Wednesday 27 June 2012

ഒളിഞ്ഞുനോക്കുന്ന സദാചാരക്കണ്ണുകള്‍

ഒളിഞ്ഞുനോക്കുന്ന സദാചാരക്കണ്ണുകള്‍ എന്ന പോസ്റ്റില്‍ എഴുതിയ അഭിപ്രായങ്ങള്‍


kaalidaasan said...

ഇവിടെ മലയാളിയുടെ സദാചാരത്തെ കളിയാക്കുകയും. അത് ഉണ്ണിത്താന്റെ സ്വകര്യതയാണെന്നുമൊക്കെ അഭിപ്രായം പറയുകയും ചെയ്ത റിവേഴ്സ് ഗിയറിനോടും, ക്യാപറ്റന്‍ കരിസ്മയോടും, കാര്‍ട്ടൂണിസ്റ്റിനോടും, നഗ്നനോടുമൊരു ചോദ്യം.

നിങ്ങളുടെ ഭാര്യമാരൊക്കെ ഉണ്ണിത്താനോടൊപ്പം ഇതു പോലെ രതിക്രീഡകളാടിയാല്‍, അല്ലെങ്കില്‍ വിദൂരമായ ഒരു സ്ഥലത്ത് ഒരു വീടിനുള്ളില്‍ അടച്ചിരുന്നു കൊത്തം കല്ലു കളിച്ചാല്‍ നിങ്ങളൊക്കെ അത് കയ്യടിച്ച് അഭിനന്ദിക്കുമോ?


kaalidaasan said...

വിന്‍സ്,

ഞാന്‍ ഒരു സദാചാര കമ്മിറ്റിയുടെയും നേതാവല്ല. ഉണ്ണിത്താനെയും ജയലക്ഷ്മിയേയും ശിക്ഷിക്കാന്‍ ഇന്‍ഡ്യന്‍ പീനല്‍ കോഡില്‍ വ്യവസ്ഥയുമില്ല. ഒരു പക്ഷെ ഇസ്ലാമിക പീനല്‍ കോഡില്‍ മാത്രമേ അതിനു വ്യവസ്ഥയുള്ളു.. ഉണ്ണിത്താന്റെ വീട്ടിലോ ജയലക്ഷ്മിയുടെ വീട്ടിലോ ആണെങ്കില്‍ ഇതൊരു പ്രശ്നവും ആകില്ലായിരുന്നു.

പക്ഷെ അതിനപ്പുറം വേറെ ചിലതുണ്ട്. റ്റൈഗര്‍ വുഡ് എന്നയാള്‍, സ്വന്തം പ്രൊഫഷന്‍ പോലും തകരാറിലാക്കി , ഇപ്പോള്‍ അതിലുടെ കടന്നു പോകുകയാണ്. അതിനെയാണു ചിലര്‍ സദാചരം എന്നൊക്കെ വിളിക്കുന്നത്. വിന്‍സൊക്കെ അതിനു വില കല്‍പ്പിക്കുന്നില്ലെങ്കില്‍ വേണ്ട. വിന്‍സിന്റെ ഭാര്യ കഥ പറയാന്‍ പോകുന്നതിനെ ഞാന്‍ എതിര്‍ക്കുന്നുമില്ല. സ്വന്തം മകള്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ സ്വന്തം വീടു തന്നെ ഈ കഥ പറച്ചിലിനു വേദിയാക്കാനുള്ള വിന്‍സിന്റെ അവകാശത്തെ ഞാന്‍ ചോദ്യം ചെയ്യുന്നുമില്ല. ഇനിയിപ്പോള്‍ പ്രായ പൂര്‍ത്തിയാകുന്നതിനു മുമ്പായാലും കുഴപ്പമില്ല. ശത്രുക്കളാരെങ്കിലും അറിഞ്ഞാലേ പ്രശ്നമുള്ളു. വിന്‍സും ഭാര്യയും മാത്രം അറിഞ്ഞാലും കുഴപ്പമില്ല.

പക്ഷെ മറ്റുള്ളവര്‍ അതിനെ എതിര്‍ക്കാന്‍ പാടില്ല എന്നൊക്കെ ഏകപക്ഷീയമായി തീരുമാനിക്കുന്നത് ശരിയാണോ എന്നൊക്കെ സ്വയം ചോദിക്കുക.

ആള്‍ത്താമസമില്ലാതിരുന്ന ഒരു വീട്ടില്‍ രാത്രി വെളിച്ചം കണ്ടപ്പോള്‍ അടുത്തു താമസിക്കുന്നവര്‍ ചെന്നന്വേഷിച്ചു. അപ്പോള്‍ ഉണ്ണിത്താനെയും ജയലക്ഷമിയേയും കണ്ടു. അത് അവര്‍ക്ക് സദാചാരത്തിന്റെ പ്രശ്നമായി തോന്നി. ബഹളമുണ്ടാക്കി. പോലീസ് കേസും എടുത്തും. ഒരു കോടതിക്കുമിത് ശിക്ഷിക്കാനുള്ള വകുപ്പുണ്ടെന്നു തോന്നുന്നില്ല. ഇമ്മോറല്‍ ട്രാഫിക് തെളിയിച്ചാല്‍ ശിക്ഷിക്കപ്പെടും. അതിനുള്ള സാധ്യത വളരെ വിരളമാണ്.ഇമ്മോറല്‍ ട്രാഫിക് അല്ല എന്നു തെളിയുന്നതു വരെ നിയമത്തിനിതില്‍ കാര്യമുണ്ട്. അതിന്‌ ഉഭയസമ്മതപ്രകാരമാണു ഞങ്ങള്‍ മഞ്ചേരിയില്‍ വാടക വിട്ടില്‍ തമസിച്ചു കഥ പറഞ്ഞത് എന്ന ഒരു സത്യവാംഗ്‌മൂലം കോടതിയില്‍ നല്‍കിയാല്‍ മതി. ജനങ്ങളുടെ സ്വൈര്യ ജീവിതത്തിനു ഭംഗം വരുത്തി എന്ന ഒരു കുറ്റം മാത്രമേ ഇതില്‍ ഏതു കോടതിക്കും കാണാനാകൂ. പാവം ചെന്നിത്തല.

പിന്നെ എന്റെ പെണ്ണും പിള്ള ആയിരുന്നെങ്കില്‍ ചെവിടിനു രണ്ടു പെട കൊടുക്കും. എന്നിട്ടും അവള്‍ ഉണ്ണിത്താന്മാരുടെയും വിന്‍സുമാരുടെയും പുറകെ പോകുകയാണെങ്കില്‍ എന്റെ കൂടെ ജീവിക്കേണ്ട എന്നു പറഞ്ഞു വിടും. എന്റെ സദാചാരം അതാണ്. വിന്‍സിനൊക്കെ ഭാര്യമാരെ ആരുടെ കൂടെ വേണമെങ്കിലും പറഞ്ഞു വിടാം.

മലയാളിയുടെ സദാചാരത്തെ കളിയാക്കിയതു കൊണ്ടാണ്, സ്വന്തം ഭാര്യമാരാണെങ്കില്‍ എന്തു ചെയ്യുമായിരുന്നു എന്നു ചോദിച്ചത്.

സ്വന്തം വീടിനടുത്ത് അനാശാസ്യം നടക്കുന്നുണ്ടെങ്കില്‍ അത് ചോദ്യം ചെയ്യുക എന്നത് ആ നാട്ടിലെ ജനങ്ങളുടെ ഇഷ്ടം. വീടിനു മുമ്പില്‍ ഉണ്ണിത്താനും ജയലക്ഷ്മിയുമാണ്‌ ഞങ്ങള്‍ പ്രായ പൂര്‍ത്തിയായവരാണ്‌ എന്നൊക്കെ ബോര്‍ഡെഴുതി വച്ചിട്ടല്ലല്ലോ അവര്‍ കഥ പറഞ്ഞിരുന്നത്. മുക്കിനു മുക്കിനു പീഢനം നടക്കുന്ന കാലമാണ്. ആളുകള്‍ അതന്വേഷിച്ചതില്‍ അവരെ കുറ്റം പറയാന്‍ ആര്‍ക്കുമാകില്ല. വിന്‍സിന്റെ അടുത്ത വീട്ടില്‍ അനാശാസ്യം നടക്കുമ്പോള്‍ കണടച്ചോളൂ. വേണമെങ്കില്‍ ഭാര്യയേയും പറഞ്ഞു വിട്ടുകൊള്ളു. പക്ഷെ മറ്റുള്ളവരും അത് ചെയ്തോളണം എന്നു ശഠിച്ചാല്‍ നടന്നെന്നു വരില്ല.

നട്ടുമ്പുറത്തെ വാടക വീടൊക്കെ തെരഞ്ഞെടുക്കുമ്പോള്‍ ഇങ്ങനെ ചില ഗുലുമാലുകളൊക്കെ ഉണ്ടാകാം എന്ന് ഉണ്ണിത്താന്‍ ചിന്തിക്കണമായിരുന്നു. പട്ടണങ്ങളിലെ അമേരിക്കന്‍ സംസ്കാരമല്ലല്ലോ മഞ്ചേരിയിലെ നാട്ടിന്‍പുറത്ത്. ഉണ്ണിത്താന്റെ ഭാര്യ പറഞ്ഞത് അദ്ദേഹം ജയലക്ഷ്മിയുമായി വാടക വിട്ടില്‍ കഥ പറഞ്ഞിരിക്കുന്നതില്‍ യാതൊരു അസ്വാഭാവികതയുമില്ല എന്നാണ്. എങ്കില്‍ പിന്നെ ഈ ഏടകൂടത്തിനൊന്നും പോകാതെ ഉണ്ണിത്താന്റെ വിട്ടില്‍ തന്നെ ഒരു മുറിയിലിരുന്ന് കഥ പറയുന്നതല്ലായിരുന്നോ നല്ലത്. അല്ലെങ്കില്‍ പട്ടണത്തിലെ ഏതെങ്കിലും പഞ്ച നക്ഷത്ര ഹോട്ടല്‍ തെരഞ്ഞെടുക്കരുതായിരുന്നോ?

ഉണ്ണിത്താനെ അഭിനന്ദിച്ച കാര്യമല്ല ഞാന്‍ പറഞ്ഞത്. ഉണ്ണിത്താന്റെ കൂടെ മഞേരിയില്‍ പോയി ഒരു വടക വിട്ടില്‍ കഥ പറയാന്‍ വിന്‍സിന്റെ ഭാര്യ പോയാല്‍ വിന്‍സും അതനുവദിക്കുമോ എന്നാണു ഞാന്‍ ചോദിച്ചത്. അതിന്റെ ഉത്തരം ഇല്ല എന്നാണെങ്കില്‍ അതാണു ഇവിടത്തെ സദാചാരം. ഉത്തരം അതെ ആണെങ്കില്‍ അത് വിന്‍സിന്റെ സദാചാരം. ഓരോരുത്തര്‍ക്കും അവരവരുടെ സദാചാരം ഉണ്ട്. ഇതില്‍ ഏതു സദാചാരമാണ്, രോഷം കൊണ്ടവരുടേതെന്നു മനസിലാക്കാനാണു ഞാന്‍ ആ ചോദ്യം ചോദിച്ചത്.

അല്ലാതെ ഇതിലെ നിയമ പ്രശ്നമോ ഉണ്ണിത്താന്റെ സ്വകാര്യതയോ അളക്കാനല്ല.


kaalidaasan said...

ഇപ്പം കാളിദാസന് ബുദ്ധി വികസിച്ചുകൊണ്ടിരിക്കുന്ന ടൈമാണ്.. പ്ലീസ് ആരും ശല്യപ്പെടുത്തല്ലും... പണ്ട് ആരോ ശല്യപ്പെടുത്തിയപ്പഴ് പകുതിക്ക് വച്ചു നിന്നു പോയതാണേ :)))

ബുദ്ധി വികസിച്ച് പാരമ്യതയിലെത്തിയ സൂരജ് ആദ്യം കാളിദാസന്‍ എഴുതിയത് ഒന്നു കൂടി വായിക്ക്. എന്നിട്ട് അഭിപ്രായം എഴുത്.

ഞാന്‍ ചോദിച്ച ചോദ്യം സൂരജിനോടും കൂടിയാണ്. സൂരജിന്റെ പെങ്ങളോ അമ്മയോ ഉണ്ണിത്താന്റെ കൂടെ മഞ്ചേരിയില്‍ ഒരു വാടക വീട്ടില്‍ പാതി രാത്രി കഥ പറയാന്‍ പോയാല്‍ സൂരജ് അതിനെ കയ്യടിച്ച് അഭിനന്ദിക്കുമോ?


സൂരജിനു മനസിലായില്ലെങ്കില്‍ ഞാന്‍ ഒന്നു കൂടി പറയാം

ഉണ്ണിത്താനെയും ജയലക്ഷ്മിയേയും ശിക്ഷിക്കാന്‍ ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥയില്‍ ഒരു വകുപ്പും ഇല്ല. ഇതിലെ ഒരു നിയമ പ്രശ്നവും കാളിദാസന്‍ ഇവിടെ ചര്‍ച്ച ചെയ്തിട്ടില്ല.

ഉഭയ സമ്മത പ്രകരം ഞങ്ങള്‍ അവിടെ പോയി തമസിച്ചു എന്ന് അവര്‍ കോടതിയില്‍ പറഞ്ഞാല്‍ കോടതി അവരെ വെറുതെ വിടും. സദാചാരത്തിന്റെ പ്രശ്നം പിന്നെ ഉണ്ണിത്താന്റെ വീടിനുള്ളിലാണ്. ഉണ്ണിത്താന്‍ ഏതു പാതിരാത്രിയിലും ജയലക്ഷ്മിയുടെ കൂടെ കഥപറഞ്ഞിരിക്കുന്നതിലും ഭാര്യക്ക് പരിഭവമില്ല എന്ന് അവര്‍ പറഞ്ഞു കഴിഞ്ഞു. അതാണവരുടെ സദാചാരം. അതു പോലെ സൂരജുള്‍പ്പടെയുള്ളവരുടെ സദാചാരം അറിയാനാണ്‌ ഞാനാ ചോദ്യം ചോദിച്ചത്. പറയാന്‍ ബുദ്ധിമട്ടാണെങ്കില്‍ പറയേണ്ട. ചോദ്യത്തോട് ബന്ധമില്ലാത്ത മറ്റെന്തെങ്കിലും വേറെ ബ്ളൊഗുകളില്‍ നിന്നും പകര്‍ത്തിയെഴുതി സായൂജ്യമടയാം.


kaalidaasan said...

താങ്കളുടെ അമ്മയോ ഭാര്യയോ പെങ്ങളോ രാജ്‍മോഹന്‍ ഉണ്ണിത്താനൊപ്പം മഞ്ചേരിയിലെ വീട്ടില്‍ രതിക്രീഡയാടിയാല്‍, അല്ലെങ്കില്‍ വിദൂരമായ സ്ഥലത്ത് വീട്ടിനകത്ത് ഒളിച്ചിരുന്ന് കൊത്തങ്കല്ലു കളിച്ചാല്‍ താങ്കള്‍ എന്താണ് ചെയ്യുക..............?


മരീചാ, വളരെ വ്യക്തമായി വിന്‍സിനുള മറുപടിയില്‍ എഴുതിയിട്ടുണ്ടല്ലോ. വായിക്കാന്‍ പറ്റിയില്ലെങ്കില്‍ പകര്‍ത്തി എഴുതാം.

പിന്നെ എന്റെ പെണ്ണും പിള്ള ആയിരുന്നെങ്കില്‍ ചെവിടിനു രണ്ടു പെട കൊടുക്കും. എന്നിട്ടും അവള്‍ ഉണ്ണിത്താന്മാരുടെയും വിന്‍സുമാരുടെയും പുറകെ പോകുകയാണെങ്കില്‍ എന്റെ കൂടെ ജീവിക്കേണ്ട എന്നു പറഞ്ഞു വിടും. എന്റെ സദാചാരം അതാണ്.

kaalidaasan said...

ഇതിലൊരു ഷോവനിസ്റ്റ്‌ ചിന്താഗതിയില്ലേ?

അപ്പൂട്ടാ

ഇഷ്ടം പോലെ വ്യാഖ്യാനിക്കാം.

എന്റെ ഭാര്യയായിരിക്കുന്നിടത്തോളം അവര്‍ അന്യ പുരുഷന്‍മാരുടെകൂടെ അഴിഞ്ഞാടുന്നത് ഞാന്‍ സമ്മതിക്കില്ല. ഞാന്‍ ആരുടെ കൂടെയും അഴിഞ്ഞാടുകയുമില്ല. എന്നെ മടുത്തു എന്നു ഭാര്യക്ക് തോന്നുന്ന നിമിഷം അവര്‍ക്കിഷ്ടപ്പെട്ട ആളോടൊപ്പം പോകാം. ഞാന്‍ അതിനു തടസം നില്‍ക്കില്ല. പക്ഷെ അത് തുറന്നു പറഞ്ഞിട്ടു വേണം.

ഉണ്ണിത്താന്റെ ഭാര്യയുടെ അത്ര മഹാമനസ്കത എനിക്കില്ല.

ഏറ്റവും അഴിഞ്ഞാട്ടം നടക്കുന്ന പാശ്ചാത്യ സമൂഹത്തില്‍ പോലും പരസ്ത്രീ ബന്ധവും പര പുരുഷ ബന്ധവും നടക്കുന്നത് അവര്‍ സഹിക്കില്ല. പക്ഷെ കരഞ്ഞു മാപ്പു പറയുമ്പോള്‍ പലതും ക്ഷമിക്കപ്പെടാറുമുണ്ട്. ബില്‍ ക്ളിന്റന്റെ കുടുംബ ജീവിതമൊക്കെ മുന്നോട്ടു പോകുന്നത് അതു കൊണ്ടാണ്.


kaalidaasan said...

അപ്പൂട്ടന്‍,


ഡിഫി കരുതിക്കൂട്ടി പണി വെച്ചതാണ്. പത്ര റിപ്പോര്‍ട്ട് പ്രകാരം ഇവരെ ആദ്യം കണ്ടത് കോണ്‍ഗ്രസുകാരും ലീഗുകാരുമാണ്. ഉണ്ണിത്തനാണെനറിഞ്ഞപ്പോള്‍ ഡിഫിയിയും പി ഡി പിയും അത് ഏറ്റെടുത്തു. അത് ഉണ്ണിത്താനെ പരമാവധി നാറ്റിക്കാന്‍ തന്നെയാണ്.

ആള്‍ത്താമാസമില്ലാത്ത വീടെനു ഞാന്‍ പറഞ്ഞത് സ്ഥിരമായി ആളു താമസിക്കാത്ത വീടെന്ന അര്‍ത്ഥത്തിലാണ്. അവിടെ പലപ്പൊഴും ആളുകള്‍ വന്നും പോയും ഇരുന്നതായിട്ടാണ്‌ നാട്ടുകാര്‍ പറഞ്ഞത്. ആദ്യം അന്വേഷിക്കാന്‍ വന്നവര്‍ കോണ്‍ഗ്രസുകാര്‍ ആയിരുന്നു എന്നും അവരാരും കുഴപ്പമുണ്ടാക്കിയില്ല എന്നും ഉണ്ണിത്താന്‍ പറഞ്ഞിട്ടുണ്ട്.


വീടുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന എല്ലാ ആനാശസ്യങ്ങളും ജാഗരൂകരായ പരിസരവാസികള്‍ മനസിലാക്കിയിട്ടാണ്, പോലീസൊക്കെ അറിയാറുള്ളത്.

ഉണ്ണിത്താനെ കുടുക്കിയത് പക്കാ രാഷ്ട്രീയമാണ്. ഉഭയ സമ്മത പ്രകാരം നടക്കുന്ന എല്ലാ ലൈംഗിക ബന്ധങ്ങളും അനുവദിക്കണമെന്ന നില വന്നാല്‍ വേശ്യാവൃത്തിയും കുറ്റമല്ലാതാകും. ഇതിന്റെ ഒക്കെ അതിര്‍ത്തി നേര്‍ത്തതായി ചുരുങ്ങും.

ഇഷ്ടം പോലെ ആരുമായും ഇണ ചേരുന്ന അവസ്ഥ പരിണാമം പുരോഗതി പരിഷ്ക്കാരം സംസ്കാരം എന്നിവയുമായി യോജിച്ചു പോകുന്നതല്ല. ഇത് എന്റെ അഭിപ്രായമാണ്. മറ്റുള്ളവര്‍ക്ക് മറിച്ചും ചിന്തിക്കാം.

kaalidaasan said...

അവിടെ താങ്കൾ പറഞ്ഞത്‌ രണ്ടുപെട കൊടുക്കും എന്നാണ്‌, literally meaning, if you want to live with me, obey me, else you are free to leave. അതാണ്‌ ഷോവനിസം എന്നുപറഞ്ഞത്‌.



അപ്പൂട്ടന്‍,

ഇവിടെ അപ്പൂട്ടനോടു വിനയപൂര്‍വം വിയോജിക്കട്ടേ.

എന്നെ സംബന്ധിച്ച് കുടുംബജീവിതതിന്റെ അടിസ്ഥാന തത്വങ്ങളിലൊന്ന് പരസ്പര വിശ്വാസമാണ്. ലൈംഗിക വിശ്വസ്ഥത അതില്‍ വളരെ പ്രധാനപ്പെട്ടതും. അപ്പൂട്ടന്‍ പറഞ്ഞ പോലെ ഒരു മൂരാച്ചി. അതില്‍ എനിക്ക് ഒരു നാണക്കേടും തോന്നുന്നില്ല. അതിന്‌ അനുസരിക്കുക എന്ന അര്‍ത്ഥം വരുന്നില്ല. ഞാന്‍ അവിശ്വസ്തത കാണിച്ചാല്‍ എന്റെ ചെവിടിലും പെടക്കാന്‍ ഭാര്യക്കവകാശമുണ്ട്.

മറ്റുള്ള കാര്യങ്ങളുമായി ഇത് കൂട്ടിക്കുഴക്കല്ലേ. അതിലൊക്കെ എന്നെ അനുസരിക്കണമെന്ന് ഞാന്‍ ഒരു നിര്‍ബന്ധവും പിടിക്കില്ല.


kaalidaasan said...

ഭാര്യയുടെ കാര്യമല്ലേ ആയുളളൂ, കാളിദാസാ..... അമ്മ, പെങ്ങള്‍ ഇവരൊക്കെ വേറെ കിടക്കുന്നു... സമ്പൂര്‍ണമായ മറുപടിയാണ് ഞാനുദ്ദേശിച്ചത്...........

അമ്മ പെങ്ങള്‍ എന്നു പറഞ്ഞത് സൂരജിനോടു മാത്രമാണ്. അത് പറഞ്ഞതിന്റെ കാരണം അദ്ദേഹം വിവാഹിതനല്ല എന്ന് മുമ്പു പറഞ്ഞിട്ടുള്ളതു കോണ്ടും. ഒരിക്കല്‍ അദ്ദേഹത്തിന്റെ ഭാര്യയെ പരാമര്‍ശിച്ചപ്പോള്‍ അദ്ദേഹം അതിഷ്ടപ്പെട്ടില്ല.

പരപുരുഷബന്ധമുളള ഭാര്യയെ ചെകിടിന് പിട കൊടുക്കാന്‍ ഭര്‍ത്താവിന് നിയമപരമായി അധികാരമുണ്ടോ?

അധികാരമുണ്ടെന്നു ഞാന്‍ പറഞ്ഞില്ലല്ലോ. അതിന്റെ പേരില്‍ എന്ത് ശിക്ഷ നേരിടാനും തയ്യാറുള്ളതു കൊണ്ടാണത് ചെയ്യുമെന്ന് പറഞ്ഞത്.

ഇന്‍ഡ്യന്‍ പീനല്‍ കോഡ് പ്രകരം ഒരാള്‍ക്ക് ഭാര്യയെ മാത്രമല്ല മറ്റൊരാളെ തല്ലാന്‍ അവകാശമില്ല. അതു കൊണ്ട് അരും തല്ലാതിരിക്കുന്നുമില്ല.. എത്രയോ ആളുകള്‍ അഴിമതി കാണിക്കുന്നു അതൊകെ ശിക്ഷിക്കപ്പെടാറുണ്ടോ. കേസായാല്‍ ശിക്ഷിക്കപ്പെടും.

എന്റെ ഭാര്യ, ഉണ്ണിത്താനെയോ സമാന ചിന്താഗതിക്കാരെയോ രതിക്രീഡയാടുന്നതിനോ കൊത്തങ്കല്ലു കളിക്കുന്നതിനോ, പുറത്തു പറയാനാവാത്ത മറ്റു കാരണങ്ങളാലോ സമീപിച്ചാല്‍ ഞന്‍ അടിക്കുന്നതിന്റെ കാരണം അവര്‍ മന്സിലാക്കും. എന്നിട്ടുമവര്‍ പരാതിപ്പെടുകയാണെങ്കില്‍ അതിനുള്ള ശിക്ഷ ഞാന്‍ ഒരു മടിയും കൂടാതെ ഏറ്റുവാങ്ങും. കോടതിയോട് മാപ്പു ചോദിക്കയോ കോടതിയില്‍ നിന്നും ഒളിച്ചു നടക്കുകയോ ഇല്ല.

അമ്മയും പെങ്ങളും എന്റെ അധികാര പരിധിയിലാണെങ്കില്‍ ഞാന്‍ അതിനു സമ്മതിക്കില്ല. അവരെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കും.


kaalidaasan said...

മേനോന്റെ കാര്യത്തില്‍ 'ബലാല്‍‌സംഘം നടക്കാത്തിടത്തോളം കുറ്റകരമായി ഒന്നും ഇല്ല" എന്ന് പറഞ്ഞിട്ട് ഇപ്പോള്‍ ഉണ്ണിത്താന്റെ കാര്യത്തില്‍ അതൊക്കെ വിട്ട് ആരാന്റെ ഭാര്യയുടെ മുടിക്കുത്തിന് പിടിച്ച് കളിക്കുന്ന ഈ സൈസ് ഉരുണ്ട് കളി കാണുമ്പോള്‍ റിയല്‍ കാളിദാസനെ ആണ് ഓര്‍മ്മവരുന്നത്. ഇരിക്കും കൊമ്പ് മുറിക്കുന്ന കാളിദാസന്‍ ....

ഉണ്ണിത്താന്‍ ബലാല്‍സംഗം നടത്തിയെന്നോ ഉഭയ സമ്മത പ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്നോ ലൈംഗിക ബന്ധത്തില്‍ തന്നെ ഏര്‍പ്പെട്ടെന്നോ ഒന്നും ഞാന്‍ പറഞ്ഞില്ലല്ലോ.

മേനോന്റെ കാര്യത്തില്‍ മാത്രമല്ല ഉണ്ണിത്താന്റെ കാര്യത്തിലും ബലാല്‍സംഗം നടന്നിട്ടില്ല എങ്കില്‍ ഒരു കോടതിക്കും അവരെ ശിക്ഷിക്കാനാവില്ല. ബലാല്‍സംഘം നടന്നു എന്ന് ജയലക്ഷ്മി പറയാത്തിടത്തോളം അതിനിവിടെ പ്രസക്തിയുമില്ല.

ഞാന്‍ ഇവിടെ പരാമര്‍ശിച്ചത് ഈ വിഷയുമായി ഉള്ള ഒരു കാര്യവുമല്ല. ചില അളുകളുടെ സദാചരനിലപാടു മാത്രമാണ്. അല്ലാതെ ഉണ്ണിത്താന്‍ കുറ്റം ചെയ്തെന്നോ നിയമം അതിനേക്കുറിച്ച് എന്തു പറയുന്നുവെന്നോ ഞാന്‍ പരാമര്‍ശിച്ചിട്ടില്ല.

മേനോന്റെ കാര്യത്തില്‍ ഞാന്‍ എടുത്ത അതേ നിലപാടു തന്നെയാണിവിടെയും. രണ്ടു പേരും ശിക്ഷിക്കപ്പെടാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. ഇതില്‍ എന്തെങ്കിലും സംശയുമുണ്ടായിരുന്നെങ്കില്‍ ഉണ്ണിത്താന്റെ ഭാര്യയുടെ പ്രസ്താവനയോടു കൂടി അതും തീര്‍ന്നു. ഇനി കേസു തീരുന്നത് വരെ ഉണ്ണിത്താനു കോടതി കയറി ഇറങ്ങാം. അത്ര മാത്രം.

kaalidaasan said...

ഭാര്യയെ പറ‍ഞ്ഞാല്‍ ഇഷ്ടപ്പെട്ടില്‍ ഉടനെ അമ്മയ്ക്കും പെങ്ങള്‍ക്കും പറയുന്നതാണോ താങ്കളുടെ സംസ്ക്കാരം...?
അപ്പോള്‍, ശിക്ഷ നേരിടാന്‍ തയ്യാറാണെങ്കില്‍ ആര്‍ക്കും എന്തു പോക്രിത്തരവും ചെയ്യാമെന്നാണോ താങ്കള്‍ പറഞ്ഞു വരുന്നത്...?



എഴുതാപ്പുറം വായിക്കാതെ എഴുതിയ പുറം വായിക്കുന്ന വിദ്യ പഠിക്കൂ മാരീചാ.


kaalidaasan said...

ക്യാപ്റ്റന്‍,

സ്വന്തം ഭാര്യയുടെ വിശ്വസ്തതയെ പറ്റി അന്വേഷണം നടത്തുന്ന ഗൌരവത്തോടെയാണ് വല്ലവന്റേം ഭാര്യമാരുടെ വിശ്വസ്തതയെ പറ്റി അന്വേഷണം.

അപ്പോള്‍ സ്വന്തം ഭാര്യയുടെ വിശ്വസതത ക്യാപ്റ്റനു പ്രധാനപ്പെട്ടതാണ്. മറ്റുള്ളവരുടേത് അല്ല.

ക്യാപ്റ്റന്‍ പറഞ്ഞ മറ്റൊരു വാചകം ഇതിനോടൊന്ന് ചേര്‍ത്തു വായിക്കാമോ?


“ കുശുമ്പാടോ വെറും കുശുമ്പ് ഇവര്‍ക്കൊക്കെ , അവനവന് കിട്ടാത്തത് വേറാരും തിന്നരുത് എന്ന ഒറ്റ വാശി ”

ഉണ്ണിത്താന്റെ കൂടെ കരിസ്മ ആയിരുന്നെങ്കില്‍ ക്യാപ്റ്റന്‍ ഇതു തന്നെ പറയുമായിരുന്നോ?

ഉണ്ണിത്താന്റെ വീട്ടിലേക്ക് ഒളിഞ്ഞു നോക്കിയവരെല്ലം കുശുമ്പുകരാണെന്നു പറയുന്ന ക്യാപ്റ്റന്, സ്വന്തം ഭാര്യായിരുന്നു അവിടെ എങ്കില്‍ അത് നേരിടെണ്ട വഴി അറിയാം. കരിസ്മയുടെ കെട്ടിയോന്‍ ക്യാപ്റ്റന്‍ പാതിരയ്ക്ക് ചെറ്റ പൊക്കാന്‍ പോയാല്‍ കരിസ്മ പ്രതികരിക്കുന്നത് കയ്യിലുള്ള ഒലക്ക കൊണ്ടാവുമെന്നും ക്യാപ്റ്റനറിയാം.

ആ വഴി ഏതായാലും ഉണ്ണിത്താനും കരിസ്മക്കും ഓരോ ഷേക് ഹാന്‍ഡ് കൊടുക്കുന്നതല്ല എന്നു ഞാന്‍ മനസിലാക്കുന്നു.

ഒരു ഇണ ഇണ ചേരുന്നിടത്ത് ക്യാപറ്റനെന്തു കാര്യം എന്ന യുക്തിയിലായിരിക്കില്ല ഈ വഴി എന്നും ഞാന്‍ മനസിലാക്കുന്നു.

അപ്പോള്‍ അവിടെ കുശുമ്പല്ല കളിക്കുന്നത് , ക്യാപ്റ്റന്റെ സദാചാര ബോധമാണ്. അതു തന്നെയേ ഞാനും പറയാന്‍ ഉദ്ദേശിച്ചുള്ളു.

ഇതു പോലെയുള്ള രോഷം കൊള്ളലൊക്കെ സ്വന്തം വേലിക്ക് പുറത്ത്. പുറത്തുള്ളതിനെ അളക്കുന്ന അളവുകോലു വച്ചല്ല അകത്തുള്ളതിനെ അളക്കുന്നത്. മലയാളത്തില്‍ ഒരു പഴം ചൊല്ലുണ്ട്. ആരാന്റെ അമ്മക്ക് ഭ്രാന്തു പിടിച്ചാല്‍ കണാന്‍ നല്ല ചേല്‌, പക്ഷെ സ്വന്തം അമ്മക്ക് ഭ്രാന്തു പിടിച്ചാല്‍ കാണാന്‍ അത്ര ചേലില്ല.

ഉണ്ണിത്താന്‍ മറ്റാരുടെ ഭാര്യ മാരുടെ കൂടെ അഴിഞ്ഞാടിയാലും അതില്‍ ഞാന്‍ പ്രതിക്ഷേധിക്കില്ല. കാരണം പ്രായ പൂര്‍ത്തിയായ ഏതൊരാണിനും പെണ്ണിനും മറ്റൊരളുമായി കൊത്തം കല്ലാടുന്നത് അവരുടെ സ്വാതന്ത്ര്യം , അവകാശം. നിയമത്തിനോ നാട്ടുകാര്‍ക്കോ അതില്‍ ഒരു കാര്യവുമില്ല. പക്ഷെ കരിസ്മ ഉണ്ണിത്താന്റെ കൂടെ കൊത്തം കല്ലാടിയാല്‍ ക്യാപറ്റന്‍ വിവരമറിയിക്കും.

ഞാന്‍ പറഞ്ഞതിന്റെ അര്‍ത്ഥം ക്യാപറ്റനു മനസിലായി എന്നു കരുതട്ടേ.

എന്റെ ഭാര്യ ആണു ഉണ്ണിത്താന്റെ കൂടെയെങ്കില്‍ ഞാനും ഇതു പോലെയേ പ്രതികരിക്കൂ. ക്യാപ്റ്റന്റെ ഭാര്യയാണെങ്കില്‍ നടന്നോട്ടെ എന്നു കരുതാനുള്ള മഹാമനസ്കതയും എനിക്കില്ല. അത് ശരിയല്ല എന്നു തന്നെ ഞാന്‍ പറയും. ക്യാപറ്റന്റെ ഭാര്യയുടെ സ്വകാര്യതയാണതൊക്കെ എന്ന് ആശ്വസിച്ച് ഞാന്‍ മിണ്ടാതിരിക്കുകയും ഇല്ല.

സ്വകര്യതയിലേക്ക് ഒളിഞ്ഞു നോക്കുന്നു എന്നു വിലപിക്കുന്നവരുടെ ഒക്കെ കാര്യവുമിതൊക്കെ തന്നെ. സ്വന്തം ഭാര്യമാരാകുമ്പോള്‍ ഉണ്ണിത്താനും ആ സ്ത്രീക്കും പീനല്‍ കോഡ് നല്‍കുന്ന അവകാശവും സ്വാതന്ത്ര്യവും ആരും അനുവദിച്ചു നല്‍കാനുള്ള സന്മനസു കാണിക്കില്ല.

kaalidaasan said...

നഗ്നാ,

സ്വന്തം ഭാര്യയോ അമ്മയോ പെങ്ങളോ പരപുഷന്റെ കൂടെ ലൈംഗീകബന്ധത്തിലേർപ്പെടുന്നത് പിടിച്ചാൽ എന്തു ചെയ്യുമെന്നാണ്?

ചോദ്യം ഇതായിരുന്നില്ല. സമാനമായ ചോദ്യം ഞാന്‍ മാത്രമേ ചോദിച്ചുള്ളു. അതിനായിരുന്നു.

നിങ്ങളുടെ ഭാര്യമാരൊക്കെ ഉണ്ണിത്താനോടൊപ്പം ഇതു പോലെ രതിക്രീഡകളാടിയാല്‍, അല്ലെങ്കില്‍ വിദൂരമായ ഒരു സ്ഥലത്ത് ഒരു വീടിനുള്ളില്‍ അടച്ചിരുന്നു കൊത്തം കല്ലു കളിച്ചാല്‍ നിങ്ങളൊക്കെ അത് കയ്യടിച്ച് അഭിനന്ദിക്കുമോ?

പിടിച്ചു കഴിഞ്ഞുള്ള കാര്യമല്ല ഞാന്‍ ചോദിച്ചത്. അതറിയുമ്പോള്‍ താങ്കളൊക്കെ എങ്ങനെ പ്രതികരിക്കുമെന്നാണു ചോദിച്ചത്?

അത് താങ്കള്‍ ഇവിടെ ഒരഭിപ്രായം എഴുതിയതിനെ അടിസ്ഥാനമക്കിയാണ്.

ലൈംഗികബന്ധം ആസ്വദിയ്ക്കുന്നത്
മനുഷ്യരാവട്ടെ പട്ടികളാവട്ടെ പാമ്പുകളാവട്ടെ ;

അത്
മലയാളിയുടെ കണ്ണിൽ‌പ്പെട്ടോ ,
ഉടനെയവന്റെ സദാചാരകല്ലുകൾ അവർക്കെതിരെ ഉദ്ധരിയ്ക്കും.
പിന്നെ
ശീഘ്രസ്ഖലനങ്ങളുടെ പ്രളയമായി.


ഉണ്ണിത്താനും താങ്കളുടെ ഭാര്യയും ലൈംഗികബന്ധം ആസ്വദിക്കുന്നത് താങ്കളുടെ കണ്ണില്‍ പെട്ടാല്‍ താങ്കളെന്തു ചെയ്യും? അതവര്‍ക്ക് ഭരണഘടന നല്‍കുന്ന അവകാശമാണെന്നു പറഞ്ഞു മിണ്ടാതിരിക്കുമോ? ആണിനേപ്പോലെ സ്വതന്ത്ര വ്യക്തിയാണ്‌ ഭാര്യ എന്നു സമാധാനിക്കുമോ?

ആരെയെങ്കിലും പിടിച്ചു കെട്ടുന്ന കാര്യമൊന്നുമല്ല ഞാന്‍ പറഞ്ഞത്? പിടിച്ചു കെട്ടിക്കഴിഞ്ഞാല്‍ ആ സ്ത്രീ എന്തു പറയുമെന്നുമല്ല ഞാന്‍ ചോദിച്ചത്.

സ്വന്തം ജീവിതത്തിലും കുടുംബത്തും അനുവദിക്കാത്ത ഉദാര സമീപനം സമൂഹത്തില്‍ വേണമെന്നു ശഠിക്കുന്നത് യുക്തി സഹമാണോ നഗ്നാ?

kaalidaasan said...

കാളിദാസന്റെ ചിന്താഗതി...
കാര്യത്തോടടുക്കുമ്പോളറിയാം
മാങ്ങയുടേ (അദ്ദേഹത്തിന്റെ ഭാര്യ) പുളി
പോട പുല്ലെ നിന്റെ തല്ല് കൊള്ളണമെങ്കില്‍
വേറെ ആളേ നോക്കെന്ന് പറഞ്ഞ് മൂടും തട്ടി പോകും



മനോഹരാ,

അങ്ങനെ പോയാല്‍ അത് ഞാന്‍ അംഗീകരിക്കും.

അതല്ല ഞന്‍ ഇവിടെ പറഞ്ഞത്. എന്റെ ഭാര്യ മറ്റൊരു പുരുഷനുമായി ലൈംഗിക ബന്ധം പുലര്‍ത്തുന്നത് ഞാന്‍ അംഗീകരികില്ല. അതാണെന്റെ സദാചാരം.

മനോഹാരന്റെ ഭാര്യ മറ്റൊരു പുരുഷനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ മനോഹരനത് അംഗീകരിക്കാം അവരെ അഭിനന്ദിക്കാം. അത് മനോഹരന്റെ സദാചാരം.

പര പുരുഷ ബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലുക എന്നതാണ്‌ മുസ്ലിങ്ങളുടെ സദാചാരം.

ഇതു പോലെ ഓരോരുത്തര്‍ക്കും അവരുടേതായ സദാചര നിലവാരമുണ്ട്.


ഒളിഞ്ഞു നോക്കിയവരുടെ സദാചാരമാണല്ലോ ഈ പോസ്റ്റിന്റെ വിഷയം തന്നെ. ഒളിഞ്ഞു നോക്കിയത് മഹപരാധമായി കണ്ട ആളുകളുടെ സദാചാര നിലവരം എന്താണെന്നേ ഞാന്‍ അന്വേഷിച്ചുള്ളു.

kaalidaasan said...

ഇന്ത്യയില്‍ വേശ്യാവൃത്തി കുറ്റകൃത്യമാണെന്നാണോ കാളിദാസന്‍ മനസ്സിലാക്കിവച്ചിരിക്കുന്നത്?

ചന്ത്രക്കാറാ,

ഇന്ത്യയില്‍ വേശ്യാവൃത്തി കുറ്റകൃത്യമാണെന്നോ അല്ലെന്നോ ഞാന്‍ പറഞ്ഞില്ലല്ലോ.

ഉഭയ സമ്മത പ്രകാരം നടക്കുന്ന എല്ലാ ലൈംഗിക ബന്ധങ്ങളും അനുവദിക്കണമെന്ന നില വന്നാല്‍ വേശ്യാവൃത്തിയും കുറ്റമല്ലാതാകും

എന്നു പറഞ്ഞത്, സമൂഹം കുറ്റമാണെന്നു കരുതുന്ന ഒരു പ്രവര്‍ത്തി എന്ന ഉദ്ദേശത്തിലാണ്.

ചന്ത്രക്കാറന്‍ ജീവിക്കുന്ന സമൂഹത്തില്‍ വേശ്യകളെ പട്ടും വളയും നല്‍കി ആദരിക്കുമോ അതോ അവരെ വെറുപ്പോടെ വീക്ഷിക്കുമോ?

കുറ്റകൃത്യമല്ലാത്തതു കൊണ്ട് ചന്ത്രക്കാറന്റെ വീട്ടില്‍ എത്ര വേശ്യമാരുണ്ടെന്നൊന്നും ചോദിക്കാന്‍ മാത്രം പുരോഗമന ചിന്താഗതി എനിക്കില്ല.

kaalidaasan said...

"നിന്റെയൊക്കെ ഭാര്യയോ,അമ്മയോ,പെങ്ങളൊ...." എന്ന് പറയുമ്പോള്‍ ഒഴിവാക്കപ്പെടുന്ന ചിലരില്ലേ കാളിദാസാ (ഭര്‍ത്താവ്, അച്ഛന്‍, ആങ്ങള...). തന്റെ ആ മനോഭാവത്തിനാണ്‌ ചികില്‍സവേണ്ടത്. 

ലൈംഗിക ചോദന എല്ലാവര്‍ക്കുമുണ്ട്. ഭാര്യക്കു മാത്രമല്ല. എല്ലാവര്‍ക്കും ബാധകമാണ്. ഡിങ്കന്റെ വീട്ടിലെ എല്ലാവരും പരസ്ത്രീ ഗമനത്തിലും പരപുരഷ ഗമനത്തിലും തെറ്റു കാണാത്തവരാണെന്നു ഞാന്‍ കരുതിക്കോളാം. പക്ഷെ സമൂഹത്തിലെ എല്ലാവരും അത് തന്നെ കരുതണമെന്നൊക്കെ വാശി പിടിക്കല്ലേ.

kaalidaasan said...

"അമ്മയും പെങ്ങളും വ്യഭിചരിക്കാനിറങ്ങിയാല്‍ നീയെന്തു ചെയ്യും" എന്ന് ചോദിക്കുന്നതാണോ കാളിദാസന്‍റെ സംസ്ക്കാരം....

അല്ല മാരീചാ.

അമ്മയും പെങ്ങളും വിദൂരമായ ഒരു സ്ഥലത്തെ വാടക വീട്ടില്‍ ഒരു രാത്രി അന്യ പുരുഷന്‍മാരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍, ഉണ്ണിത്താനുമായി ജയലക്ഷ്മി ഏര്‍പ്പെടാന്‍ ശ്രമിച്ചതു പോലെ, അതിനെ ഒരു മടിയും കൂടാതെ അംഗീകരിക്കുമോ എന്നാണു ഞാന്‍ ചോദിച്ചത്. അതവരുടെ സ്വകാര്യതയാണ്, എനിക്കതില്‍ ഇടപെടാനവകശമില്ല. ഇന്ന് മഞ്ചേരിയിലോ നാളെ ബാംഗളൂരോ മറ്റന്നാള്‍ ഡെല്‍ഹിയിലോ ഒക്കെ ആയിക്കോട്ടെ എന്നങ്ങു സമാധാനിക്കുമോ എന്നാണു ഞാന്‍ ചോദിച്ചത്.

ചോദ്യം മനസിലായില്ലെങ്കില്‍ ഒരിക്കല്‍ കൂടി ചോദിക്കാം.

kaalidaasan said...

അത്തരം ഏകപക്ഷീയമായ ഒരു സദാചാരബോധമല്ല ഞങ്ങള്‍ പങ്കുവെക്കുന്നതെന്ന് വ്യക്തമാക്കട്ടെ.

സെക്കുലര്‍ പൊളിടിക്സ്,

ഏകപക്ഷീയമായതോ ബഹുപക്ഷീയമായതോ ആയിക്കോട്ടേ, താങ്കളുടെ ഭാര്യയായിരുന്നു ജയലക്ഷ്മിയുടെ സ്ഥാനത്ത് ഉണ്ണിത്തന്റെ കൂടെയെങ്കില്‍, താങ്കള്‍ അതില്‍ ഒരു പ്രതിക്ഷേധവും പ്രകടിപ്പിക്കാതെ അംഗീകരിക്കുമായിരുന്നോ എന്നാണു ഞാന്‍ ചോദിച്ചത്. ആ ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞു മാറാതെ ഒരുത്തരം നല്‍കി കൂടെ.

എന്റെ സദാചരബോധം അത് അംഗീകരിക്കില്ല. അതു കൊണ്ടാണു ഞാന്‍ ആ ചോദ്യം ചോദിച്ചത്. എന്റെ പ്രതികരണം ഏകപക്ഷീയം തന്നെയാണ്. അങ്ങനെ മറ്റുള്ളവര്‍ പ്രതികരിക്കണമെന്നും ഞാന്‍ പറഞ്ഞില്ല. എന്റെ പ്രതികരണം ശിക്ഷാര്‍ഹമാണെന്നും എനിക്കറിയാം.


kaalidaasan said...

ഞങ്ങളുടെ ഭാര്യമാര്‍ ഉണ്ണിത്താന്മാരോടൊപ്പം രതിക്രീദകളാടിയാല്‍ ഞങ്ങളെന്തുചെയ്യും എന്നുള്ളതല്ല ഇവിടത്തെ വിഷയം.

ഇതാണിവിടത്തെ വിഷയം എന്ന് ഞാന്‍ പറഞ്ഞില്ല.
ഞാന്‍ മനസിലാക്കിയത് ഇവിടെ രണ്ടു കാര്യങ്ങളാണു ചര്‍ച്ച ചെയ്തത്.


1. നിയമത്തിനിതില്‍ എന്തു കാര്യം

നിയമത്തിനിതില്‍ ഒരു കാര്യവുമില്ല എന്നാണ്‌ ഇവിടെ എഴുതിയ എല്ലാവരും പറഞ്ഞത്. അപ്പോള്‍ പിന്നെ അത് ചര്‍ച്ച ചെയ്യേണ്ട അവശ്യമില്ലല്ലോ?

2. ഒളിഞ്ഞു നോക്കിയ ആളുകളുടെ സദാചാരബോധം.

അത് കാപട്യമാണെന്നും അനാവശ്യമാണെന്നുമാണ്‌ താങ്കള്‍ പറഞ്ഞത്. അതിനോടനുബന്ധിച്ചാണ്‌ ഞാന്‍ താങ്കളുടെ സദാചാരബോധത്തേക്കുറിച്ച് ഒരു ചോദ്യം ചോദിച്ചത്.

അവിടെ കൂടിയവര്‍ സദാചാര ബോധം തികട്ടി വന്നിട്ടൊന്നുമല്ല അവരെ പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചത്. അത് വെറും രാഷ്ട്രീയം. പിഡി പി നേതാക്കളെയും സി പി എം നേതാക്കളെയും അവഹേളിച്ച ഉണ്ണിത്താനെ ഒന്ന് അവഹേളിച്ചു അത്രമാത്രം.

ഇവിടെ ചര്‍ച്ച മലയാളികളുടെ സദാചാര ബോധത്തിലേക്ക് കടന്നു ചെന്നു. അതിനെ അടിസ്ഥാനമാക്കിയാണു ഞാന്‍ ഒരു ചോദ്യം ചോദിച്ചത്. ക്യാപ്റ്റന്‍ അതിനു മറുപടി തന്നു.സ്വന്തം ഭാര്യയാണ്‌ ഉണ്ണിത്താന്റെ കൂടെയെങ്കില്‍ ഒരു ഉലക്ക പ്രയോഗത്തിനുള്ള വകഅതിലുണ്ട് എന്നാണദ്ദേഹം പറഞ്ഞത്. അതു പോലെ ഉലക്ക പ്രയോഗം വരെയൊന്നും താങ്കള്‍ പോകേണ്ട. ഭാര്യയുടെ ആ നടപടിയെ അംഗീകരിക്കുമോ ഇല്ലയോ എന്നു മാത്രം പറഞ്ഞാല്‍ മതി. സെക്കുലര്‍ പൊളിറ്റിക്സിനും ഒരഭിപ്രയമുണ്ടാകുമല്ലോ. അത് പറയാന്‍ പറ്റുമെങ്കില്‍ പറയുക.

kaalidaasan said...

വ്യഭിചാരം ഉഭയസമ്മതപ്രകാരം നടക്കുന്ന ലൈംഗികവിപണനമാണ്.

സെകുലര്‍ പൊളിറ്റിക്സ്.

ഇതിനോട് യോജിക്കാനാകില്ല

വ്യഭിചാരം എന്നു ഞാന്‍ മനസിലാക്കിയിട്ടുള്ളത് വിവഹാബന്ധത്തിനു പുറത്തുള്ള ലൈംഗിക ബന്ധമാണ്.ലൈംഗിക വിപണനം വേശ്യാവൃത്തിയും.

വ്യഭിചാരവും വേശ്യാവൃത്തിയും വേര്‍തിരിക്കാന്‍ അത്ര എളുപ്പമല്ല. വേശ്യ ത്തെരുവുകളില്‍ നടക്കുന്ന ലൈംഗിക ബന്ധം വിപണനം തന്നെയാണ്. പല നേട്ടങ്ങളും ആനുകൂല്യങ്ങളും ലഭിക്കാന്‍ വേണ്ടി വ്യഭിചാരം ചെയ്യുന്നവരും ഉണ്ട്. ഉണ്ണിത്താനൊക്കെ ചെയ്യുന്ന പോലെ ആസ്വദിക്കാന്‍ വേണ്ടി മാത്രം വ്യഭിചാരം ചെയ്യുന്നവരും ഉണ്ട്.


kaalidaasan said...

കാളിദാസന്റെ ചില നേരമ്പോക്കുകള്‍ ക്യാപ്റ്റനെ ബാധിക്കേണ്ട ആവശ്യമില്ല. പക്ഷെ ക്യാപ്റ്റന്റെ ഭാര്യയുടെ നേരമ്പോക്കുകള്‍ തീര്‍ച്ചയായും ബാധിക്കും അതിന്റെ കാരണം ക്യാപ്റ്റന്റെ സദാചാര ബോധമാണ്. ആ ബോധമുള്ളതു കൊണ്ടാണ്, നേരമ്പോക്കു കഴിഞ്ഞ് ഭാര്യ വരുമ്പോള്‍ ഒലക്ക പ്രയോഗം നടത്തുന്നത്. അണും പെണ്ണും ഇണ ചേരുന്നത് സ്വാഭാവികമാണെങ്കില്‍ കരിസ്മയുടെ നേരമ്പോക്ക് ക്യാപ്റ്റനെ ബാധിക്കേണ്ടതില്ല.

സ്വന്തം ജ്ജിവിതത്തിലും കുടുംബത്തും ഉള്ള സദാചാര ബോധം നാട്ടില്‍ വേണ്ട എന്നു പറയുന്നതിലെ ഇരട്ടത്താപ്പു മാത്രമാണു ഞാന്‍ ചൂണ്ടിക്കാണിച്ചത്.

കരിസ്മയുടെ വിശ്വസ്തതയില്‍ കളിദാസനൊരു ബേജറുമില്ല. പക്ഷെ കരിസ്മ ഉണ്ണിത്താന്റെ കൂടെ നേരമ്പോക്കിനിറങ്ങിയാല്‍ അത് വേണ്ടായിരുന്നു എന്ന് എനിക്ക് തോന്നും,. അതെന്റെ വീട്ടിലുള്ള സദാചാരബോധം കൊണ്ടാണ്. നാട്ടിലും അത് വേണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നതു കൊണ്ടുമാണ്.

കരിസ്മ നേരമ്പോക്കിനിറങ്ങിയാല്‍ അതില്‍ ക്യാപറ്റനു ബേജാറുണ്ടോ എന്നു ഞാന്‍ ചോദിച്ചു, ഉലക്ക പ്രയോഗം നടത്താന്‍ തക്കമുള്ള ബേജാറുണ്ട് എന്നും പറഞ്ഞു. അതില്‍ കൂടുതല്‍ എനിക്ക് ഒന്നും അറിയാനില്ല.

kaalidaasan said...

മനോഹര്‍,

ഞാന്‍ ചര്‍ച്ചയെ ഏതെങ്കിലും തരത്തില്‍ വഴി തെറ്റിച്ചിട്ടുണ്ടെങ്കില്‍ അതിനു മാപ്പു ചോദികുന്നു.

ഒറ്റവാക്കില്‍ ഉത്തരം പറയാവുന്ന ഒരു ചോദ്യം മാത്രമേ ഞാന്‍ ചോദിച്ചുള്ളു. അതിനു ക്യാപ്റ്റനൊഴികെ മറ്റാരും മറുപടിയും പറഞ്ഞില്ല.

എന്റെ ചോദ്യം മനസിലാക്കാതെ മറ്റെന്തോ പുലഭ്യം പറഞ്ഞ് വന്നത് സൂരജാണ്. അദ്ദേഹത്തിനു ഭാര്യ ഇല്ല എന്നും ഭാര്യ എന്നു പരമാര്‍ശിക്കുന്നതിഷ്ടമില്ല എന്നും എനിക്കനുഭവമുണ്ട്. അതു കൊണ്ട് അമ്മയുടെയും പെങ്ങളുടെയും പേരുപയോഗിച്ചു. ഒരു സ്ത്രീ എന്നു മാത്രമേ അതിനു ഞാന്‍ അര്‍ത്ഥം നല്‍കിയുമുള്ളു. അതിന്‌ അമ്മയേയും പെങ്ങളെയും തെറി വിളിക്കുന്നു എന്നൊക്കെ വ്യാഖ്യാനം നല്‍കിയത് താങ്കളൊക്കെയാണ്. ഭാര്യ, അമ്മ, പെങ്ങള്‍ എന്നൊക്കെ ഉപയോഗിച്ചല്‍ അവരെ തെറി വിളിക്കുകയാണെന്ന് കരുതുന്ന താങ്കളുടെയൊക്കെ നല്ല മനസിനൊരു നമോവാകം.

ഇവിടെ സദാചാരതിന്റെ തോത് നിശച്ചയിക്കുന്ന വലിയ മനസുകളുടെ സദാചാരനിലവാരം അറിയാന്‍ മാത്രമാണു ഞാന്‍ ആ ചോദ്യം ചോദിച്ചത്. അല്ലാതെ ആരുടെയും അമ്മയേയോ പെങ്ങളെയോ ഭാര്യയേയോ തെറി പറയാന്‍ ഉദ്ദേശിച്ചല്ല. അങ്ങനെ ആരെങ്കിലും കരുതിയിട്ടുണ്ടെങ്കില്‍ അതില്‍ നിര്‍വ്യാജം ഖേദിക്കുന്നു.

ഞാന്‍ ഭാര്യക്കു നല്‍കിയ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്താല്‍ ഞാന്‍ അവള്‍ക്ക് കൊടുക്കുന്ന ശിക്ഷ അവളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതല്ല എന്നാണെന്റെ ഉത്തമ വിശ്വാസം. മനോഹരന്റെ ഭാര്യ വ്യഭിചരിച്ചിട്ട് കയറി വരുമ്പോള്‍ അവരുടെ സ്വതന്ത്ര്യം ഹനിക്കേണ്ട എന്നു കരുതി അവരെ ആശ്വസിപ്പിക്കുന്ന, പിറ്റേന്ന് ഇഷ്ടമുള്ള സ്ഥലങ്ങളിലൊക്കെ കൊണ്ടാക്കുന്ന ആ മഹാമനസ്കതയെ ഞാന്‍ അഭിനന്ദിക്കുന്നു.

കേരളം ഇത്രയധികം പുരോഗമിച്ച കാര്യം ഞാന്‍ അറിഞ്ഞില്ല.

ക്ഷമാപണത്തോടെ.

kaalidaasan said...

അപ്പൂട്ടന്‍,

എന്നുവെച്ച്‌ അഭിപ്രായം പറയുന്നവനെ രണ്ടുപൊട്ടിക്കും എന്നുപറഞ്ഞാലോ, അതാണ്‌ ഷോവനിസം. ആ വ്യക്തിയുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ്‌ ആ പ്രവൃത്തി.

അഭിപ്രായം പറയുന്നവനെ രണ്ടു പൊട്ടിക്കും എന്നു ഞാന്‍ എവിടെയെങ്കിലും പറഞ്ഞോ? അപ്പൂട്ടന്‍ എഴുതാപ്പുറം വായിക്കുന്നു.

എന്റെ ഭാര്യ വ്യഭിചരിച്ചിട്ട് കയറി വരുമ്പോള്‍ ചെവിടൊനൊരു പെട പെടക്കും എന്നാണു ഞാന്‍ പറഞ്ഞത്. അതില്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്നു. അതിനെ എന്തു പേരിട്ടും വിളിക്കാം. അതിന്റെ പേരില്‍ എന്തു ശിക്ഷ വാങ്ങേണ്ടി വന്നാലും ഞാന്‍ അത് സ്വീകരിക്കും.


kaalidaasan said...

ഇതാണ് ഞാന്‍ പറഞ്ഞത് താങ്കള്‍ ചര്‍ച്ചയെ വീടുകളിലേക്ക്
കൊണ്ട് വന്ന് തെറിപറയുന്നുയെന്ന് പറഞ്ഞത്.


സ്വന്തം ഭാര്യ വ്യഭിചരിക്കുന്നത് മനുഷ്യവകാശമാണെന്നു കരുതാനുള്ള വിശാല മനസ്കതയില്ല താങ്കള്‍ക്കൊന്നും. അതു കൊണ്ടാണ്‌ അവര്‍ വ്യഭിചരിച്ചാല്‍ അംഗീകരിക്കുമോ എന്ന ചോദ്യത്തിന്‌ മറുപടി പറയാതെ വീട്ടിനുള്ളിലുള്ളവരെ തെറി പറയുന്നു എന്നു വിലപിക്കുന്നത്. ഭാര്യ വ്യഭിചരിക്കുന്നത് തെറിയാണെന്നു കരുതുന്നവര്‍ മറ്റുള്ളവര്‍ വ്യഭിചരിക്കുന്നതും തെറിയാണെന്നു പറയാനുള്ള ആര്‍ജ്ജവം കാണിക്കണം. അല്ലെങ്കില്‍ അത് വേശ്യയുടെ ചരിത്ര പ്രസംഗമാണെന്നു ഞാന്‍ പറയും.

വ്യഭിചരിക്കാനുള്ള അവകാശം മനുഷ്യവകാശമാണെന്നു ഞാന്‍ കരുതുന്നില്ല. ലോകത്തുള്ള ഒരു നീതി ന്യായ വ്യവസ്ഥയു അത് മനുഷ്യവകാശമായി കരുതുകയും ഇല്ല. അങ്ങനെയെങ്കില്‍ വ്യഭിചാരം വിവഹമോചനത്തിന്റെ ഒരു കാരണമായി ഒരു നീതി ന്യായ വ്യ്വസ്ഥയും കണക്കാക്കില്ല.

വ്യഭിചരം എന്നത് വീടുകളില്‍ ജീവിക്കുന്ന മനുഷ്യ ജീവികള്‍ നടത്തുന്ന കലപരിപാടിയാണ്. മൃഗങ്ങള്‍ വ്യഭിചരിച്ചു എന്ന് തലയില്‍ അള്‍ത്താമസമുള്ള ആരും പറയാറില്ല. അതുകൊണ്ട് സ്വാഭാവികമായും വീടുകളിലേക്ക് ഈ ചര്‍ച്ച വരും. ഉണ്ണിത്താനും ജയലക്ഷ്മിയുമൊക്കെ വീടുകളില്‍ വസിക്കുന്നവരാണ്. വീട്ടില്‍ താമസിക്കുന്ന ഉണ്ണിത്താന്റെ ഭാര്യ പറഞ്ഞു ഇതില്‍ അസ്വാഭാവികമായി ഒന്നുമില്ല എന്ന്. അതും മാദ്ധ്യമങ്ങളോട്. വ്യഭിചാരം എന്ന വാക്കിന്റെ അര്‍ത്ഥം വിവാഹ ജീവിതത്തിനു പുറത്തുള്ള ലൈംഗിക ബന്ധം എന്നാണ്. വ്യഭിചാരം ചെയ്യുവനുള്ള മനുഷ്യാവകാശത്തേക്കുറിച്ച് വാചാലരായവരോടാണു ഞാന്‍ ഒരു സങ്കല്‍പ്പിക ചോദ്യം ചോദിച്ചത്. അതും നടക്കാവുന്ന കാര്യവും. അതൊരിക്കലും ചര്‍ച്ച വീടുകളിലേക്ക് കൊണ്ടുപോയതല്ല. ജയലക്ഷ്മി ഉണ്ണിത്താനുമായി വ്യഭിചരിക്കുന്ന മനുഷ്യവകാശത്തേക്കുറിച്ചാണു ഞാന്‍ ചോദിച്ചത്. താങ്കളുടെ ഭാര്യ ഉണ്ണിത്തനുമായി വ്യഭിചരിച്ചല്‍ അതവരുടെ മനുഷ്യവകാശമായി കണക്കക്കി അംഗീകരിക്കുമോ? ആണെന്നു താങ്കള്‍ പറഞ്ഞാല്‍ ആ മനുഷ്യവകാശം ലംഗിക്കപ്പെട്ടതായി ഞാന്‍ സമ്മതിക്കുന്നു. അതല്ലെങ്കില്‍ താങ്കളൊക്കെ പറയുന്ന ഈ മനുഷ്യാവകാശം വേശ്യയുടെ ചാരിത്ര്യ പ്രസംഗമായേ ഞാന്‍ കണക്കാക്കൂ.


kaalidaasan said...

നഗ്നാ,

മറ്റുള്ളവരുടെ ഭാര്യമാര്‍ വ്യഭിചരിക്കുന്നത് മനുഷ്യാവകാശമാണെന്നു പറയുന്ന തങ്കളോടാണ്, സ്വന്തം ഭാര്യ വ്യഭിചരിക്കുന്നതും മനുഷ്യാവകാശത്തിന്റെ ഗണത്തില്‍ തന്നെ പെടുത്തുമോ എന്ന് ചോദിച്ചത്. അതിനു മറുപടി പറയാന്‍ എന്തേ മടി?

സമാന ചിന്തഗതിയുള്ള ക്യാപ്റ്റന്‍ അത് ഉലക്ക കൊണ്ട് പരിഹരിക്കാവുന്ന മനുഷ്യവകാശമാണെന്നു പറഞ്ഞു. താങ്കള്‍ക്കും അതു പോലെ ഒരു ഉത്തരമുണ്ടാകുമല്ലോ. പറയാന്‍ ബുദ്ധിമുട്ടുണ്ടെന്ന് എനിക്കറിയാം.

കൂട്ടിക്കൊടുപ്പു മാത്രം ശിലിച്ചവര്‍ക്ക് അമ്മ യെന്നും പെങ്ങള്‍ എന്നും ഭാര്യ എന്നുമൊക്കെ കേള്‍ക്കുമ്പോള്‍ അത് മനസില്‍ വരിക സ്വഭാവികം.
സങ്കല്‍പ്പിക ചോദ്യം കൂട്ടിക്കൊടുക്കലായി വ്യഖ്യാനിക്കുന്ന ആ മനോഭാവത്തിനൊരു നമോവാകം പറയാതെ വയ്യ. താങ്കളുടെ ഭാര്യ അവരുടെ മനുഷ്യാവകാശം ഉപയോഗിക്കാന്‍ അരെങ്കിലും കൂട്ടിക്കൊടുക്കേണ്ട ആവശ്യമുണ്ടോ?

താങ്കളേപ്പോലുള്ള കപട മനുഷ്യവകാശ ജീവികളോട് ഈ ചോദ്യം ഞന്‍ മരണം വരെ ചോദിച്ചു കൊണ്ടിരിക്കും. അതിനുത്തരം പറയാന്‍ തങ്കള്‍ക്ക് ബുദ്ധിമുട്ടുണ്ട് എന്നെനിക്കറിയം.ഉത്തരം മുട്ടുമ്പോള്‍ ഇതുപോലെ ചില വിനോദങ്ങളൊക്കെ നല്ലതാണ്.

വീണീടുത്തു കിടന്നുരുളുന്നത് താങ്കളാണ്. അതു കൊണ്ടല്ലേ ഞാന്‍ ചോദിച്ചതിനുത്തരം പറയാതെ പിച്ചും പേയും പറയുന്നത്. ഞാന്‍ ആദ്യമേ ചോദിച്ച ചോദ്യം ആവര്‍ത്തികട്ടേ.

ഇവിടെ മലയാളിയുടെ സദാചാരത്തെ കളിയാക്കുകയും. അത് ഉണ്ണിത്താന്റെ സ്വകര്യതയാണെന്നുമൊക്കെ അഭിപ്രായം പറയുകയും ചെയ്ത റിവേഴ്സ് ഗിയറിനോടും, ക്യാപറ്റന്‍ കരിസ്മയോടും, കാര്‍ട്ടൂണിസ്റ്റിനോടും, നഗ്നനോടുമൊരു ചോദ്യം.

നിങ്ങളുടെ ഭാര്യമാരൊക്കെ ഉണ്ണിത്താനോടൊപ്പം ഇതു പോലെ രതിക്രീഡകളാടിയാല്‍, അല്ലെങ്കില്‍ വിദൂരമായ ഒരു സ്ഥലത്ത് ഒരു വീടിനുള്ളില്‍ അടച്ചിരുന്നു കൊത്തം കല്ലു കളിച്ചാല്‍ നിങ്ങളൊക്കെ അത് കയ്യടിച്ച് അഭിനന്ദിക്കുമോ?


ഒറ്റ വാക്കില്‍ ഉത്തരം പറയാവുന്ന ഒരു ചോദ്യമേ ഞാന്‍ ചോദിച്ചിട്ടുള്ളു.

ഉരുളാതെ ഉത്തരം പറയൂ നഗ്നാ. അല്ലെങ്കില്‍ മറ്റുള്ളവര്‍ രാജാവു നഗ്നനാണെന്നു കരുതും.


kaalidaasan said...

എന്റെ ഭാര്യ മറ്റൊരു പുരുഷനും ആയി ഇണചേരുന്നത് ഞാന്‍ ഇഷ്ടപ്പെടില്ല. കാരണം അത്തരം ഒരു ബന്ധം എന്റെ സ്വകാര്യജീവിതത്തെ, ലൈംഗികജീവിതത്തെ , എന്റെ ഭാര്യയ്ക്ക് എന്നോടുള്ള അടുപ്പത്തെ ഒക്കെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
ഞാനെന്നല്ല പട്ടി-പൂച്ച-പക്ഷിയടക്കം ഒരു ജീവിയും സ്വന്തം ഇണയില്‍ മറ്റൊരുത്തന്‍ കേറി മേയുന്നത് സഹിക്കില്ല. ഒരു ഡോക്ടര്‍ ആയ താങ്കള്‍ക്ക് തീര്‍ച്ചയായും ഇതറിയാമായിരിക്കും.

എന്നു വച്ച് അതൊക്കെ ആ ജീവികളുടെ സദാചാരബോധം കൊണ്ടാണെന്ന് കാളിദാസന്‍ പറയുന്നെങ്കില്‍ എനിക്ക് ചിരി വരും.


ക്യാപ്റ്റന്‍,

ഇതു തന്നെയാണ്‌ ഏതു പുരുഷന്റെയും സ്ത്രീയുടെയും മനസ്ഥിതി. സ്വന്തം ഇണ മറ്റൊരാളുമായി ഇണ ചേരുന്നത് സഹിക്കില്ല. മറ്റു ജീവികള്‍ അത് സ്വര്‍ത്ഥത കൊണ്ടും മനുഷ്യ ജീവി അതില്‍ കൂടുതലായി സദാചാര ബോധം കൊണ്ടും. അത്തരം ഒരു ബന്ധം താങ്കളുടെ സ്വകാര്യജീവിതത്തെ, ലൈംഗികജീവിതത്തെ , ഭാര്യയ്ക്ക് താങ്കളോടുള്ള അടുപ്പത്തെ ഒക്കെ പ്രതികൂലമായി ബാധിക്കുന്നതു പോലെ സമൂഹത്തിലെ ഓരോരുത്തരേയും ബാധിക്കും
അതുകൊണ്ടാണ്‌ ഒരു സമൂഹവും വ്യഭിചാരം പ്രോത്സാഹിപ്പിക്കാത്തത്. സുബോധമുള്ള ഒരു സമൂഹവും വ്യഭിചരിക്കാനുള്ള അവകാശം മനുഷ്യാവകാശമായി കണക്കാക്കാത്തതും.

ഒരു ഡോക്ടര്‍ ആയ എനിക്ക് തീര്‍ച്ചയായും ഇതറിയം. അതുകൊണ്ടാണ്‌ ഇതൊരു മനുഷ്യാകാശ പ്രശ്നമായി ഞാന്‍ ചുരുക്കിക്കൊണ്ടു വരാത്തത്. ഉണ്ണിത്താന്റെയും ജയലക്ഷ്മിയുടെയം ​മനുഷ്യാവകാശമെന്ന രീതിയിലുള്ള ഒരു ചര്‍ച്ച തന്നെ ഇവിടെ അപ്രസക്തമാണെന്നു കരുതുന്നതും.

സമൂഹമംഗീകരിച്ചിട്ടുള്ള ഉണ്ണിത്താന്റെ കുടുംബത്തേക്കോ ജയലക്ഷ്മിയുടെ കുടുംബത്തേക്കോ ഇന്നു വരെ ഒരു സദാചാര പോലീസും ഒളിഞ്ഞുനോക്കിയിട്ടില്ല. അങ്ങനെ ചെയ്താല്‍ അത് അവരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കുന്നതായി ഞാനും കരുതും.

വൈവാഹിക ജീവിതത്തിനു പുറത്തുള്ള ലൈംഗിക ബന്ധങ്ങള്‍ ഒരു സമൂഹത്തിന്റെയും
​ആരോഗ്യത്തിനു നല്ലതല്ല എന്ന തിരിച്ചറിവില്‍ നിന്നാണീ സദാചാര ബോധം ഉണ്ടായത്. ആ ബോധം ഉള്ളത് കോണ്ടാണ്‌ സമൂഹത്തില്‍ എവിടെയെങ്കിലും ഇത് പോലെ ഒരു സംഭവം ഉണ്ടാകുമ്പോള്‍ ആളുകള്‍ പ്രതികരിക്കുന്നതും എതിര്‍ക്കുന്നതും. അത് തികച്ചും സ്വാഭാവികമാണ്‌. ഉണ്ണിത്താന്റെ കാര്യത്തില്‍ അതിനു രാഷ്ട്രീയ ലക്ഷ്യങ്ങളും കൂടി ഉണ്ടായിരുന്നു. പക്ഷെ അത് മാത്രമായിരുന്നില്ല അതിനു പിന്നില്‍. അത് ഒരു കേസൊക്കെ ആക്കിയതില്‍ വെറും രാഷ്ട്രീയമേ ഉള്ളു.

ക്യപ്റ്റനേയും മറ്റുള്ളവരെയും ഇത് ബോധ്യപ്പെടുത്താന്‍ വേണ്ടി മത്രമാണ്‌ ഞാന്‍ ആ ചോദ്യം ചോദിച്ചത്. അതിരു വിട്ട് എന്തെങ്കിലും പറയേണ്ടി വന്നിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക.

ക്യപ്റ്റന്റെയോ മറ്റുള്ളവരുടെയോ ഭാര്യമാരെയോ അമ്മമാരെയോ പെങ്ങന്‍മ്മാരെയോ അവഹേളിക്കാന്‍ ഉദ്ദേശിച്ചിട്ടുമില്ല.


kaalidaasan said...

കാര്യം നിസാരം,

നിങ്ങൾ ഇട്ട രണ്ടു കമന്റുകളാണ് മുകളിലിട്ടത്. സദാചാരം എന്ന ഒരൊറ്റ പോയന്റിലാണ് താങ്കളുടെ വാദങ്ങൾ മുഴുവനും കേന്ദ്രീകരിക്കുന്നത്.

ഞാന്‍ ചോദിച്ച ചോദ്യം താങ്കള്‍ക്ക് മനസിലായില്ല. അതു കൊണ്ടാണീ കമന്റ്. ഈ പോസ്റ്റിന്റെ വിഷയം മനുഷ്യാവകശമാണെന്നാണു ഞാന്‍ മനസിലക്കിയത്. അതു മാത്രമേ ഞാന്‍ ഇവിടെ ഉന്നയിച്ചും ഉള്ളു.

ഉണ്ണിത്താന്റെയും ജയലക്ഷ്മിയുടെയും സ്വകാര്യത എന്ന മനുഷ്യാവകാശം പോലീസ് ഉറപ്പു വരുത്തേണ്ടിയിരുന്നു എന്നാണീ പോസ്റ്റില്ലൂടെ ആവശ്യപ്പെട്ടതും. പ്രായ പൂര്‍ത്തിയായ രണ്ടു പേര്‍ക്ക് എവിടെയും ഏതു സമയത്തും പോയിരുന്നു സൊറ പറയാനും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുമുള്ള അവകാശം നിയമം അനുവദിച്ചു കൊടുക്കുന്നു. അതില്‍ മറ്റാരും തലയിടേണ്ട എന്നുമാണ്‌ ചിലര്‍ ഇവിടെ പറഞ്ഞത്. ആളുകള്‍ അവിടെ ഇടപെട്ടത് അവരുടെ മനുഷ്യാവകാശ ലംഘനം ആണെന്നും പറഞ്ഞു. അതിനു മറുപടിയായിട്ടാണ്‌ ഞാന്‍ ഒരു ചോദ്യം ചോദിച്ചതും. ചോദ്യം ഇതായിരുന്നു. നിങ്ങളുടെ ആരുടെയെങ്കിലും ഭാര്യയായിരുന്നു ഉണ്ണിത്താന്റെ കൂടെയെങ്കില്‍ അത് ഭാര്യയുടെ മനുഷ്യാവകാശമായി അംഗീകരിക്കുമോഎന്നാണ്‌ ഞാന്‍ ചോദിച്ചത്. ഞാന്‍ സദാചാരം എന്ന വാക്കുപോലും ഉപയോഗിച്ചില്ല. വിന്‍സാണതിലേക്ക് ചാടി വീണ്‌ താനേത് സദാചാര കമ്മിറ്റിയുടെ നേതാവാണ്‌ എന്നു ചോദിച്ച് സദാചാരമൊക്കെ ഉയര്‍ത്തിക്കൊണ്ട് വന്നത്. അതിനുള്ള മറുപടിയിലാണ്‌ ഞാന്‍ സദാചാരം എന്ന വാക്കുപയോഗിച്ചത്.

സദാചാരത്തേക്കുറിച്ചൊരു ചര്‍ച്ച അപ്പോഴും ഇപ്പോഴും എന്റെ ഉദ്ദേശമല്ല.

വ്യഭചരിക്കുന്ന സ്ത്രീയുടെ മനുഷ്യവകാശത്തേക്കുറിച്ച് വാചാലരായ കപട മനുഷ്യാവാകശ കോമരങ്ങളുടെ കാപട്യം തുറന്നു കാട്ടാനായിട്ടാണു ഞാന്‍ ആ ചോദ്യം ചോദിച്ചത്. ക്യാപ്റ്റനൊഴികെ ആരും അതിനു മറുപടി പറഞ്ഞില്ല. അദ്ദേഹതിന്റെ അഭിപ്രപ്രായംഅതവരുടെ മനുഷ്യാവകാശമല്ല, ഉലക്ക കൊണ്ട് വരെ നേരിടേണ്ട ഒരു പ്രശ്നമാണ്‌ എന്നാണ്. മറ്റൊരു ബ്ളോഗില്‍ കൈപ്പള്ളി പറഞ്ഞത് വിവാഹബന്ധം വേര്‍പെടുത്തേണ്ട പ്രശ്നമാണ്‌എന്നാണ്. ഇവരുടെ രണ്ടു പേരുടെയും കാര്യത്തില്‍ വ്യഭിചരിക്കാനുള്ള മനുഷ്യാവകാശമൊക്കെ പരസ്ത്രീകളുടെ അവകാശം മാത്രം, സ്വന്തം ഭാര്യയുടെ അല്ല. ഈ കാപട്യം തുറന്നു കാണിക്കാന്‍ മാത്രമാണു ഞാന്‍ ഉദ്ദേശിച്ചത്.

ഉണ്ണിത്താന്റെ വിഷയത്തിലെ സദാചാരമോ നിയമവശമോ എന്റെ വിഷയമല്ല. അതൊക്കെ ചര്‍ച്ച ചെയ്തത് മറ്റു പലരുമാണ്. അവരോടതേക്കുറിച്ച് ചോദിക്കാം.


kaalidaasan said...

സെക്കുലര്‍ പൊളിറ്റിക്സ്,


ഞങ്ങളുടെയാരുടെയെങ്കിലും ഭാര്യ സ്വന്തം ഇഷ്ടപ്രകാരം ഉണ്ണിത്താന്റെയോ മറ്റാരുടെയെങ്കിലുമോ കൂടെ പോയാല്‍ അതവളുടെ മനുഷ്യാവകാശമായി അംഗീകരിക്കുക തന്നെ ചെയ്യും.

ഞാന്‍ ചോദിച്ച ചോദ്യത്തിന്‌ എനിക്ക് ഉത്തരം കിട്ടി.

അതില്‍ ചെറിയ ഒരു കല്ലുകടിയുണ്ടല്ലോ. മറ്റുള്ളവരുടെ കാര്യം കൂടി താങ്കള്‍ പറഞ്ഞു. അത് ശരിയാണോ?

ക്യാപ്റ്റന്‍ കരിസ്മ പറഞ്ഞ ഉത്തരം മറ്റൊന്നാണ്. ഭാര്യ ഉണ്ണിത്താന്റെ കൂടെ പോയാല്‍ അത് അവരുടെ മനുഷ്യാവകാശമായി അംഗീകരിക്കില്ല ചിലപ്പോള്‍ ഉലക്ക പ്രയോഗം നടത്തിയേക്കും എന്നും കൂടി പറഞ്ഞു. മറ്റൊരു ബ്ലോഗില്‍ കൈപ്പള്ളി പറഞ്ഞു ഭാര്യയെ വിവഹമോചനം നടത്തുമെന്ന്. അത് രണ്ടും ഭാര്യയുടെ വ്യഭിചാരം ചെയ്യാനുള്ള മനുഷ്യാവകാശം അംഗീകരിക്കുന്നതല്ല.

അവര്‍ അംഗീകരികുന്നില്ല. അത് വിട്ടു കള. അവര്‍ കലുമാറി എന്നു കരുതിയാല്‍ മതി.

അംഗീകരിക്കുന്ന സെക്കുലറിന്റെ ജീവിതം ഭാര്യയുടെ ഒരു വേലി ചാട്ടത്തോടെ അവസാനിക്കുന്നില്ല. കാതലായ പ്രശ്നം പിന്നെയാണ്. സ്വന്തം മനുഷ്യാവകാശമുപയോഗിച്ച് വ്യഭിചരിച്ച ഒരു സ്ത്രീയുടെ കൂടെ സെക്കുലര്‍ പിന്നെയും കുടുംബ ജീവിതം നയിക്കുമോ എന്ന ചോദ്യം ബാക്കിയാകുന്നു. അതിനു കൂടി ഉത്തരം കിട്ടിയാലേ മനുഷ്യാവകാശ പ്രശ്നത്തിനു പൂര്‍ണ്ണമായ വിശകലനം ആകൂ.

അതിനു കൂടി ഉത്തരം കിട്ടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

പിന്നെ താങ്കള്‍ ഇവിടെ പരാമര്‍ശിച്ച സദാചാരത്തേക്കുറിച്ച് എനിക്ക് യതൊരു ഉത്ഖണ്ടയുമില്ല. അതുകൊണ്ട് അത് തല്‍ക്കാലം ഞാന്‍ അവഗണിക്കുന്നു. സദാചാരമല്ല ചര്‍ച്ചാ വിഷയം എന്ന് ആദ്യമേ നയം വ്യക്തമാക്കിയ താങ്കള്‍ തന്നെ സദാചാരം വിശദീകരിക്കുന്നതില്‍ അല്പ്പം അനൌചിത്യമില്ലാതെയുമില്ല.


kaalidaasan said...

നിലവിലില്ലാത്ത ഒരു സാഹചര്യത്തില്‍ അതിന്റെ കാര്യകാരണങ്ങളുള്‍പ്പെടെ ഊഹിച്ച് അങ്ങനെയുണ്ടായാല്‍ എങ്ങനെ പ്രതികരിക്കുമെന്ന് ഇപ്പോള്‍ മറുപടി പരയുന്നത് അസംബന്ധമാകയാല്‍ അതിന് മുതിരുന്നില്ല.


കുറച്ചുകൂടെ ആര്‍ജ്ജവം കാണിക്കൂ. നിലവില്ലാത്ത പല സാഹചര്യങ്ങളേക്കുറിച്ചും താങ്കളീ ബ്ളോഗില്‍ തന്നെ പലതും എഴുതിയിട്ടുണ്ട്. അതിലൊന്നാണ്‌ തൊട്ടു മുകളില്‍ പറഞ്ഞഞങ്ങളുടെയാരുടെയെങ്കിലും ഭാര്യ സ്വന്തം ഇഷ്ടപ്രകാരം ഉണ്ണിത്താന്റെയോ മറ്റാരുടെയെങ്കിലുമോ കൂടെ പോയാല്‍ അതവളുടെ മനുഷ്യാവകാശമായി അംഗീകരിക്കുക തന്നെ ചെയ്യും എന്നതും. താങ്കളുടെ ഭാര്യ ഉണ്ണിത്താന്റെ കൂടെ പോയി എന്നത് നിലവിലുള്ള സാഹചര്യം തന്നെയാണോ?

ഞാന്‍ ചോദിച്ച ചോദ്യം അല്‍പ്പം വിഷമിപ്പിക്കുന്നതാണെന്നെനിക്കറിയാം.

ജയലക്ഷ്മിയുടെ സ്ഥാനത്ത് എന്റെയോ താങ്കളുടെയോ ഭാര്യായിരുന്നു എങ്കില്‍ അവിടെ ഞാനും താങ്കളും അവരുടെ മനുഷ്യാവകാശത്തേക്കുറിച്ച് ചിന്തിക്കില്ല. വ്യഭിചരിച്ചു വരുന്ന ഒരു സ്ത്രീയുടേയും കൂടെ അത്മാഭിമാനമുള്ള ഒരു പുരുഷനും തുടര്‍ന്നു ജീവിക്കില്ല. അതല്ലേ സത്യം?

ഞാന്‍ ചോദിച്ച രണ്ടാമത്തെ ചോദ്യത്തിന്റെ ഉത്തരം താങ്കള്‍ പറയാതെ പറഞ്ഞു. ആ ഭാര്യയെ വിവാഹ മോചനം നടത്തി പറഞ്ഞു വിടും. ഇല്ല എന്ന വിപ്ളവാത്മക ചിന്തയുള്ള ആരും അതു പറയാന്‍ മടിക്കില്ല.

സദചാരത്തിലായാലും മനുഷ്യാവകാശത്തിലായാലും മനുഷ്യര്‍ക്ക് കുറച്ചൊക്കെ കാപട്യമുണ്ട്. അത് മാത്രമേ ഞാന്‍ ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിച്ചുള്ളു. ക്യാപ്റ്റനത് തുറന്നു പറഞ്ഞു. താങ്കള്‍ പറയാതെ പറയുന്നു. ഇത്തരം പ്രശ്നങ്ങളില്‍ മനുഷ്യാവകാശം പര സ്ത്രീകളുടേതു മാത്രം സ്വന്തം സ്ത്രികളുടേതല്ല. മനുഷ്യന്‍ ചില വിഷയങ്ങളില്‍ സ്വാര്‍ത്ഥരാണ്. കെ പി രാമനുണ്ണിയുടെ കഥയല്ല ജീവിതം. അത് അതിനുമപ്പുറമാണ്.

മനുഷ്യവകാശത്തേക്കുറിച്ചൊക്കെ ചര്‍ച്ച തുടരട്ടേ. ഞാന്‍ നിറുത്തുന്നു. ഇത്ര സമയം എന്നെ സഹിച്ചതിനു നന്ദി.


kaalidaasan said...

സെക്കുലര്‍ പൊളിറ്റിക്സ്,

വ്യഭിചരിക്കുന്നത് ഭാര്യയുടെ അവകാശമായി അംഗീകരിക്കും എന്നു പറഞ്ഞു. പക്ഷെവ്യഭിചരിച്ചു കയറി വരുന്ന ഭാര്യയുടെ കൂടെ താങ്കള്‍ തുടര്‍ന്നും ജീവിക്കുമോ എന്ന ചോദ്യത്തിനു ഞാന്‍ മറുപടി കണ്ടില്ല. ഏത് തീയതിയില്‍ എഴുതി എന്നു പറഞ്ഞാല്‍ വായിച്ചു മനസിലാക്കമായിരുന്നു.


















ലൈംഗിക സ്വാതന്ത്ര്യം - ഇടത്തും വലത്തും

ലൈംഗിക സ്വാതന്ത്ര്യം - ഇടത്തും വലത്തും എന്ന പോസ്റ്റില്‍ എഴുതിയ അഭിപ്രായങ്ങള്‍.

 kaalidaasanThursday, January 14, 2010 11:51:00 AM GMT+05:30
വളരെ നല്ല ലേഖനം സെബിന്‍. അഭിനന്ദനങ്ങള്‍.

പക്ഷെ ഒരു പരാമര്‍ശത്തോടല്‍പ്പം ​വിയോജിപ്പുണ്ട്.

പക്ഷെ സക്കറിയയുടെ പ്രസംഗത്തിലെത്തിയപ്പോള്‍ സദാചാരസംരക്ഷകരുടെ വേഷമിട്ടത്‌ ഇടതുപക്ഷക്കാര്‍ മാത്രമായി എന്നിടത്ത്‌ സക്കറിയ നീതിയല്ല പ്രവര്‍ത്തിച്ചതു എന്ന്‌ പറയേണ്ടിവരും.

കോണ്‍ഗ്രസിനും ലീഗിനും ഈ വിഷയത്തില്‍ ഇടതു പക്ഷത്തിന്റേതു പോലുള്ള പുരോഗമന കാഴ്ചപ്പാടൊന്നും ഇല്ല. അവര്‍ വീടു വളഞ്ഞതും ബഹളമുണ്ടാക്കിയതും അതു കൊണ്ട് ആരിലും അത്ഭുതമുണ്ടാക്കില്ല. അതു കൊണ്ട് സഖറിയ അത് പരാമര്‍ശിച്ചില്ല എന്നു പറയുന്നതില്‍ വലിയ യുക്തിയില്ല.

ഇടതു പക്ഷകാര്‍ അവിടെ വന്നില്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു അതിന്റെ അവസാനം? ഉണ്ണിത്താനെയും ജയലക്ഷ്മിയേയും അവരുടെ പാട്ടിനു വിടുമായിരുന്നു. അല്ലെങ്കില്‍ ആ വീടിനു പുറത്തിരുന്നു സംരക്ഷണം നല്‍കിയേനെ. ഇതൊരു വിവദമായതും കേസായതും പോലീസു വന്നതുമെല്ലാം ഇടതുപക്ഷം ഇടപെട്ടതു കൊണ്ടല്ലേ? അപ്പോള്‍ സഖറിയ പറഞ്ഞത് നീതി കേടാണെന്നു പറയാന്‍ പറ്റുമോ?

ഇവിടെ സഖറിയ ഉള്‍പ്പടെയുള്ളവര്‍ വൈകാരികമായി പ്രതികരിച്ചു. സഖറിയയുടേതിനേക്കാളും ഡി വൈ എഫ് ഐയുടേതിനേക്കാളും ഗൌരവമുള്ള പ്രതികരണം പിണറായി വിജയന്റേതായിപ്പോയി. കമ്യൂണിസ്റ്റു പ്രസ്ഥാനത്തെ ഒരു മതത്തിന്റെ ലെവലിലേക്ക് താഴ്ത്തിക്കെട്ടിയത് ഒട്ടും ശരിയായില്ല.

പിണറായി വിജയന്‍ പറഞ്ഞതെന്ത് എന്ന് കൃത്യമായി മനസ്സിലാക്കാതിരിക്കുക, കേട്ട ചിലതിനു സ്വന്തം ദുര്‍വ്യാഖ്യാനം നല്‍കുക,

പിണറായി വിജയന്‍ പറഞ്ഞതിന്റെ വീഡിയോ ലിങ്ക് ഉണ്ടാകുമോ കൃത്യമായി മനസ്സിലാക്കാന്‍.

പിണറായി ക്രിസ്തുമതത്തേക്കുറിച്ചും ഇസ്ലാം മതത്തേക്കുറിച്ചും പരാമര്‍ശിച്ചതിന്‌ ഈ വിഷയവുമായി ബന്ധമില്ല എന്നു മനസിലാക്കാന്‍ എല്ലാവര്‍ക്കും മൂന്നാം കണ്ണും മൂന്നാം ചെവിയുമില്ലല്ലോ. പിണറായിക്കു പകരം മറ്റൊരളാണിതു പറഞ്ഞതെങ്കില്‍ അര കണ്ണും അര കാതും പോലും ആവശ്യമുണ്ടാകുമായിരുന്നില്ല, വ്യംഗ്യാര്‍ത്ഥവും ദ്വയാര്‍ത്ഥവും ഭൂതകണ്ണാടി വച്ച് തപ്പിപ്പിടിക്കാന്‍. വിഗ്രഹം മനസിലുള്ള അസഹിഷ്ണുതയും അപകടം പിടിച്ചതുമായ സംഗതി പറഞ്ഞു എന്ന് സമ്മതിക്കാന്‍ വളരെ പ്രയാസം.

വേദിയറിഞ്ഞ് പ്രസംഗിക്കണം എന്നു പറഞ്ഞതിന്റെ അര്‍ത്ഥം സദസ്യര്‍ക്കിഷ്ടമില്ലാത്തതു പ്രസംഗിച്ചാല്‍ അടികിട്ടാമെന്ന് തന്നെയാണ്.

ഉണ്ണിത്താന്റെ നടപടി മനുഷ്യാവകാശമാണെന്നു തന്നെയാണ്‌ പല സി പി എം പിന്തുണക്കാരും പല ബ്ളോഗുകളിലും പറഞ്ഞത്.


പക്ഷെ പിണറായി പറയുന്നു നാട്ടുകാരില്‍ അവമതിപ്പുണ്ടാക്കുന്ന അനാശാസ്യമാണെന്ന്. ഉണ്ണിത്താന്റെ മനുഷ്യാവകാശത്തേപ്പറ്റി വാചാലരായ സഖാക്കള്‍ അഭിപ്രായം മാറ്റുന്നുണ്ടോ അവോ?

സി പി എം രാഷ്ട്രീയത്തിനു പലപ്പോഴും മതങ്ങളുടെ അസഹിഷ്ണുതയുണ്ടെന്നത് വാസ്തവമാണ്. അറിഞ്ഞു കൊണ്ടു തന്നെയാണത് പിണറായി വിജയന്‍ പറഞ്ഞതും. അതില്‍ നിന്നും ഒന്നും വ്യാഖ്യാനിച്ച് എടുക്കേണ്ട ആവശ്യമില്ല. കത്തോലിക്കാ സഭ പോലുള്ള ഒരു മതത്തിന്റെ അച്ചടക്കം തന്നെയാണു സി പി എമ്മിനും മറ്റ് കമ്യൂണിസ്റ്റുപര്‍ട്ടികള്‍ക്കും

പ്രസ്ഥാനം എന്തെങ്കിലും പറഞ്ഞാല്‍ ആരും ഒന്നും വ്യാഖ്യാനിക്കരുത്. മറുപുറത്തു നിന്ന് വരുന്ന ഓരോ വാക്കും വ്യാഖ്യാനിക്കണം. അതാണു നിയമം.പ്രത്യേകിച്ച് ഹെയിറ്റ് ക്ളബ് അംഗങ്ങള്‍ക്ക്.

മാദ്ധ്യമ സിന്‍ഡിക്കേറ്റിന്റെ അമരത്തുള്ള പത്രത്തില്‍ അര നൂറ്റാണ്ടു വിടു പണി ചെയ്ത യേശുദാസന്‍ ഒരു കമ്യൂണിസ്റ്റു നേതാവ് 50 വര്‍ഷം മുമ്പ് മുട്ട പൊരിച്ചു തിന്നതില്‍ അശ്ലീലം കണ്ട ഹെയിറ്റ് ക്ളബ് അംഗത്തിന്‌ ആ നേതാവിന്റെ ഓരോ വാക്കും വൈര നിര്യാതനത്തിനുപയോഗിക്കം. സ്വന്തം ​വിഗ്രഹം പറയുന്നതിലെ സത്യം പോലും തമസ്കരിക്കാന്‍ എന്തു വ്യഗ്രത!!

മദനി ആയാലും സഖറിയ ആയാലും യേശുദാസനായാലും ഉണ്ണിത്താനായാലും, ഇരുമ്പ് പഴുക്കുമ്പോള്‍ കൊല്ലനും കൊല്ലത്തിയും ഒന്ന്.

ടിവി ചര്‍ച്ചയില്‍ (ലിങ്കില്ല) ആദ്യ ദിനത്തില്‍ “ സ്ഥിരം പ്രാസംഗികര്‍ക്കുള്ള ഉപദേശമായി കണ്ട് സ്വീകരിക്കുന്നു” എന്നു പറഞ്ഞ(ലിങ്കില്ല) സക്കറിയ പിറ്റേന്ന് പിണറായി ആവിഷ്കാരസ്വാതന്ത്യത്തിനെതിരെ ഭീഷണി മുഴക്കി എന്ന് പറയുമ്പോള്‍(ഗൂഗിള്‍ ചെയ്താല്‍ ലിങ്ക് കിട്ടും) ഒരു പൊരുത്തക്കേടും കാണാതിരിക്കുവാന്‍ കാളിദാസനു അവകാശമുണ്ട്.

ജനശക്തിക്ക് ചിലതെല്ലാം വിശ്വസിക്കാന്‍ അവകാശമുള്ളതു പോളെ കാളിദാസനും അവകാശമുണ്ട്. സെബിന്‍ ഗോപ്യമായി പറഞ്ഞ പലതും സഖക്കള്‍ക്ക് ശരിക്കും മനസിലായില്ല. മാരീചന്റെ പോസ്റ്റില്‍ പലതും വിളിച്ചു പറഞ്ഞ് തണ്ടു കാണിച്ച അവരൊന്നും ഇവിടെ വാ തുറക്കുന്നില്ലാത്തതെന്തേ? കാര്യം ​പിടി കിട്ടിയിട്ട്.

“ സ്ഥിരം പ്രാസംഗികര്‍ക്കുള്ള ഉപദേശമായി കണ്ട് സ്വീകരിക്കുന്നു” എന്നു പറഞ്ഞത് പിണറായി വിജയന്റെ ഏത് പരാമര്‍ശമാണെന്ന് സെബിന്‍ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്.

എന്നാല്‍ പിണറായി വിജയന്റെ മറ്റൊരു നിരീക്ഷണമാണ്‌ ശ്രദ്ധയാകര്‍ഷിക്കേണ്ട ഘടകം. "സക്കറിയയെ പറ്റി നല്ലത്‌ പറയാതിരുന്ന മാധ്യമങ്ങള്‍ക്ക്‌ ഇപ്പോള്‍ ഒറ്റ ദിവസം കൊണ്ട്‌ സക്കറിയ മഹാനായ വ്യക്തിയായതില്‍ സന്തോഷമുണ്ട്‌. ഇപ്പോള്‍ അദ്ദേഹത്തിനും മാധ്യമ ശ്രദ്ധ കിട്ടുന്നുണ്ടല്ലോ," എന്നതായിരുന്ന വിജയന്റെ ടിപ്പണി.

ഇതിനോട്‌ സക്കറിയ പ്രതികരിച്ചതു ഇങ്ങനെ: "പത്രങ്ങളെ ശ്രദ്ധിക്കുന്ന ഒരാള്‍ എന്ന നിലക്കാണ്‌ ശ്രീ പിണറായി വിജയന്റെ ആ അഭിപ്രായം. അത്‌ അതിന്റെ സ്വാരസ്യത്തോടും ഫലിതത്തോടും സ്വീകരിക്കുന്നു." 


ജനശക്തിക്ക് കുറച്ചു കൂടെ മലയാള പരിജ്ഞാനം ഉണ്ടായാല്‍ നന്നായിരുന്നു.

മാരീചന്‍ എഴുതിയ ഒരു വരി ഞാന്‍ ഇവിടെ പകര്‍ത്തട്ടേ.

“രാജവെമ്പാലയിരിക്കുന്ന പൊത്തില്‍, അതുണ്ടെന്ന് അറിഞ്ഞു കൊണ്ട് കയ്യിടുകയും കടി കിട്ടിയാല്‍ രാജവെമ്പാലയുടെ ക്രൂരതയ്ക്കെതിരെ പത്രസമ്മേളനവും ചാനല്‍ അഭിമുഖവും കൂട്ടപ്രസ്താവനയും നടത്തുകയും ചെയ്യുന്നവരെ ആരെങ്കിലും 'ബുദ്ധിജീവി'യെന്ന് വിളിക്കുമോ സാര്‍...”


എത്ര അറപ്പുളവാക്കുന്നതാണീ വാക്കുകള്‍. പിണറായി വിജയന്‍ സി പി എമ്മിനെ മതത്തോടേ ഉപമിച്ചുള്ളു. ഡി വൈ എഫ് ഐ എന്ന രാജവെമ്പലയുടെ കടമ നീട്ടി വരുന്ന എല്ലാ കയ്യിലും കടിക്കുക എന്നതാണെന്നു പറയുമ്പോള്‍ പ്രതി ബദ്ധതയുള്ള ഒരു പ്രസ്ഥാനമെന്ന ലേബല്‍ മാറി അത് അത് ഒരു വിഷജീവിയുടെ തലത്തിലേക്ക് ഉയരുന്നു. ഇത് വളരെ അര്‍ത്ഥവത്തും ആണ്. ഈ പ്രസ്ഥാനം ഒരു പതിറ്റാണ്ടു മുമ്പു വരെ കേരളത്തിലെ സാംസ്ക്കാരിക സമൂഹിക മണ്ഡലങ്ങളിലെ നിറസന്നിദ്ധ്യമായിരുന്നു. ചര്‍ച്ചകളും സെമിനാറുകളും മറ്റുമായി യുവ ജനതയെ ആവേശം കൊള്ളിച്ചിരുന്നു. ഇന്നിപ്പോള്‍ പ്രസ്ഥാനം എന്നു വിളിക്കുന്ന സി പി എം നേതാവിന്റെ പെട്ടി ചുമട്ടുകാര്‍ എന്നതില്‍ കവിഞ്ഞ് എന്താണവരെ വിശേഷിപ്പിക്കാനാകുക. സഖറിയ പറഞ്ഞത് ശരിവക്കുന്നതല്ലേ അവരുടെ പ്രതികരണങ്ങളും ബ്ളോഗിലുള്ള പലരുടെയും അഭിപ്രയങ്ങളും.

സുനില്‍ കൃഷ്ണന്‍ എഴുതിയ വാചകമാണ്‌ ഭീതിജനകവും നിരുത്തരവാദപരവും ആത്മഹത്യാപരവും.

പാലായില്‍ പ്രസംഗിക്കുന്ന പോലെ പയ്യന്നൂരില്‍ പ്രസംഗിച്ചാല്‍ എങ്ങനെയിരിക്കും എന്ന് സക്കറിയക്ക് മനസ്സിലായി കാണും...

ഇതിന്റെ പരിഭാഷ സഖറിയക്ക് പാലായില്‍ എന്തു വേണമെങ്കിലും പറയാം. ഇതേ പ്രസംഗം പാലായില്‍ നടത്തിയാല്‍ സുനില്‍ കൃഷ്ണന്‍ ഉള്‍പ്പടെയുള്ള ഒരു സഖാവും ഡി വൈ എഫ് ഐ കാരനും അതിനെ വിമര്‍ശിക്കില്ല. അതവര്‍ക്ക് സ്വീകാര്യമാണ്. അല്ലെങ്കില്‍ പാലായിലെ കേരള കോണ്‍ഗ്രസുകാരുടെ തല്ലു പേടിച്ച് മിണ്ടാതിരിക്കും. രാജവെമ്പാലയായാലും തിണ്ണമിടുക്കേ ഉള്ളു. പക്ഷെ പയ്യന്നൂരില്‍ പറഞ്ഞാല്‍ സഖറിയ വിവരമറിയും. പിണറായി വിജയനും അതു തന്നെയാണുദ്ദേശിച്ചത്. കണ്ണുര്‍ ജില്ലയില്‍ സമതിക്കില്ല. മറ്റ് എവിടെ വേണമെങ്കിലും ആയിക്കോളൂ.സഖറിയ പറഞ്ഞതെന്ത് എന്നുള്ളതിന്റെ പ്രസക്തി കേരളത്തിലെ ചില ഇടങ്ങളില്‍ മാത്രം. അപ്പോള്‍ കമ്യൂണിസ്റ്റുകാരെക്കുറിച്ച പറഞ്ഞതിലല്ല കലിപ്പ്. മറ്റെന്തോ ആണ്.

നേതാക്കളുടേയും അനുയായികളുടെയും അധപതനം ദയനീയം തന്നെ.

ഇ കെ നായനാര്‍ ഒരിക്കല്‍ പറഞ്ഞു സാമ്രാജ്യത്വ മൂരാച്ചികളുടെ നാട്ടില്‍ ചായ കുടിക്കുമ്പോലെയാണു ബലാല്‍സംഘം എന്ന്. ആ നാട്ടില്‍ ഡി വൈ എഫ് ഐക്കാര്‍ ഇല്ലാത്തതു ഭാഗ്യം നായനാരുടെ ഭാഗ്യം. അല്ലെങ്കില്‍ രാജവെമ്പലകളും ഞാഞ്ഞൂളുകളും കൂടി നായനാരെ കാലപുരിക്കയച്ചേനേ.

പി എ അന്റണി ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന ഒരു നാടകവുമായി വന്നതും, കേരളത്തിലെ ക്രിസ്തീയ സഭ അതിനെതിരെ പടവാളുമായി ഇറങ്ങിയതും, ഡി വൈ എഫ് ഐ പി എ ആന്റണിയുടെ ആവിഷ്കാര സ്വാതന്ത്ര്യതിനു വേണ്ടി നിലകൊണ്ടതും, അന്ന് സഖറിയ പറഞ്ഞതിനെ അപ്പാടെ പിന്തങ്ങിയാതും ഒക്കെ ജനശക്തി കേട്ടിട്ടുണ്ടോ ആവോ.

തങ്ങളെ ബധിക്കാത്ത ഏത് ആവിഷ്കാര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും ശരി. പള്ളി വേറെ പട്ടക്കാരന്‍ വേറെ.

ഞാന്‍ അന്തിക്കുന്നു: "പറഞ്ഞതെല്ലാം നേരെയല്ലേ? ഇനി ഞാനറിയാതെ വല്ലതും ഗോപ്യമായി ഉണ്ടോ?" 

ഞാന്‍ അന്തിക്കുന്നു: "പറഞ്ഞതെല്ലാം നേരെയല്ലേ? ഇനി ഞാനറിയാതെ വല്ലതും ഗോപ്യമായി ഉണ്ടോ?"

സെബിന്‍,

എനിക്ക് മനസിലായത് അതാണ്. ഉണ്ണിത്താനെയും സഖറിയയേയും മാധ്യമങ്ങളെയും വിമര്‍ശിച്ചതില്‍ പൊതിഞ്ഞാണു ഡി വൈ എഫ് ഐയേയും പിണറായി വിജയനേയും വിമര്‍ശിച്ചത്. മറ്റ് ബ്ളോഗുകളില്‍ ഇവിടെ ഹല്ലേലൂയാ പാടിയ സഖാക്കളുടെ പ്രതികരണം ഇതായിരുന്നില്ല. മാരീചന്റെ രണ്ടു പോസ്റ്റുകളിലും ഇവരുടെ പ്രതികരണം സെബിന്‍ വായിച്ചോ അവോ. പോസ്റ്റ് നന്നായിരിക്കുന്നു എന്നു മാത്രം ഇവിടെ എഴുതിയ സുനിലിന്റെ വാക്കുകളും ഞാന്‍ ഇവിടെ എഴുതിയിരുന്നു. സുനിലും വേദിയറിഞ്ഞ് അഭിപ്രായം എഴുതിയതാണെന്ന് സെബിനു തോന്നുന്നുണ്ടോ? രാജവെമ്പാലയൊക്കെ അവിടത്തെ പരാമര്‍ശങ്ങളാണ്. ഇപ്പോള്‍ സെബിന്‍ ഡെലീറ്റ് ചെയ്ത അഭിപ്രായങ്ങള്‍ അതിനെ ആസ്പദമാക്കി എഴുതിയതും?

എന്തേ സഖാക്കള്‍ക്ക് രണ്ട് നിലപാടെന്ന് ഞാന്‍ അത്ഭുതം കൂറിയത് അതു കൊണ്ടാണ്. ജനശക്തി പോലും സെബിന്‍ പറഞ്ഞതിനെ വിമര്‍ശിക്കാന്‍ ധൈര്യപ്പെട്ടില്ല. ഞാന്‍ ഒരു കമന്റ് എഴുതിയപ്പോഴാണ്‌ മിണ്ടിയതു തന്നെ. അതില്‍ നിന്നും ഞാന്‍ മനസിലാക്കിയത്, സെബിന്‍ പറഞ്ഞതൊന്നും അവര്‍ക്ക് മനസിലായില്ല അല്ലെങ്കില്‍ ശരിക്കും മനസിലായി അതു കൊണ്ട് മിണ്ടാന്‍ പറ്റുന്നില്ല. പക്ഷെ മറ്റ് ബ്ളോഗുകളില്‍ ആവശ്യത്തിലധികം ഒച്ചപ്പാടുണ്ടാക്കുന്നുമുണ്ട്.

സെബിനേപ്പോലുള്ളവര്‍ ഇടക്കൊക്കെ ഇവരുടെ കണ്ണു തുറപ്പിക്കുന്നു എന്നത് സ്വാഗതാര്‍ഹമാണ്.

ഒരു ഓഫ്: മദനി വിഷയം കത്തി നിന്നപ്പോള്‍ അതേക്കുറിച്ച് സെബിനില്‍ നിന്നും ഒരു ലേഖനം പ്രതീക്ഷിച്ചിരുന്നു.

  1. എന്റെ അറിവില്‍ ഉണ്ണിത്താനു് മാത്രമായി ഒരു മനുഷ്യാവകാശം ഉള്ളതായി ഒരു സിപിഎം പിന്തുണക്കാരും ബ്ലോഗുകളില്‍ പറഞ്ഞിട്ടില്ല. ഞാന്‍ കാണാത്തതാവും. 

    സെബിന്‍,

    ഉണ്ണിത്താനു മാത്രമായി ഒരു മനുഷ്യവകാശമുണ്ടോ എന്നതല്ല ഞാന്‍ ഉന്നയിച്ചത്. ഉണ്ണിത്താന്റെ മനുഷ്യാവകശം ലംഘിച്ചോ എന്നു മാത്രമണ്. ഉണ്ണിത്താന്റെ മനുഷ്യവകാശം ലംഘിച്ചു എന്നു തന്നെയാണു പല സഖാക്കളും അഭിപ്രായപ്പെട്ടത്. ഒരു സഖാവു പറഞ്ഞു.

    സദാചാരകമ്മിറ്റിക്കാരായ ജനക്കൂട്ടത്തെ പിരിച്ചുവിട്ട് ഉണ്ണിത്താനും കൂട്ടുകാരിക്കും സ്വസ്ഥമായി അന്തിയുറങ്ങാനുള്ള സൌകര്യമൊരുക്കുകയാണ് മനുഷ്യാവകാശസംരക്ഷണത്തിന്റെ ഭാഗമായി പോലീസിനു ചെയ്യാനുണ്ടായിരുന്നത്


    പിണറായി വിജയന്റെ അഭിപ്രായത്തിലും ഇപ്പോള്‍ സെബിന്റെ അഭിപ്രായത്തിലും നാട്ടുകാര്‍ക്ക് അവമതിപ്പുണ്ടാക്കുന്ന അനാശാസ്യം തന്നെയാണു ഉണ്ണിത്താന്‍ ചെയ്തത്.

    ഈ അവമതിപ്പ് സഖാക്കള്‍ക്കുണ്ടോ എന്നറിയനായി ഞാന്‍ ഒരു ചോദ്യം ചോദിച്ചു.മനുഷ്യവകാശത്തേക്കുറിച്ച് വാചാലരാകുന്നവരുടെ ഭാര്യമാരാണ്‌ ജയലക്ഷ്മിയുടെ സ്ഥാനത്തെങ്കില്‍ എങ്ങനെ പ്രതികരിക്കുമായിരുന്നെന്ന്. അതിന്റെ പേരില്‍ സഖാക്കളൊക്കെ ചേര്‍ന്ന് എന്നെ ആക്രമിച്ചത് മുഴുവന്‍ ആ പോസ്റ്റില്‍ വായിക്കാം.
    ReplyDelete
  2. പ്രായപൂര്‍ത്തിയായ ഒരു സ്ത്രീക്കും പുരുഷനും ഒരുമിച്ചു് ഇരിക്കാനോ നടക്കാനോ കിടക്കാനോ പെടുക്കാനോ ഉള്ള സ്വാതന്ത്ര്യം ഉണ്ടാവണമെന്നു് പറയുന്നതു് ഒരു നിലപാടാണു്. എന്നാല്‍ അനാശാസ്യം നാട്ടുകാരില്‍ അവമതിപ്പുണ്ടാക്കുന്നു എന്നതു് ഒരു യാഥാര്‍ത്ഥ്യവും. അതിന്റെ കാരണം നമ്മുടെ ആര്‍ജ്ജിതമായ സംസ്കാരത്തിലാണു്. ആ സംസ്കാരം തിരുത്തപ്പെടേണ്ടതാണെന്നു് പറയുന്നവര്‍ അത്തരമൊരു സംസ്കാരം നിലനില്‍ക്കുന്നില്ല എന്നു് കണ്ണടച്ചു് ഇരുട്ടാക്കേണ്ടതുണ്ടോ? 


    ഇതൊരു നപുംസക നിലപാടാണല്ലോ സെബിന്‍, ഇതു രണ്ടും എങ്ങനെ ഒന്നിച്ചു പോകും? അനാശാസ്യമെന്നു പറഞ്ഞാല്‍ തെറ്റായ ഒരു നടപടി എന്നു തന്നെയാണര്‍ത്ഥം. തെറ്റിനെ എതിര്‍ക്കുക എന്നത് സുബോധമുള്ള ആരും ചെയ്യുന്ന നടപടിയും. സെബിന്‍ ഏതെങ്കിലുമൊന്നില്‍ ഉറച്ചു നില്‍ക്ക്. ഒന്നുകില്‍ ഉണ്ണിത്താന്‍ ചെയ്തത് അനാശാസ്യമാണെന്നും അത് എതിര്‍ക്കപ്പെടേണ്ടതാണെന്നും പറയ്. അല്ലെങ്കില്‍ ഉണ്ണിത്തന്‍ ചെയ്തത് അനാശാസ്യമല്ല അതിനെ അനുവദിക്കേണ്ടതണെന്നും പറയ്.

    സെബിനോട് അദ്യം തോന്നിയ ആദരവ് ഈ അവാസാന കമ്ന്റ് കണ്ടപ്പോള്‍ ഇല്ലാതായി എന്നു പറയേണ്ടി വന്നതില്‍ ഖേദമുണ്ട്.

    സമൂഹം പല കാലങ്ങളിലും പല കാര്യങ്ങളും അന്നത്തെ സംസ്കാരത്തിന്റെ ഭാഗമായി ചെയ്തിട്ടുണ്ട്. ദേവദാസി സമ്പ്രദായം തികച്ചും സാംസ്കാരികമായിരുന്നു ഒരു കാലത്ത്. പിന്നീട് അത് തെറ്റാണെന്നു ബോധ്യം വന്നപ്പോള്‍ അത് തിരുത്തി. ജാതി വ്യവസ്ഥ ഇന്‍ഡ്യന്‍ സംസ്കാരതിന്റെ അഭേദ്യമായ ഭാഗമായിരുന്നു ഒരുകാലത്ത്. അതിന്റെ ദുരിതം അനിഭവിച്ചവര്‍ പോലും അതിനെ അന്ന് അനുകൂലിച്ചിരുന്നു.

    ആര്‍ജിത സംസ്കാരത്തിലുള്ള തെറ്റുകള്‍ തിരുത്തുക എന്നതാണ്‌ പുരോഗമന ശക്തികളില്‍ നിന്നും പ്രതീക്ഷിക്കുന്നത്. അല്ലാതെ അത് സംസ്കാരത്തിന്റെ ഭാഗമാണ്, അതു കൊണ്ട് എന്റെ കണ്ണും മറ്റുള്ളവരേപ്പോലെ തുറന്നു പിടിച്ച് ഞാനും നോക്കുന്നു, അംഗികരിക്കുന്നു എന്ന് പറയുന്നതില്‍ യാതൊരു യുക്തിയുമില്ല. പ്രത്യേകിച്ച് അനീതികളോട് പോരാടുന്ന എന്നു പറയപ്പെടുന്ന ഇടതുപക്ഷത്തില്‍ നിന്നും.

    ഈ സംസ്ക്കാരം തിരുത്തേണ്ടത് ആരാണ്? അമേരിക്കയോ?

    എന്റെ അഭിപ്രായത്തില്‍ ഈ സംസ്കാരം തിരുത്തേണ്ടതിനു മുന്നില്‍ നില്‍ക്കേണ്ടത് ഡി വൈ എഫ് ഐ ആണ്. സെബിനതിലെന്തെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടോ?