Thursday 31 May 2012

വിശ്വമാനവികം എന്ന പോസ്റ്റില്‍ എഴുതിയ അഭിപ്രായങ്ങള്‍.



Blogger kaalidaasan said...
>>>തന്റെ പ്രസംഗത്തിന്റെ ആരോഹണാവരോഹണങ്ങൾക്കിടയിൽ സാന്ദർഭികമായി വീണു കിട്ടിയ ചില പാഴ്വാക്കുകൾ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് മാധ്യമങ്ങൾ പുതിയൊരു ആഘോഷത്തിന് തിരി കൊളുത്തുകയായിരുന്നു. <<<<

സാന്ദർഭികമായി വീണു കിട്ടിയ ചില പാഴ്വാക്കുകൾ!!!. കഷ്ടം.

താങ്കള്‍ ഒരധ്യാപകനാണെന്നാണല്ലോ അവകാശപ്പെടുന്നത്. താങ്കള്‍ വിദ്യാര്‍ത്ഥികളെ കള്ളം പറഞ്ഞു പഠിപ്പിക്കാറുണ്ടല്ലേ. അവരെ ഓര്‍ത്ത് സഹതാപം  തോന്നുന്നു.

മണി ഇതൊക്കെ പറഞ്ഞ സന്ദര്‍ഭം ഏതാണു മാഷേ? കല്യാണാഘോഷമാണോ? ചന്ദ്രശേഖരന്‍ കൊലപാതകത്തില്‍ പാര്‍ട്ടി നേതക്കള്‍ പ്രതികളാക്കപ്പെട്ടപ്പോള്‍, പാര്‍ട്ടി പ്രതിരോധത്തിലായി. അതിന്റെ ജാള്യത മറയ്ക്കാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും  നടത്തിയ വിശദീകരണ യോഗത്തിലല്ലേ മണി പ്രസംഗിച്ചത്. അതല്ലാതെ വേറെ ഏത് സന്ദര്‍ഭമാണെന്ന് താങ്കളൊന്ന് വിശദീകരിച്ചേ.

സാന്ദർഭികമായി വീണു കിട്ടിയ ചില പാഴ്വാക്കുകളൊന്നുമല്ല മണി പറഞ്ഞത്. ആലോചിച്ചുറച്ചു നടത്തിയ പരാമര്‍ശങ്ങളാണ്. ഒനോ രണ്ടോ അല്ല വാക്കുകള്‍. അതിലെ പ്രധാന ഭാഗം.

ഞങ്ങള്‍ ചെയ്തതല്ലെന്ന് പറഞ്ഞാല്‍ ചെയ്തതല്ല. ചെയ്തതാണെങ്കില്‍ ആണുങ്ങളെപ്പോലെ ചെയ്തതാണെന്ന് പറയുമല്ലോ? അതിന്റെ ന്യായവും പറയും. അത് പറയാനുള്ള ആര്‍ജ്ജവം പാര്‍ട്ടിക്കുണ്ട്. ഇത് പാര്‍ട്ടി വേറെയാ.

റവല്യൂഷനറിക്കാരും യു.ഡി.എഫും കോണ്‍ഗ്രസ്സും സകല ആളുകളും ഞങ്ങടെ ആളുകളുടെ സ്വത്തുക്കളും വീടുകളും തകര്‍ക്കുന്നു. ഇതിനെല്ലാം വിടുപണി ചെയ്ത ആഭ്യന്തരമന്ത്രിയുടെ ചെരുപ്പ് നക്കുന്ന പോലീസുകാരെയൊക്കെയുണ്ടല്ലൊ.....? നീയെല്ലാം ഉത്തരം പറയേണ്ടിവരും. നിന്നെയൊന്നും ഞങ്ങള്‍ വഴിയേ വിടുകേല. ഞങ്ങളെയൊന്നും ഒരു കുന്തവും ചെയ്യുകേല. ചെയ്താല്‍ ചെയെ്തന്ന് പറയും. ഇത് വേറെയാ പാര്‍ട്ടി. പണി തുടങ്ങാന്‍ പോകുന്നതേയുള്ളൂ. 1982-ല്‍ ഞങ്ങള്‍ എന്തെല്ലാം കാണിച്ചു. ശാന്തന്‍പാറ, രാജാക്കാട് മേഖലയില്‍ കോണ്‍ഗ്രസ്സും പോലീസും പോലീസ് ഗുണ്ടകളും തോക്കുമായി എസ്‌റ്റേറ്റുകളില്‍ പോയി യൂണിയന്‍ രാജിവയ്പിച്ച് ഐ.എന്‍.ടി.യു.സി. ഉണ്ടാക്കിച്ചു. നൂറുകണക്കിന് കേസ് ഞങ്ങള്‍ക്കുമേല്‍. മത്തായി എന്നുപറയുന്ന ഒരു വായിനോക്കി എസ്.ഐ. അവിടെ. ജില്ലാ പോലീസ് സൂപ്രണ്ട് വേറൊരു വായിനോക്കി. ആഭ്യന്തരമന്ത്രി ഒരു വായിനോക്കി; വയലാര്‍ രവി. ഇവര് ചെയ്തതാ.

ഞങ്ങള്‍ ഒരു പ്രസ്താവനയിറക്കി. 13 പേര്‍. വണ്‍, ടൂ, ത്രീ, ഫോര്‍. . . ആദ്യത്തെ മൂന്നുപേരെ ആദ്യം കൊന്നു. വെടിവെച്ചാ കൊന്നത് ഒന്നിനെ. ഒന്നിനെ കുത്തിക്കൊന്നു. ഒന്നിനെ തല്ലിക്കൊന്നു. മനസ്സിലായില്ലേ, ഒന്നാം പേരുകാരനെ ആദ്യം വെടിവെച്ച്, രണ്ടാം പേരുകാരനെ തല്ലിക്കൊന്നു, മൂന്നാം പേരുകാരനെ മൂന്നാമത് കുത്തിക്കൊന്നു. അതോടുകൂടി ഖദര്‍ വലിച്ചിട്ടേച്ച് കോണ്‍ഗ്രസ്സുകാര്‍ അവിടെനിന്ന് ഊളിയിട്ടു. പിന്നെ കുറച്ചുനാളത്തേക്ക് ഞാനീ ഖദറും ഇട്ടോണ്ട് നടന്നോട്ടേന്ന് ഞങ്ങളോട് ചോദിക്കുമായിരുന്നു. കാരണമെന്താ? അടി പേടിച്ച്. അതുകൊണ്ട് ഞങ്ങളെ, ഒരുമാതിരി വെടിക്കെട്ടുകാരന്റെ പട്ടീനെ ഉടുക്കുകൊട്ടി പേടിപ്പിക്കാനൊന്നും ആരും നോക്കേണ്ട. ഞങ്ങളിതെല്ലാം കുറേ കണ്ടതാ. കാരണം, കൈകാര്യം ചെയ്ത് ശീലമുണ്ട്. 


മാഷേ താങ്കള്‍ ആരെയാണു വിഡ്ഡിയാക്കാന്‍ ശ്രമിക്കുന്നത്? ചന്ദ്രശേഖരന്‍ കമ്യൂണിസ്റ്റല്ല എന്നു പറയുന്ന പിണറായി വിജയന്റെ യഥാര്‍ത്ഥ കമ്യൂണിസ്റ്റ് പറഞ്ഞ വാക്കുകളാണിവ. വെടിക്കെട്ടുകാരന്റെ ഈ പട്ടിക്ക് വിടുപണി ചെയ്യുന്ന താങ്കളെ എന്തു വിളിക്കണം മാഷേ?
May 28, 2012 9:11 AM
 Delete
Blogger kaalidaasan said...
>>>എം.എം. മണി സത്യസന്ധനും നിഷ്കളങ്കനും ധൈര്യശാലിയുമാണ്.<<<<<

മണി ധൈര്യാശാലിയും, സത്യസന്ധനുമാണെന്നു പറഞ്ഞതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു. താന്‍ ചെയ്ത വീര കൃത്യങ്ങള്‍ സത്യസന്ധമായി തന്നെ പൊതു ജനത്തോട് പറഞ്ഞു. കൊലപാതകം നടത്തിയിട്ട് പൊതു വേദിയില്‍ അത് സമ്മതിക്കാന്‍ അസാമാന്യ ധൈര്യം തന്നെ വേണം. ജഡ്ജിമാരെ ശുഭന്‍ എനു വിളിച്ചിട്ട്, ശിക്ഷഭയന്ന് ശുംഭന്റെ അര്‍ത്ഥം ജഡ്ജിമാരെ പഠിപ്പിക്കാന്‍ ഇറങ്ങിയ ജയരാജനേക്കാളും സത്യസന്ധതയും ധൈര്യവും  മണിയാശാനുണ്ട്. കൊലക്കുറ്റത്തിന്, ഇന്‍ഡ്യന്‍ ശിക്ഷാനിയമം നല്‍കുന്ന ശിക്ഷ എന്താണെന്നറിഞ്ഞു കൊണ്ട്, കൊലപാതകങ്ങള്‍,  അതും മൂന്നെണ്ണം  നടത്തിയതെങ്ങനെ, എന്നു പൊതു ജനത്തോട് തുറന്നു പറയുന്ന സത്യ സന്ധതക്ക് ഒരു താമ്ര പത്രം തന്നെ നല്‍കേണ്ടതാണ്. അതും കൊലപാതകം നടത്തിയവരെ സമ്മതിപ്പിക്കാന്‍ മൂന്നാം മുറ പയറ്റേണ്ട ഒരു രാജ്യത്ത്.

സര്‍ക്കാര്‍ ഭൂമി കയ്യേറിയിട്ട്, ഒഴിപ്പിക്കാന്‍ വരുന്ന ഉദ്യോഗസ്ഥന്റെ കാലു വെട്ടുമെന്നു പറയുന്ന നിഷ്കളങ്കതയും കമ്യൂണിസ്റ്റുകാരന്റെ ഗുണമാണോ മാഷേ?

സഖാവ് മണിയാശാന്‍ ഇപ്പോളും വി എസിന്റെ ചേരിയില്‍ ആയിരുന്നെങ്കില്‍ സഖാവ് തട്ടത്തു മല എന്തായിരുന്നു ഇപ്പോള്‍ എഴുതി വയ്ക്കുക എന്നറിയാന്‍ ഏതായാലും പാഴൂര്‍ പടിപ്പുര വരെ പോകേണ്ടതില്ല. വി എസിനെ പോളിറ്റ് ബ്യൂറോ ശാസിച്ചു എന്ന ഒരു വ്യാജ വാര്‍ത്ത വന്നപ്പോഴേക്കും, സഖാവ് എഴുതി വിട്ടതു ഓര്‍മ്മയില്‍ നിന്നും പോകുന്നില്ല.
May 28, 2012 9:30 AM
 Delete
Blogger kaalidaasan said...
>>>കാലങ്ങളായി കേരളത്തിൽ നില നിന്നു പോരുന്ന ഒരു രാഷ്ട്രീയ സാഹചര്യം തുറന്നു വെളിപ്പെടുത്തുകയായിരുന്നു അദ്ദേഹം. അദ്ദേഹം പറഞ്ഞ കാര്യങ്ങളാകട്ടെ സി.പി.ഐ.എമ്മിനു മാത്രം ബാധകമായ കാര്യങ്ങളല്ല. നാളിതുവരെ അക്രമ പ്രവർത്തനങ്ങളും കൊലപാതകങ്ങളും നടത്തിയിട്ടുള്ള എല്ലാ പ്രസ്ഥാനങ്ങൾക്കും ബാധകമാണ് മണിസഖാവിന്റെ വാക്കുകൾ.<<<<<

മറ്റ് പ്രസ്ഥാനങ്ങള്‍ അവിടെ നില്‍ക്കട്ടെ സഖാവെ. സി പി എം എന്ന പ്രസ്ഥാനം നാളിതുവരെ നടത്തിയിട്ടുള്ള അക്രമ പ്രവർത്തനങ്ങളും കൊലപാതകങ്ങളും ഏതൊക്കെ ആണെന്ന് ഒന്നു വിശദീകരിക്കാമോ?

ഒന്നു മാത്രം പറഞ്ഞാലും  മതി. ഇപ്പോള്‍ ചന്ദ്രശേഖരനെ വധിച്ച കേസില്‍ സി പി എമ്മിന്റെ ഏരിയ സെക്രട്ടറി വരെയുള്ള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്യുന്നു. ഇത് സി പി എം എന്ന പ്രസ്ഥാനം നടത്തിയ കൊലപാതകമാണെന്ന് താങ്കള്‍ കരുതുന്നുണ്ടോ?
May 28, 2012 9:41 AM
 Delete
Blogger kaalidaasan said...
>>>കൊലക്കേസും മറ്റും നടക്കുമ്പോൾ എല്ല്ലാ പ്രസ്ഥാനക്കാരും ചെയ്തുപോരുന്ന ചില സമ്പ്രദായങ്ങൾ മണി സഖാവിന്റെ വായിൽ നിന്നും വീണുപോയെന്നത് അത്ര വലിയ കാര്യമൊന്നുമല്ല.<<<<<

മണി സഖാവിന്റെ ചില സമ്പ്രദായങ്ങളിതാ.

ഞങ്ങള്‍ ഒരു പ്രസ്താവനയിറക്കി. 13 പേര്‍. വണ്‍, ടൂ, ത്രീ, ഫോര്‍. . . ആദ്യത്തെ മൂന്നുപേരെ ആദ്യം കൊന്നു. വെടിവെച്ചാ കൊന്നത് ഒന്നിനെ. ഒന്നിനെ കുത്തിക്കൊന്നു. ഒന്നിനെ തല്ലിക്കൊന്നു. മനസ്സിലായില്ലേ, ഒന്നാം പേരുകാരനെ ആദ്യം വെടിവെച്ച്, രണ്ടാം പേരുകാരനെ തല്ലിക്കൊന്നു, മൂന്നാം പേരുകാരനെ മൂന്നാമത് കുത്തിക്കൊന്നു.

ഇത് തട്ടത്തുമല സഖാവിനു അത്ര വലിയ കാര്യമായിരിക്കില്ല. പക്ഷെ മനുഷ്യ ജാതിയില്‍ ജനിച്ച ബഹു ഭൂരിപക്ഷം  ജീവികള്‍ക്കും  വലിയ കാര്യം തന്നെയാണ്.
May 28, 2012 9:47 AM
 Delete
Blogger kaalidaasan said...
>>>ഗാന്ധിയൻ മാർഗ്ഗത്തിലോ മാർക്സിസം ഇടിച്ചു പിഴിഞ്ഞ് നിബ്ബിളും കുപ്പിയും വഴി ആളുകളുടെ വായിലോട്ട് ഇറ്റിച്ചുകൊടുത്തോ മാത്രമാണ് സി.പി.ഐ.എം വളർന്നതെന്ന് ആരും പറയില്ല. പാർട്ടിക്കാരും പറയില്ല. കൊണ്ടും കൊടുത്തും തന്നെ പാർട്ടി വളർന്നത്. അത് മണി സഖാവ് അങ്ങ് പറഞ്ഞുപോയി. അത്രതന്നെ! അതിന്റെ പേരിൽ പാർട്ടിയ്ക്ക് ഒരു ചുക്കും സംഭവിക്കാനും പോകുന്നില്ല. <<<<<


പിണറായി ഭക്തി കൊണ്ട് താങ്കളുടെ സമനില തെറ്റിയെന്നു തോന്നുന്നു.

13 പേര്‍. വണ്‍, ടൂ, ത്രീ, ഫോര്‍. . . ആദ്യത്തെ മൂന്നുപേരെ ആദ്യം കൊന്നു. വെടിവെച്ചാ കൊന്നത് ഒന്നിനെ. ഒന്നിനെ കുത്തിക്കൊന്നു. ഒന്നിനെ തല്ലിക്കൊന്നു. മനസ്സിലായില്ലേ, ഒന്നാം പേരുകാരനെ ആദ്യം വെടിവെച്ച്, രണ്ടാം പേരുകാരനെ തല്ലിക്കൊന്നു, മൂന്നാം പേരുകാരനെ മൂന്നാമത് കുത്തിക്കൊന്നു, എന്ന രീതിയിലാണ്, സി പി എം എന്ന പാര്‍ട്ടി വളര്‍ന്നതെന്നൊക്കെ പറയുന്ന താങ്കളുടെ തൊലിക്കട്ടി അപാരമെന്നു പറയേണ്ടി വരുന്നു.

അതിന്റെ പേരിൽ പാർട്ടിയ്ക്ക് ഒരു ചുക്കും സംഭവിക്കാനും പോകുന്നില്ല, എന്നതൊക്കെ താങ്കളുടെ വെറും തോന്നലാണ്. ചുക്കു മാത്രമല്ല, ചുണ്ണാമ്പും സംഭവിക്കും എന്നതിന്റെ തളിവാണ്,. ചന്ദ്രശേഖരന്‍ കൊലക്കേസില്‍ പ്രതികളായ പാര്‍ട്ടി നേതാക്കളെ അറസ്റ്റ് ചെയ്തപ്പോള്‍, പാര്‍ട്ടി ഒരു തീപന്തമാകും എന്നൊക്കെ പിണറായി അലറിയതും. തീപ്പന്തം പോയിട്ട് ഒരു മെഴുകു തിരി പോലുമാകാന്‍ പാര്‍ട്ടിക്ക് ഇന്നത്തെ നിലയില്‍ കഴിയില്ല സഖാവേ. പാര്‍ട്ടി അനുഭാവികളില്‍ ഭൂരി ഭാഗവും ഈ കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കുണ്ട് എന്ന് വിശ്വസിക്കുന്നു. കുഞ്ഞാലിയും, ഉമ്മന്‍ ചാണ്ടിയും ആയുള്ള പാര്‍ട്ടി നേതാക്കളുടെ നീക്കുപോക്കിന്റെ അടിസ്ഥാനത്തില്‍ ഈ കേസ് താഴെ തട്ടില്‍ അവസാനിപ്പിക്കാം എന്ന ഒരു നേരിയ പ്രതീക്ഷ മാത്രമേ ഇപ്പോള്‍ പാര്‍ട്ടിക്കുള്ളൂ. അതിനു പോലും  മണിയുടെ വെളിപ്പെടുത്തലും താങ്കളേപ്പോലുള്ള കമ്മൂണിസ്റ്റുകാരുടെ നിലപാടും പാര വയ്ക്കുന്നുമുണ്ട്.
May 28, 2012 10:05 AM
 Delete
Blogger kaalidaasan said...
>>>കൊല്ലും കൊലയും ചെയ്യാൻ ഒരു പാർട്ടിയിലും ഇനിയുള്ള കാലം കേരളത്തിൽ അധികമാരെയും കിട്ടില്ല. പ്രത്യേകിച്ച് തെക്കോട്ട്. കണ്ണൂരിലും പരിസരത്തും അഥവാ മലബാർ ദേശത്ത് ഇപ്പോഴും സ്ഥിതി മാറിയിട്ടില്ലെങ്കിൽ അതിന് പല കാരണങ്ങളുമുണ്ടാകും.<<<<<

ഇതു വരെ കിട്ടിയിരുന്നു. ഇനി കിട്ടില്ല അല്ലേ.

കൊല്ലും കൊലയും ഇപ്പോള്‍ ഔട്ട് സോര്‍സ് ചെയ്യുകയല്ലേ. ഇവന്റ് മാനേജ്മെന്റ് പോലെ. അതുപോലെ ചന്ദ്രശേഖരന്‍ വധക്കേസില്‍ ഉള്ള ഔട്ട് സോഴ്‌സിംഗിന്റെ കഥകളല്ലേ ഔട്ട് സോഴ്‌സിംഗ് ലേലത്തില്‍ പിടിച്ച ഒരു കൊലയാളി അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ പോലീസിനോട് പറഞ്ഞതും. അതിന്റെ പിന്നാലെ പോയപ്പോള്‍, ഔട്ട് സോഴ്‌സ് ചെയ്ത ചിലരെ അറസ്റ്റ് ചെയ്യുന്നതിലേക്കും നയിച്ചു. ഔട്ട് സോഴ്സ് ചെയ്ത ബ്രാഞ്ച് മാനേജരേയേ ഇപ്പോള്‍ പിടിച്ചിട്ടുള്ളു. ഇനി റീജണല്‍ മാനേജരും, ജെനെറല്‍ മാനേജരും ഒരു പക്ഷെ പിടിയിലായേക്കും.

മണിയാശാന്റെ വീരകൃത്യങ്ങളൊക്കെ രണ്ടു പതിറ്റാണ്ടു മുമ്പ് നടന്നവയാണ്. കേരളത്തിനു തെക്കോട്ട് ഇതുപോലെ വളര്‍ച്ചക്കാവശ്യമുള്ള വളപ്രയോഗങ്ങളുണ്ടായിട്ടുണ്ട് എന്നതൊക്കെ എനിക്ക് പുതിയ അറിവാണ്. പിന്നെ ഓപ്പറേഷനിലൊക്കെ പങ്കെടുത്ത പ്രയോഗിക പരിചയമുള്ള താങ്കളൊക്കെ പറയുമ്പോള്‍  വിശ്വസിക്കാതിരിക്കാനും ആകുന്നില്ല.
May 28, 2012 10:27 AM
 Delete
Blogger kaalidaasan said...
>>>പാർട്ടി അപകടത്തിൽ പെടുമ്പോൾ ഒക്കെ അതിനെ തള്ളിപ്പറഞ്ഞ് ആദർശപുങ്കവനാകാൻ ഞാൻ ആരല്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ. .<<<<<


പറയേണ്ടതില്ല. മനസിലായി.

പാര്‍ട്ടിയെ ഇതുപോലെയുള്ള അപകടത്തില്‍ കൊണ്ട് ചാടിച്ചവരേക്കുറിച്ച് ആലോചിക്കയേ അരുത്. ദൈവ ദോഷമുണ്ടാകും. ദൈവം കോപിച്ചാല്‍ പിന്നെ ആന കരിമ്പിന്‍ കാട്ടില്‍ കയറിയതുപോലെയാണ്.എടോ തട്ടത്തുമലേ, നീ ആരാണെന്നാ നെന്റെ വിചാരം, എന്നൊക്കെ ചോദിച്ചു കളയും. ഉത്തരം മുട്ടിക്കും. ചോദിച്ചാല്‍ ആരാണെന്നു പറയാന്‍ പോറ്റുമോ? പാര്‍ട്ടിയിലെ കൊടിവച്ച വമ്പന്‍മാര്‍ക്ക് ഇതു വരെ പറയാന്‍ പറ്റിയിട്ടില്ല. വയനാട് എന്ന ഇട്ടാവട്ടത്തില്‍ നിന്നും വന്നവനെ വരെ ഉത്തരം മുട്ടിച്ച വെടിക്കെട്ടുകാരനോടാണോ കളി.

തള്ളിപ്പറയേണ്ടതിനെയൊക്കെ തള്ളിപ്പറയണം.അതിനാണു മനുഷ്യനു വിശേഷബുദ്ധി എന്ന ഒന്നുള്ളത്. അല്ലെങ്കില്‍ അതുള്ള ആളുകള്‍ പിണറായിയുടെ തുപ്പലു വരെ വിഴുങ്ങുന്നവരെ "വെടിക്കെട്ടു കാരന്റെ പട്ടി" എന്നു വിളിക്കും. എങ്കിലും വെടിക്കെട്ടു കാരനോ "പട്ടി"കള്‍ക്കോ യാതൊരു കൂസലുമില്ല. മണിയാശാന്‍ പറഞ്ഞതു കേട്ടില്ലേ. "വെടിക്കെട്ടു കാരന്റെ പട്ടിയെ ഉടുക്കു കൊട്ടി പേടിപ്പിക്കാന്‍ നോക്കേണ്ട" എന്ന്. വെടിക്കെട്ടു കാരന്റെ ധാര്‍ഷ്ട്യം "പട്ടി"കളിലേക്ക് പകര്‍ന്നു പോകുന്ന കാഴ്ച്ച നയനമനോഹരം.

"ചന്ദ്രശേഖരന്‍ വധക്കേസില്‍ ആദര്‍ശ പുങ്കവനെ പ്രതിയാക്കണം", എന്നു വെടിക്കെട്ടുകാരന്റെ വേറൊരു "പട്ടി" പറഞ്ഞപ്പോള്‍, അത് "ഏറനാടന്‍ തമാശ"യായേ വെടിക്കെട്ടുകാരന്‍ കണ്ടുള്ളൂ. പക്ഷെ ഇതേ കേസില്‍ വെടിക്കെട്ടു കാരന്റെ മറ്റൊരു "പട്ടി"യെ പ്രതിയാക്കണമെന്ന്, ചെന്നിത്തല പറഞ്ഞപ്പോള്‍, പാര്‍ട്ടി ഒരു തീപ്പന്തമാകും എന്നാണ്, വെടിക്കെട്ടുകാരന്‍ പറഞ്ഞതും. വെടിക്കെട്ടിനു തീകൊളുത്താന്‍ തീ വേണമല്ലോ. അല്ലെങ്കില്‍ എന്തോന്ന് വെടിക്കെട്ട്.

ഞാന്‍ ചിലരെ "പട്ടി" എന്നു വിളിച്ചു എന്നും പറഞ്ഞ് എന്റെ നേരെ കുരയ്ക്കല്ലേ. മണിയാശാന്‍ പറഞ്ഞ "മലനാടന്‍ തമാശ"യിലെ ചില പ്രയോഗങ്ങള്‍ ഞാന്‍ കടമെടുത്തതേ ഉള്ളു.
May 28, 2012 10:54 AM
 Delete

aalidaasan said...
>>>>കാളിദാസൻ: “കൊണ്ടതും കൊടുത്തതും കൊണ്ട് പാർട്ടിയ്ക്ക് ഒരു ചുക്കും സംഭവിക്കില്ലെന്നല്ല, മണി അങ്ങനെ ചിലത് പറഞ്ഞു എന്നതുകൊണ്ട് പാർട്ടിയ്ക്കൊന്നും സംഭവിക്കില്ലെന്നാണ് ഞാൻ ഉദ്ദേശിച്ചിട്ടുള്ളത് എന്ന് അറിയിക്കട്ടെ! <<<<<

സജിം,

താങ്കളിങ്ങനെ രണ്ടു വഞ്ചിയിലു കാലിട്ട് അടിക്കാതെ ഒന്നില്‍ നില്‍ക്ക് മാഷേ. താങ്കള്‍ എഴുതിയത് ഇതായിരുന്നു.

ഗാന്ധിയൻ മാർഗ്ഗത്തിലോ മാർക്സിസം ഇടിച്ചു പിഴിഞ്ഞ് നിബ്ബിളും കുപ്പിയും വഴി ആളുകളുടെ വായിലോട്ട് ഇറ്റിച്ചുകൊടുത്തോ മാത്രമാണ് സി.പി.ഐ.എം വളർന്നതെന്ന് ആരും പറയില്ല. പാർട്ടിക്കാരും പറയില്ല. കൊണ്ടും കൊടുത്തും തന്നെ പാർട്ടി വളർന്നത്. അത് മണി സഖാവ് അങ്ങ് പറഞ്ഞുപോയി. അത്രതന്നെ! അതിന്റെ പേരിൽ പാർട്ടിയ്ക്ക് ഒരു ചുക്കും സംഭവിക്കാനും പോകുന്നില്ല. 

ഇത് വായിക്കുന്ന ആരും മനസിലാക്കുക, അഹിംസ മാര്‍ഗ്ഗത്തിലൂടെ മാത്രമല്ല സി പി എം എന്ന പാര്‍ട്ടി വളര്‍ന്നതെന്നാണ്. ഹിംസയും പാര്‍ട്ടി വളര്‍ത്താന്‍ ഉപയോഗിച്ചു എന്നു തന്നെയല്ലേ. മണി പറഞ്ഞതും അതല്ലേ. 13 പേരുടെ ലിസ്റ്റ് ഉണ്ടാക്കി. ഒരുത്തനെ വെടി വച്ചു കൊന്നു. ഒരുത്തനെ കുത്തിക്കൊന്നു. ഒരുത്തനെ തല്ലിക്കൊന്നു. ഇവരെയൊക്കെ കൊന്നത് പാര്‍ട്ടിക്കാരെ ആരെയും കൊന്നതുകൊണ്ടല്ല. ആണെങ്കില്‍ അന്ന് കൊല്ലപ്പെട്ട പാര്‍ട്ടിക്കാരുടെ പേരുകള്‍ താങ്കള്‍ വെളിപ്പെടുത്തുക. താങ്കള്‍ക്ക് മനസിലായില്ലെങ്കില്‍ മണിയുടെ വാക്കുകള്‍ വീണ്ടും എഴുതാം.

1982-ല്‍ ഞങ്ങള്‍ എന്തെല്ലാം കാണിച്ചു. ശാന്തന്‍പാറ, രാജാക്കാട് മേഖലയില്‍ കോണ്‍ഗ്രസ്സും പോലീസും പോലീസ് ഗുണ്ടകളും തോക്കുമായി എസ്‌റ്റേറ്റുകളില്‍ പോയി യൂണിയന്‍ രാജിവയ്പിച്ച് ഐ.എന്‍.ടി.യു.സി. ഉണ്ടാക്കിച്ചു.
ഞങ്ങള്‍ ഒരു പ്രസ്താവനയിറക്കി. 13 പേര്‍. വണ്‍, ടൂ, ത്രീ, ഫോര്‍. . . ആദ്യത്തെ മൂന്നുപേരെ ആദ്യം കൊന്നു. വെടിവെച്ചാ കൊന്നത് ഒന്നിനെ. ഒന്നിനെ കുത്തിക്കൊന്നു. ഒന്നിനെ തല്ലിക്കൊന്നു.


മൂന്നു പേരെ കൊന്നിട്ട് അതൊന്നു സിപിഎം കാരല്ല ചെയ്തത് എന്നായിരുന്നു ഇതു വരെ പറഞ്ഞിരുന്നത്. ആദ്യമായാണ്, സി പി എം ആയിരുന്നു അത് ചെയ്തതെന്ന് ഒരു നേതാവു സമ്മതിക്കുന്നത്.

എന്തേ കണ്ണൂര്‍ ലോബിക്കൊന്നും മണിയുടെ ആര്‍ജവമില്ലാതെ പോയി. പോട്ടെ താങ്കളുടെ അത്ര പോലുമാര്‍ജ്ജവമില്ലാതെ പോയി. മണി കൊടുത്തതുപോലെ കണ്ണൂരും പാര്‍ട്ടി കൊടുത്തിട്ടുണ്ടെങ്കില്‍ എന്തു കൊണ്ട് ഇപ്പോളും സമ്മതിക്കുന്നില്ല?
May 29, 2012 4:15 AM
 Delete
Blogger kaalidaasan said...
സജിം,

ജയരാജന്‍ ജഡ്ജിയെ ശുംഭനെന്നു വിളിച്ചിട്ട്, കേസായപ്പോള്‍ അത് സമ്മതിക്കുന്നതിനു പകരം ശുംഭന്റെ അര്‍ത്ഥം ജഡ്ജിമാരെ പഠിപ്പിക്കന്‍ പോയത് എന്തിനാണ്?

വി എസിനെ വിരട്ടാന്‍  പിണറായിയും  കണ്ണൂര്‍ ലോബിയും കൂടെക്കൂടെ ഉദ്ധരിക്കുന്നത് ഇ എം എസിന്റെ പ്രവര്‍ത്തികളായിരുന്നു. ഇഎം എസ് കോടതിയലക്ഷ്യം നടത്തിയപ്പോള്‍ മാപ്പു പറയാന്‍ പോലും പോയില്ല. പറഞ്ഞതാണെന്ന് സമ്മതിച്ചു ശിക്ഷ വാങ്ങുകയാണു ചെയ്തത്. പാലൊളി കോടതിയലക്ഷ്യം നടത്തിയപ്പോള്‍ മാപ്പു പറഞ്ഞ് ശിക്ഷയില്‍ നിന്നും രക്ഷപെടാന്‍ ശ്രമിച്ചു. പറയുന്ന കാര്യം സമ്മതിക്കാന്‍ കഴിവില്ലാത്തവര്‍ അത് പറയാന്‍ പോകരുത്. അതു പോലെ ചെയ്യുന്ന കാര്യവും സമ്മതിക്കാന്‍ കഴിവില്ലെങ്കില്‍ അത് ചെയ്യരുത്. അതൊക്കെ ചെയ്യണമെങ്കില്‍ യഥാര്‍ത്ഥ കമ്യൂണിസ്റ്റായിരിക്കണം, വ്യാജ കമ്യൂണിസ്റ്റാകരുത്. മണി ഇതൊക്കെ ചെയ്തിട്ട്, രണ്ടു പതിറ്റാണ്ടു കഴിഞ്ഞപ്പോഴാണത് പൊതു വേദിയില്‍ സമ്മതിക്കുന്നത്. പിന്നീട് അദ്ദേഹം ചാനലുകളില്‍ നടത്തിയ ഉരുണ്ടുകളി ദയനീയമായിരുന്നു. പറഞ്ഞ കാര്യത്തില്‍ ഉറച്ചു നില്‍ക്കാന്‍ ഉള്ള ആണത്തമില്ല.കൊന്നാല്‍ കൊന്നതാണെന്നു പറയും എന്നവകാശപ്പെട്ടായിരുന്നു പ്രസംഗത്തില്‍ ഉറഞ്ഞു തുള്ളിയത്. അതിന്റെ ഉദാഹരണമായിട്ടായിരുന്നു മൂന്നു കൊലപാതകങ്ങളുടെ വിശദാംശങ്ങള്‍ വിവരിച്ചതും. അതും രണ്ടു വട്ടം. അതിന്റെ ചൂടാറും മുന്നേ മാറ്റിപ്പറയുന്നത് നട്ടെല്ലില്ലാത്തതിന്റെ ലക്ഷണമാണ്. "പാര്‍ട്ടിക്ക് ഒരു ചുക്കും സംഭവിക്കില്ലെങ്കില്‍", ഇതുപോലെ ഒളിച്ചോടരുത്. പറയുന്നതില്‍ ഉറച്ചു നില്‍ക്കുക. നക്സല്‍ വര്‍ഗ്ഗീസിനെ പോലീസുകാര്‍ കൊന്നിട്ട്, സമ്മതിച്ചിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം സമ്മതിക്കേണ്ടി വന്നു. ഇപ്പോള്‍ ലക്ഷ്മണ ജയിലില്‍ കിടക്കുന്നതതിന്റെ പേരിലാണ്. ഇന്നലെ മണിയുടെ പേരില്‍ കേസെടുത്തിട്ടുണ്ട്. അദ്ദേഹം നടത്തിയ പ്രസംഗത്തിന്റെ സി ഡി തെളിവായിട്ടെടുക്കുകയും ചെയ്തു. കോടതിയില്‍ ചെല്ലുമ്പോള്‍ മലക്കം മറിയുമെന്നറിയാന്‍ പാഴൂര്‍ പടിപ്പുരയൊന്നു വേണ്ട.

മണി താന്‍ ചെയ്ത കാര്യങ്ങളിപ്പോള്‍ സമ്മതിച്ചിരിക്കുന്നു. അത് ശരിയാണെന്ന് താങ്കളും പിന്താങ്ങുനു. അതിന്റെ പേരില്‍ പാര്‍ട്ടിക്ക് ഒരു ചുക്കും സംഭവിക്കില്ല എന്നും പറയുന്നു. എങ്കില്‍ എന്തുകൊണ്ട്, കണ്ണൂരും പരിസരത്തും നടത്തിയ സമാന നടപടികളും കൂടി സമ്മതിച്ചു കൂടാ?

സി പി എം കേരള നേതൃത്വവും കേന്ദ്ര നേതൃത്വവും പറയുന്നത് പാര്‍ട്ടി യാതൊരു വിധ അക്രമവും നടത്തില്ല എന്നാണ്.

സി പി എമ്മിന്റെ സ്ഥാപക നേതാവു വി എസ് പറഞ്ഞത് ഇങ്ങനെ.

തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും ജനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയെക്കുറിച്ച് എം.എം. മണി നടത്തിയ വസ്തുതാവിരുദ്ധമായ പ്രസ്താവന അവജ്ഞയോടെ തള്ളിക്കളയണം.

എസ് ആര്‍ പിയുടെ വാക്കുകള്‍ ഇങ്ങനെ.

രാഷ്ട്രീയ പ്രതിയോഗികളെ സി.പി.എം. ആസൂത്രിതമായി വകവരുത്തിയെന്ന പാര്‍ട്ടി ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിയുടെ പ്രസ്താവന തെറ്റാണ്. രാഷ്ട്രീയ എതിരാളികളെ വകവരുത്തുന്നത് സി.പി.എമ്മിന്റെ നയമല്ല. പ്രതിയോഗികളെ വകവരുത്താന്‍ ഗൂഢാലോചന നടത്തുക പാര്‍ട്ടിയുടെ നയമല്ല. മണി പറഞ്ഞ തരത്തില്‍ ഗൂഢാലോചനയോ കൊലയോ ഉണ്ടായിട്ടില്ല.

സീതാറാം യെച്ചൂരി പറഞ്ഞു.

മണിയുടെ പ്രസ്താവന, പാര്‍ട്ടി സംസ്‌കാരത്തിനോ കീഴ്‌വഴക്കത്തിനോ യോജിച്ചതല്ല. 

13 പേരുടെ ലിസ്റ്റുണ്ടാക്കി, അതിലെ മൂന്നു പേരെ വെടി വച്ചും, കുത്തിയം, തല്ലിയും കൊന്നു എന്ന് മണി പറഞ്ഞത് സ്വാഭാവികം ആണെന്ന് താങ്കളുടെ ഈ ലേഖനത്തിന്റെ തലക്കെട്ടു പോലും പറയുന്നു.മണിസഖാവ് നേരു പറഞ്ഞത് സ്വാഭാവികം മാത്രം! അതിനൊരര്‍ത്ഥമേ ഉള്ളു. മണി പറഞ്ഞത് നേരാണ്, അത് സ്വാഭവികവും ആണ്.

ഇനി ഏതാണു സി പി എം എന്ന പാര്‍ട്ടിയുടെ ലൈന്‍. താങ്കളും മണിയും പറയുന്ന നേരോ, അതോ വി എസും കേന്ദ്ര നേതക്കളായ എസ് ആര്‍ പിയും യച്ചൂരിയും  പറയുന്ന വസ്തുതാവിരുദ്ധമോ?
May 29, 2012 4:44 AM
 Delete
kaalidaasan said...
സജിം,

എന്റെ ബോധ്യങ്ങള്‍ എന്നെ രക്ഷിക്കുന്ന പ്രശ്നമല്ല ഇത്. കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവു കൊല്ലപ്പെട്ടിരിക്കുന്നു. അത് നടത്തിയത് സി പി എം എന്ന പാര്‍ട്ടിയാണെന്ന ആക്ഷേപമുണ്ട്. ഞാന്‍ പിന്തുണക്കുന്ന ഒരു പാര്‍ട്ടി അത് ചെയ്തു എന്ന ആരോപണം എന്നെ അലോസരപ്പെടുത്തുന്നു. പാര്‍ട്ടി അകപ്പെട്ട ഒരു വിഷമ സന്ധിയില്‍ പാര്‍ട്ടിയുടെ ഒരു ഉന്നതനേതാവു പറയുന്നു,ഞങ്ങള്‍ ഇതുപോലെ പല കൊലപാതകങ്ങളും  നടത്തിയിട്ടുണ്ട് , എന്ന്. താങ്കള്‍ പറയുന്നു ,ആ പറഞ്ഞത് നേരാണെന്നും അത് സ്വാഭാവികമാണെന്നും. ഇതില്‍ നിന്നൊക്കെ സാധാരണ ചിന്താശേഷിയുള്ളവര്‍ക്ക് ചില ബോധ്യങ്ങളൊക്കെ ഉണ്ടാകും. അവര്‍ മന്ദബുദ്ധികളല്ലെങ്കില്‍.

താങ്കളും മണിയുമൊക്കെ മുന്‍ പിന്‍ നോക്കാതെ പലതും വിളിച്ചുകൂവും. അതൊക്കെ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നു. തെളിവില്ലാതെ കോടതി തള്ളിക്കളഞ്ഞ കേസുകളാണിപ്പോള്‍ സി പി എം ചെയ്തതാണെന്ന് മണി പരസ്യമായി പറഞ്ഞത്. വൈക്കം മുഹമ്മദ് ബഷീറിന്റെ ഒരു കഥയിലെ കഥാപാത്രത്തേപ്പോലെ നാട്ടിലെ എല്ലാ ഗര്‍ഭങ്ങളും ഏറ്റെടുക്കുന്ന തമാശയായാലും ഇനി അതിനൊക്കെ ഉത്തരം പറഞ്ഞേ മതിയാകൂ.


പാര്‍ട്ടി എന്നു പറയുന്നത് ഒരു ദിവ്യാത്ഭുതമൊന്നുമല്ല. ജനങ്ങളാണതിലെ അംഗംങ്ങള്‍. അംഗങ്ങള്‍ തെറ്റു ചെയ്താലും നിയമം പിടികൂടും. അപ്പോള്‍ കിടന്നു നിലവിളിച്ചിട്ട് കാര്യമില്ല. പാര്‍ട്ടി ഉള്ളതിന്റെ ഗുണങ്ങള്‍ ജനം അനുഭവിക്കുന്നുണ്ട്. എന്നു കരുതി പാര്‍ട്ടി ചെയ്യുന്ന എല്ലാ ചെറ്റത്തരങ്ങളും അക്രമങ്ങളും കൂടി സഹിക്കണം എന്നൊക്കെ പറഞ്ഞാല്‍ ഒരു ജനാധിപത്യ സമൂഹത്തില്‍ നടപ്പായെന്നു വരില്ല. ജനാധിപത്യ സമൂഹത്തില്‍ ജനങ്ങള്‍ക്ക് കൂടി ബോധ്യമാകുന്ന സംഗതികളേ അവര്‍ അംഗീകരിക്കൂ. ജനങ്ങള്‍ക്ക് തെരഞ്ഞെടുക്കാന്‍ അനവധി പാര്‍ട്ടികളുള്ളപ്പോള്‍ കുറഞ്ഞ ദോഷങ്ങളുള്ള പാര്‍ട്ടിയെ ജനം സ്വീകരിക്കും.

പാര്‍ട്ടി വളര്‍ന്ന കാലത്ത് ചെറുത്തുനില്‍പ്പൊക്കെ നടത്തിയിട്ടുണ്ട്. പക്ഷെ ഇന്ന് പാര്‍ട്ടി വളരാന്‍ യാതൊരു ചെറുത്തു നില്‍പ്പും ആവശ്യമില്ല. സി പി എം ഇന്ന് കേരളത്തിലെ ഏറ്റവും വലിയ പര്‍ട്ടിയാണ്. ഞാന്‍ ജീവിക്കുന്നത് കോണ്‍ഗ്രസിനും കേരള കോണ്‍ഗ്രസിനും അതി ശക്തമായ അടിത്തറയുള്ള സ്ഥലത്താണ്. 2006 ലെ തെരഞ്ഞെടുപ്പില്‍ അവിടെയൊക്കെ ഇടതുപക്ഷം തൂത്തുവാരി. എറണാകുളം ജില്ലയില്‍ 14 ല്‍ 10 സീറ്റുകള്‍ അവര്‍ക്ക് നേടാനായി. അതിനര്‍ത്ഥം താങ്കളീ പറയുന്ന ചെറുത്ത് നില്‍പ്പില്ലാതെ തന്നെ പാര്‍ട്ടിക്ക് ജന പിന്തുണ ലഭിക്കും എന്നാണ്. ധാര്‍ഷ്ട്യം കൊണ്ട് ചെന്നാല്‍ ഈ പിന്തുണയൊന്നും കിട്ടില്ല. ചിലപ്പോള്‍ ആദര്‍ശം  തന്നെ വേണ്ടി വരും.

പാര്‍ട്ടി നിരോധിക്കപ്പെട്ട കാലത്തെ ചെറുത്തു നില്‍പ്പിന്റെ കഥയൊക്കെ പറഞ്ഞു കൊണ്ടിരുന്നാല്‍ ജനങ്ങള്‍ അപഹസിക്കും. അതൊക്കെ ഇപ്പോള്‍ മുന തേഞ്ഞു പോയ ആയുധമാണ്. ക്ളീഷേപോലെ ഉപയോഗിച്ചുപയോഗിച്ച്.

ചെറുത്തു നില്‍പ്പ് എന്നും പറഞ്ഞ് പാര്‍ട്ടി ഗ്രാമങ്ങളുണ്ടാക്കിയാല്‍ ആരുമതിനെ ചെറുത്തു നില്‍പ്പ് എന്നു വിളിക്കില്ല. വ്യാജ ചെറുത്തു നില്‍പ്പെന്നും, ധാര്‍ഷ്ട്യം എന്നും, അസഹിഷ്ണുത എന്നുമൊക്കെയേ വിളിക്കൂ. മറ്റ് പാര്‍ട്ടികളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത അസഹിഷ്ണുത. ഇങ്ങനെയുള്ള കൊട്ടക്കൊത്തളങ്ങള്‍ അധികം നിലനില്‍ക്കില്ല. പ്രത്യേകിച്ചും ഒരു ബഹുസ്വര ജനാധിപത്യ സമൂഹത്തില്‍. പാര്‍ട്ടി വളരാന്‍ ഒരു ചെറുത്തുനില്‍പ്പും ഇന്ന് ആവശ്യമില്ല. തളരാതിരിക്കന്‍  നടത്തുന്ന ചെറുത്തു നില്‍പ്പാണിപ്പോഴത്തെ പ്രശ്നം. ഒഞ്ചിയവും ഏറാമലയുമൊക്കെ പാര്‍ട്ടിയുടെ നെടും കോട്ടകളായിരുന്നു. അവിടെ ആര്‍ എം പി ഉണ്ടായ അസഹിഷ്ണുതയാണു ചന്ദ്രശേഖര വധത്തില്‍ കലാശിച്ചതും. ഇടുക്കിയില്‍ ഐ എന്‍ റ്റി യു സി ഉണ്ടാക്കിയവരെ ആയിരുന്നു മണി കൊന്നു തള്ളിയതെന്നിപ്പോള്‍ പറയുന്നത്. ആ ഏറ്റുപറച്ചില്‍ ചന്ദ്രശേഖര വധത്തിലും  പാര്‍ട്ടിയെ പ്രതിക്കൂട്ടില്‍ ആക്കുന്നു. അതു തന്നെയല്ലേ ഒഞ്ചിയത്തും ആവര്‍ത്തിച്ചതെന്ന് പാര്‍ട്ടി സഖാക്കള്‍ പോലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ ആകില്ല.
May 29, 2012 4:13 PM
 Delete
Blogger kaalidaasan said...
സജിം,


മറ്റുള്ള പാര്‍ട്ടികളൊക്കെ അക്രമത്തിന്റെ മാര്‍ഗ്ഗം സ്വീകരിക്കുന്നു. അതുകൊണ്ട് സി പി എമ്മും സ്വീകരിക്കുന്നു എന്നു പറയുന്നതില്‍ യതൊരു യുക്തിയുമില്ല സഖാവേ. എങ്കില്‍ മറ്റ് പാര്‍ട്ടികളും സി പി എമ്മും തമ്മില്‍ എന്തു വ്യത്യാസം? ആരൊക്കെ അക്രമത്തിന്റെ മാര്‍ഗ്ഗം സ്വീകരിച്ചു എന്നതല്ല മാഷേ വിഷയം. സി പി എം എന്ന പാര്‍ട്ടി അക്രമത്തിന്റെ മാര്‍ഗ്ഗം സ്വീകരിച്ചു എന്നതാണ്. പാര്‍ട്ടി വളരാന്‍ ഒരക്രമത്തിന്റെ മാര്‍ഗ്ഗവും സ്വീകരിക്കേണ്ടതില്ല,. ജനക്ഷേമകരമായ പരിപാടികള്‍ മതി. അതു നടത്തിയപ്പോഴാണു പാര്‍ട്ടി വളര്‍ന്നത്. കണ്ണൂര്‍ മോഡല്‍ ചെറുത്തുനില്‍പ്പിലൂടെ അല്ല. ചെറുത്തു നില്‍പ്പ് വേണ്ടത് അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടിയാണ്. അടിയാന്റെയും, കുടിയാന്റെയും, തൊഴിലളികളുടെയും അവകാശങ്ങള്‍ക്ക് വേണ്ടി പാര്‍ട്ടി പൊരുതിയപ്പോള്‍ അത് താനെ വളര്‍ന്നു. ഇന്ന് അടിച്ചമര്‍ത്തുന്നവരുടെ ചേരിയില്‍, അവര്‍ക്ക് വേണ്ടി പാര്‍ട്ടിയിലെ ഒരു വിഭാഗം നിലകൊണ്ടപ്പോള്‍ പാര്‍ട്ടി തളര്‍ന്നു. ഫരീസ് അബൂബേക്കറും, സാന്റിയാഗോ മാര്‍ട്ടിനും, ലിസ് ചാക്കോയും ഒക്കെ പാര്‍ട്ടി വേദികളില്‍ സ്വീകാര്യരായപ്പോള്‍, പാവപ്പെട്ട അബൂബേക്കര്‍ മാരും, മാര്‍ട്ടിന്‍മാരും, ചാക്കോമാരും പാര്‍ട്ടിയില്‍ നിന്നും അകന്നു. അക്കൂടെ അകന്നു പോയവരാണ്, ഒഞ്ചിയം സഖാക്കള്‍. കുലം കുത്തി എന്ന് താങ്കളുടെ നേതാവ് ഭവ്യതയോടെ വിളിക്കുന്നവര്‍. പഞ്ച നക്ഷത്ര ഹോട്ടല്‍ നടത്തുന്നതും, അമ്യൂസ്മെന്റ് പാര്‍ക്ക് നടത്തുന്നതും, കൊമേഴ്സ്യല്‍ റ്റെലിവിഷന്‍ ചാനല്‍ നടത്തുന്നതും, സാമ്പത്തിക കുറ്റവാളിയുടെ വിടുപണി ചെയ്യുന്നതും, ലോട്ടറി മാഫിയക്കാരന്റെ പാദസേവ നടത്തുന്നതും, കള്ളു വാറ്റുകാരന്റെ മാസപ്പടി പറ്റുന്നതും, ഏതു തരം ചെറുത്തു നില്‍പ്പിന്റെ ഭാഗമാണു സഖാവേ?.

മോദിയുടെ അക്രമ മാര്‍ഗ്ഗത്തെ ഏറ്റവും കൂടുതല്‍ വിമര്‍ശിച്ച പാര്‍ട്ടിയാണു സി പി എം. ഇന്നു വരെ മോദിക്ക് തിരിച്ചൊന്നു പറയാന്‍ സാധിച്ചിരുന്നില്ല. പക്ഷെ ഇപ്പോള്‍ മോദി വരെ മണിയുടെ വെളിപ്പെടുത്തലിനെ പരിഹസിക്കുന്നു.
May 29, 2012 4:14 PM
 Delete
Blogger kaalidaasan said...
>>>>ഒരു നേതാവിന്റെ നാക്കുപിഴച്ചതിൽ അദ്ദേഹത്തെ തിരുത്തിക്കാൻ വേണ്ട നടപടികൾ എടുക്കുക എന്നതിലുപരി അദ്ദേഹത്തെ അതു വച്ച് മുതലെടുക്കുന്നവർക്ക് ഉത്തേജനം പകരുന്നവർ കമ്മ്യൂണിസ്റ്റ് വിരുദ്ധരാണെന്ന് സ്വയം വെളിപ്പെടുത്താൻ വ്യഗ്രതപ്പെടുന്നവരാണ്. അത് കാളിദാസനായാലും.<<<<<


താങ്കളിതുപോലെ മലക്കം മറിയാതെ സജിം. അപ്പോള്‍ മണിസഖാവിനു നാക്കു പിഴച്ചതാണല്ലേ. അല്ലാതെ ഇതു വരെ പറഞ്ഞ സ്വാഭാവികമായുള്ള നേരുപറച്ചില്‍ അല്ല. താങ്കളോട് സഹതപിക്കാന്‍ പോലും തോന്നുന്നില്ലല്ലോ.

മണിയെ എങ്ങനെ തിരുത്തിക്കാനാണു താങ്കളുദ്ദേശിക്കുന്നത്? ലിസ്റ്റിലുള്ള ഒന്നാമനെ വെടി വച്ചും, രണ്ടാമനെ കുത്തിയും, മൂന്നാമനെ തല്ലിയും കൊന്നു എന്നു പറഞ്ഞതില്‍ എന്തു തിരുത്തലാണു വേണ്ടത്?

താങ്കളുടെ അറിവിലേക്കായി ഒരു ചെറിയ കാര്യം. കമ്യൂണിസം എന്നത് ആര്‍ക്കും തറവാട്ടു സ്വത്തായി അട്ടിപ്പേറു കിട്ടിയതല്ല. കാള്‍ മാര്‍ക്സ് എന്ന മനുഷ്യസ്നേഹി മാനവരാശിക്കു വേണ്ടി തന്നിട്ടു പോയതാണ്. ഫാരീസ് ആബൂബേക്കര്‍ എന്ന സാമ്പത്തിക കുറ്റവാളിയായ റിയല്‍ എറ്റ്സേറ്റ് മാഫിയക്കാരനെയും, സാന്റിയാഗോ മാര്‍ട്ടിന്‍ എന്ന നികുതി വെട്ടിപ്പുകാരനേയും കൊണ്ടാടി നടക്കുന്നവരെ കമ്യൂണിസ്റ്റുകാരായി ഞാന്‍ കരുതുന്നില്ല. റ്റി പി ചന്ദ്രശേഖരന്‍ എന്ന കറ കളഞ്ഞ കമ്യൂണിസ്റ്റുകാരന്‍ കമ്യൂണിസ്റ്റുകാരനല്ല എന്നു പറയുന്ന ഒരുത്തന്റെയും കമ്യൂണിസവും എനിക്ക് വേണ്ട. അദ്ദേഹത്തെ കൊല്ലിച്ച ധാര്‍ഷ്ട്യത്തിനു സി പി എം എന്ന പാര്‍ട്ടിയും, അതിലെ ലക്ഷക്കണക്കിനു കമ്യൂണിസ്റ്റുകാരും. അതിന്റെ അനുഭാവികളും ഉത്തരം പറയേണ്ട ബാധ്യത ഉണ്ടാക്കി വച്ചവര്‍ക്ക് കേരളം മാപ്പു നല്‍കില്ല.

മണിയേപ്പോലുള്ള കാട്ടു മൃഗങ്ങളും, ചന്ദ്രശേഖരനെ കൊന്ന ഹിംസ്ര ജന്തുക്കളും മേയുന്ന കാടാണു കമ്യൂണിസമെന്നതൊക്കെ താങ്കളുടെ തോന്നലാണ്. ഇവരെ എതിര്‍ക്കുന്ന എന്നെ കമ്യൂണിസ്റ്റ് വിരുദ്ധനെന്നു മുദ്ര കുത്തിയാലും എനിക്ക് പരാതിയില്ല. അതിന്റെ കാരണം കമ്യൂണിസ്റ്റ് എന്ന ലേബല്‍ നെറ്റിയില്‍ ഒട്ടിച്ചു നടന്നിട്ട് എന്തെങ്കിലും നേടണമെന്ന ആഗ്രഹമില്ലാത്തതും.

ചാരുകസേരയിലിരുന്നു ബുദ്ധി ജീവി ചമയാതെ തോട്ടികളുടെയും,കൂലിപ്പണികാരുടെയും കൂടെ പ്രവര്‍ത്തിച്ച്, അവരേപ്പോലെ പണിയെടുത്ത് കമ്യൂണിസം വളര്‍ത്തിയ താങ്കളെ എന്റെ ആദരം അറിയിക്കാന്‍ ഞാനീ അവസരം ഉപയോഗപ്പെടുത്തുന്നു.
May 29, 2012 5:07 PM
 Delete
kaalidaasan said...
സജിം,

ലോകം എന്നു പറയുന്നത് കേരളത്തിലെ ചില മൂലകളാണെങ്കിലേ താങ്കളുടെ ആദരത്തിനു പ്രസക്തിയുള്ളു. കേരളത്തിലെ സി പി എം ലോക കമ്യൂണിസ്റ്റു പ്രസ്ഥാനത്തില്‍ ഒരു മണല്‍ത്തരിയുടെ അത്രയേ വരൂ. സി പി എം പാര്‍ട്ടി സെക്രട്ടറി എന്നു പറഞ്ഞാല്‍ താങ്കള്‍ക്ക് കാണപ്പെട്ട ദൈവമായിരിക്കാം. പക്ഷെ കേരളത്തിലെ ലക്ഷക്കണക്കിനു കമ്യൂണിസ്റ്റുകാര്‍ക്ക് അങ്ങനെയല്ല.

കമ്യൂണിസം മനസിലാക്കാന്‍ ഒന്നും അരച്ചു കലക്കി കുടിക്കേണ്ട ആവശ്യമില്ല. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്ന് ചെറിയ പുസ്തകം ഒരാവര്‍ത്തി വായിച്ചാല്‍ മതി. ചൂക്ഷണം ചെയ്യപ്പെടുന്ന ജനതയുടെ മോചനമാണതെന്ന് ശരാശരിയിലും താണ ബുദ്ധിയുള്ളവര്‍ക്ക് പോലും മനസിലാകും. അത് പക്ഷെ അധ്വാനിക്കുന്നവരെ അംബാനിമാരാക്കുന്നതല്ല. അങ്ങനെയാണെന്ന് കരുതുന്ന സെക്രട്ടറിയാണിപ്പോള്‍ കേരളത്തിലേത്. യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാര്‍ക്ക് അതിനോട് വിരോധം തോന്നും. പാലോറ മാതയേപ്പോലുള്ളവരുടെ ഉപജീവന മാര്‍ഗ്ഗമായിരുന്ന ആടായിരുന്നു കേരളത്തിലെ പാര്‍ട്ടിയുടേ മൂല ധനം. ഇന്നിപ്പോള്‍ മുതലാളിമാരുടെ വീര്‍ത്ത പേഴ്സുകളായി. പാലോറ മതക്കു പകരം, ഫാരീസ് ആബൂബേക്കറും,സാന്റിയഗോ മാര്‍ട്ടിനും, ലിസ് ചാക്കോയും, മണിച്ചനും, മണല്‍ മാഫിയയും, പഞ്ചനക്ഷത്ര ഹോട്ടലുകളിലെ വരുമാനവും ഒക്കെ പാര്‍ട്ടിയുടെ പണസ്രോതസുകളാകുന്നു. മനോരമയുടെ ചാനലിനെ വെല്ലുന്ന മൂന്നു ചാനലുകളാണിന്ന് പാര്‍ട്ടിക്ക് സ്വന്തം. മനോരമക്ക് പോലും രണ്ട് ചാനലുള്ളപ്പോള്‍ പാര്‍ട്ടിക്ക് മൂന്നു ചാനലുകളുണ്ട്. പര്‍ട്ടി പരിപാടികള്‍ ജനങ്ങളിലെത്തിക്കാന്‍ എന്തിനാണു സഖാവേ മൂന്നു ചാനലുകള്‍?

ഭൂപരിഷ്കരണത്തിലൂടെ കിടപ്പാടമില്ലാത്തവര്‍ക്ക് കിടപ്പാടം ഉണ്ടാക്കി കൊടുത്താണു കേരളത്തിലും ബംഗാളിലും പാര്‍ട്ടി വളര്‍ന്നത്. ഇളമരം കരീം എന്ന മാന്യന്‍ മന്ത്രിയായപ്പോള്‍ വകുപ്പു സെക്രട്ടറിയേക്കൊണ്ട് ഭൂപരിഷ്കരണം കാലഹരണപ്പെട്ടു എന്ന് പറയിച്ച് സര്‍ക്കാര്‍ ഭൂമി പോലും സ്വകാര്യ വ്യക്തികള്‍ക്ക് കൊടുക്കാന്‍ ശ്രമിച്ചു. പാവപ്പെട്ട കര്‍ഷകര്‍ക്ക് വിതരണം ചെയ്ത ഭൂമി പിടിച്ചെടുത്ത് ബഹുരാഷ്ട്ര കുത്തകകള്‍ക്ക് വിതരണം ചെയ്തപ്പോള്‍ ബംഗാളില്‍ പാര്‍ട്ടിക്ക് കാലിടറി. അടുത്തകാലത്തൊന്നും ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ പറ്റാത്ത വിധം തകര്‍ന്നിരിക്കുന്നു അവിടെ പാര്‍ട്ടി. 30 വര്‍ഷം തുടര്‍ച്ചയായി ജയിപ്പിച്ച പാര്‍ട്ടിയെ ജനങ്ങള്‍ ഉപേക്ഷിച്ചെങ്കില്‍ അതിനു തക്കതായ കാരണമുണ്ട്. പക്ഷെ അതൊനും മനസിലാക്കാനുള്ള വിവേകം താങ്കളേപ്പോലുള്ളവര്‍ക്കില്ല.

കേരളത്തിലെ പാര്‍ട്ടിയിലെ സമുന്നത നേതാവാണു കോടിയേരി. അദ്ദേഹത്തിന്റെ മകന്റെ വിവാഹം താങ്കളുടെ അടുത്താണു നടന്നത്. അതേപ്പറ്റി താങ്കളൊക്കെ കേട്ടുകാണും. അംബാനിമാരുടെ മക്കളുടെ വിവാഹത്തേക്കാള്‍ മോഡിയിലാണത് നടന്നതും. വില കൂടിയ പട്ടു വസ്ത്രങ്ങളില്‍ പൊതിഞ്ഞാണന്ന് കോടിയേരി ഉള്‍പ്പടെ അണിനിരന്നത്., ഭാര്യയും മകളും മരുമകളും കണ്ണഞ്ചിക്കുന്ന വിധത്തില്‍ സവര്‍വ്വാഭരണ വിഭൂഷിതരായും അണിനിരന്നു. എവിടന്നു കിട്ടി സഖാവേ ഇതുപോലെ പൊടിപൊടിക്കാനുള്ള പണം? പാര്‍ട്ടി ഇത്രയധികം ശമ്പളം കോടിയേരിക്ക് കൊടുക്കുനുണ്ടോ?

മനോരമയും അപ്പുക്കുട്ടനും മറ്റും ഇതുപോലെയുള്ള കാര്യങ്ങള്‍ വിളിച്ചു പറയുന്നതിലാണു താങ്കള്‍ക്ക് മനോവിഷമം. പക്ഷെ ഇതൊക്കെ താങ്കളുടെ ഇഷ്ടനേതാക്കള്‍ ചെയ്യുന്നതില്‍ യാതൊരു ബുദ്ധിമുട്ടുമില്ല. ഇതൊക്കെ കമ്യൂണിസ്റ്റുരീതികളല്ല എന്നു പറഞ്ഞ്, പാര്‍ട്ടി സെക്രട്ടറിയേയും കൂടെയുള്ള സഖാക്കളെയും തിരുത്തിക്കാന്‍ താങ്കളേപ്പോലുള്ള ആസ്ഥാനഗായകര്‍ക്ക് കഴിവില്ല. അത് ചെയ്തിരുന്നെങ്കില്‍ അപ്പുക്കുട്ടനോ മനോരമയോ ഇതൊന്നും പാടി നടക്കില്ലായിരുന്നു.
May 30, 2012 2:15 AM
 Delete
Blogger kaalidaasan said...
ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടപ്പോള്‍ അദ്ദേഹം കുലം കുത്തി ആയിരുന്നു എന്ന് സെക്രട്ടറി. മനുഷ്യത്വം അവശേഷിക്കുന്നവര്‍ മരിച്ചുപോയ ആളെപ്പറ്റി അപഖ്യാതി പറയില്ല. ചന്ദ്രശേഖരന്‍ കമ്യൂണിസ്റ്റുകാരനല്ല എന്നാണു പി ജയരാജന്‍ പറയുന്നത്. ആരാണു കമ്യൂണിസ്റ്റ് എന്നു തീരുമാനിക്കാനുള്ള അധികാരി താങ്കളോ താങ്കളുടെ സെക്രട്ടറിയോ, അദ്ദേഹത്തിന്റെ സേവകരോ അല്ല. അതുകൊണ്ടാണ്, ചന്ദ്രശേഖരന്‍ കമ്യൂണിസ്റ്റായിരുന്നു എന്ന് സി പി എമിന്റെ സ്ഥാപകനേതാവിനു പരസ്യമായി പറയേണ്ടി വന്നത്. കമ്യൂണിസ്റ്റുകാര്‍ ഉള്‍പ്പടെയുള്ള കേരളീയ പൊതു സമൂഹത്തിന്റെ അഭിപ്രായമാണത്. ചന്ദ്രശേഖരനെ വധിച്ചത് മതതീവ്രവാദികളാണെനും, ക്വട്ടേഷന്‍ സംഘമാണെന്നും, ഇപ്പോള്‍ ഒഞ്ചിയത്തെ ഒരു വ്യവസായി ആണെന്നുമൊക്കെ പാര്‍ട്ടിക്ക് മാറ്റി മാറ്റി പറയേണ്ടി വന്നു. അങ്ങനെ പാര്‍ട്ടി വിഷമത്തില്‍ നില്‍ക്കുമ്പോളാണ്, മണി സഖാവ്, താന്‍ കൊന്ന എതിരാളികളുടെ ലിസ്റ്റുമായി വന്നത്. ഇതൊക്കെക്കൊണ്ടാണിപ്പോള്‍ പാര്‍ട്ടി സമൂഹ മദ്ധ്യത്തില്‍ അപഹസിക്കപ്പെടുന്നത്. മണിക്ക് നാക്കു പിഴച്ചതാണെന്നിപ്പോള്‍ താങ്കളുടെ കണ്ടു പിടുത്തം. സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്നും ദേശാഭിമാനിക്ക് സംഭാവന പിരിച്ചപ്പോളുണ്ടായ നോട്ടപ്പിശകുപോലെ. താങ്കള്‍ ആദര്‍ശ പുംഗവന്‍ എന്ന് ആക്ഷേപിക്കുന്ന വി എസിനായിരുന്നു നാക്ക് പിഴച്ചതെങ്കില്‍ താങ്കള്‍ ചാര്‍ത്തിക്കൊടുക്കുന്ന പട്ടങ്ങള്‍, വര്‍ഗ്ഗവഞ്ചകന്‍, ഒറ്റുകാരന്‍, കമ്യൂണിസ്റ്റുവിരോധി, ക്യാപിറ്റല്‍ പണിഷ്മെന്റിനര്‍ഹന്‍ എന്നൊക്കെ ആയിരുന്നില്ലേ? പോട്ടെ മണി ഇപ്പോള്‍ വി എസിനൊപ്പമായിരുന്നെങ്കിലോ? ഇതിലും മുന്തിയ സ്ഥാനങ്ങളല്ലേ ചാര്‍ത്തിക്കൊടുക്കുക.

കഴിഞ്ഞ പര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഒരു മുഖ്യമന്ത്രി ഓട്ടോറിഷയില്‍ സമ്മേളന നഗരിയിലേക്ക് വന്ന വാര്‍ത്ത താങ്കള്‍ വായിച്ചു കാണില്ല. അദ്ദേഹവും കമ്യൂണിസ്റ്റാണ്. എ സി ഇന്നോവ കാറില്‍ പരിവാരസമേതം വന്നിറങ്ങുന്ന രാജാവിനേക്കാള്‍ മുന്തിയ കമ്യൂണിസ്റ്റ്. അമ്പും വില്ലും ധരിച്ച് അഴകിയ രാവണനേപ്പോലെ സേവകരുടെ ഇടയില്‍ നില്‍ക്കുന്ന ചക്രവര്‍ത്തിയേക്കാള്‍ വലിയ കമ്യൂണിസ്റ്റ്. പക്ഷെ അവരെയൊന്നും കമ്യൂണിസ്റ്റായി താങ്കള്‍ക്ക് കാണാനാകില്ലല്ലോ.
May 30, 2012 2:15 AM
 Delete
Blogger kaalidaasan said...
>>>>>ഒപ്പം സി.പി.എം വിരുദ്ധതയും പാർട്ടിസെക്രട്ടറിവിരുദ്ധതയും സമം ചേർത്ത് എന്റെയും മറ്റ് പലരുടെയും പോസ്റ്റുകളിൽ കമന്റുകളുടെ എണ്ണം കൂട്ടിത്തരുന്ന താങ്കൾക്ക് പ്രത്യേക നന്ദിയും അറിയിച്ചുകൊള്ളുന്നു. <<<<<

സജിം,

ഈ വിരുദ്ധത എന്നൊക്കെ പറയുന്നത് ഏതെങ്കിലും പ്രത്യേക ആളുകള്‍ക്ക് സംവരണം ചെയ്താതാണോ സഖാവേ?

വി എസ് അച്യുതാനന്ദന്‍ സി പി എം എന്ന പാര്‍ട്ടിയുടെ സ്ഥാപക നേതാവാണ്. കമ്യൂണിസ്റ്റുകാരല്ലാത്തവര്‍ വരെ ആദരിക്കുന്ന വ്യക്തിത്വം. അദ്ദേഹത്തിനെ വിമര്‍ശിച്ചുകൊണ്ട് താങ്കള്‍ എന്തെല്ലാമൊക്കെ എഴുതി. അദ്ദേഹത്തോടുള്ള സ്നേഹം കൊണ്ടാണോ അതൊക്കെ എഴുതുന്നത്? അദേഹത്തെ പാര്‍ട്ടി ശാസിച്ചു എന്ന യാതൊരു അടിസ്ഥാനവുമില്ലാത്ത വാര്‍ത്ത കേട്ടപ്പോഴേക്കും അദ്ദേഹത്തെ അപഹസിച്ചുകൊണ്ട് താങ്കളെഴുതിയ കാവ്യം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. അദ്ദേഹത്തോടുള്ള സ്നേഹം വഴിഞ്ഞൊഴുകിയതുകൊണ്ടാണോ സഖാവേ അന്നതെഴുതിയത്? ശാസിച്ചില്ല എന്ന് കേന്ദ്ര നേതാക്കള്‍ പറഞ്ഞപ്പോള്‍ കാവ്യം പിന്‍വലിച്ച് ഒളിച്ചോടേണ്ടി വന്നില്ലേ താങ്കള്‍ക്ക്. താങ്കള്‍ക്ക് അതുപോലുള്ള വിരുദ്ധതയാകാമെങ്കില്‍ എനിക്കുമായിക്കൂടെ അല്‍പ്പം ചിലതൊക്കെ. താങ്കള്‍ക്ക് പിണറായി വിജയന്‍ കമ്യൂണിസ്റ്റുപ്രസ്ഥാനം തന്നെയായിരിക്കാം.പക്ഷെ എനിക്ക് അദ്ദേഹം വി എസിനേക്കാളും മുകളില്‍ ഒന്നുമല്ല. ഞാന്‍ ഇവിടെ എഴുതിയതൊക്കെ പിണറായി വിജയനും കൂടെയുള്ളവരും പിന്തുടരുന്ന കമ്യൂണിസ്റ്റു വിരുദ്ധ നടപടികളാണ്. അക്കമിട്ടാണവ നിരത്തിയത്. എന്തേ താങ്കള്‍ അതൊന്നും ഖണ്ഡിക്കുന്നില്ല?

ഞാന്‍ സി പി എം വിരുദ്ധനാണെന്ന് താങ്കള്‍ക്ക് തോന്നുന്നത് പിണറായി വിജയനാണു സി പി എം എന്ന തോന്നലില്‍ നിന്നാണ്. പിണറായി വിജയന്റെയും കൂടെയുള്ളവരുടെയും കമ്യൂണിസ്റ്റുവിരുദ്ധ നിലപാടുകളെ ഞാന്‍ എന്നും വിമര്‍ശിക്കും. അതു വച്ച് ഞാന്‍ സി പി എം വിരുദ്ധതണെന്നൊക്കെ താങ്കള്‍ കരുതുന്നതില്‍ എനിക്കു യതൊരു വിരോധവുമില്ല. ഫാരീസ് അബൂബേക്കറൊക്കെ അല്ലേ താങ്കളുടെ കണ്ണില്‍ സി പി എം കാര്‍. ഇപ്പോള്‍ മുര്‍ഡോക്കിന്റെ അടിമപണിക്കു പോയ ജോണ്‍ ബ്രിട്ടാസും.
May 30, 2012 2:36 AM
 Delete
Blogger kaalidaasan said...
>>>>>സി.പി.എമ്മിനെതിരെ വർത്തമാനം പറഞ്ഞാൽ ഒരു ഉത്തമ കമ്മ്യൂണിസ്റ്റാകാം എന്ന് കരുതുന്ന അപ്പുക്കുട്ടൻ വള്ളിക്കുന്നന്മാരും എൻ.എൻ.പിയേഴ്സണ്മാരും ചാനൽകസേരകൾ കാളിദാസനുമുന്നിൽ സാഷ്ടാംഗം അടിയറവച്ച് ഒഴിഞ്ഞുകൊടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.<<<<<

സജിം,

ഫാരീസ് അബൂബേക്കറെയും സാന്റിയഗോ മാര്‍ട്ടിനെയും, ലിസ് ചാക്കോയേയും, മണല്‍ മാഫിയയേയും, മണിച്ചനെയും, ഭൂമി കയ്യേറ്റക്കാരെയും, കൊണ്ടു നടക്കുന്ന, ശീതീകരിച്ച പാര്‍ട്ടി ഓഫീസുകളില്‍ അന്തിയുറങ്ങുന്ന, എ സി ഇന്നോവ കാറില്‍ സഞ്ചരിക്കുന്നവരേ ഉത്തമകമ്യൂണിസ്റ്റുകാരാകൂ എന്ന അറിവ് താങ്കള്‍ക്കെവിടന്നു കിട്ടിയതാണ്? ലിസ്റ്റുണ്ടാക്കി വെടി വച്ചും, കുത്തിയും, തല്ലിയും കൊല്ലുന്നതാണു ഉത്തമ കമ്യൂണിസം എന്ന അറിവ് താങ്കള്‍ക്കെവിടന്നു കിട്ടിയതാണ്? മരിച്ചു പോയ ആളെ അപഹസിക്കുന്നതാണു ഉത്തമ കമ്യൂണിസം എന്ന അറിവ് താങ്കള്‍ക്കെവിടന്നു കിട്ടിയതാണ്?

താങ്കള്‍ക്കും താങ്കളേപ്പൊലുള്ള കുറച്ചു പേര്‍ക്കും വി എസിനെയും അദ്ദേഹത്തോടൊപ്പമുള്ള പലരേയും എങ്ങനെയും വിമര്‍ശിക്കാം. അതൊന്നും പക്ഷെ സി പി എമ്മിനെതിരെ ഉള്ള വര്‍ത്തമാനമായി മറ്റുള്ളവര്‍ കണക്കാക്കരുത്. കാരണം അവര്‍ സി പി എം കാരല്ലല്ലോ. പക്ഷെ എന്നേപ്പൊലുള്ളവര്‍ക്ക് പിണറായി വിജയനെയോ കൂടെയുള്ള കിങ്കരന്‍മരെയോ വിമര്‍ശിക്കാനേ പാടില്ല. ഉടനെ അത് സി പി എം വിരുദ്ധതയില്‍ വരവു വയക്കപ്പെടും. താങ്കളേ സംബന്ധിച്ച് സി പി എം എന്നത് പിണറായി വിജയനും അദ്ദേഹം കയ്യിലൊതുക്കിയിട്ടുള്ള പാര്‍ട്ടി മെഷിനറിയുമാണ്. എങ്ങനെ അത് കയ്യിലൊതുക്കി എന്നതിന്റെ ഉത്തമ ഉദാഹരണമാണ്, മണി. പതിറ്റാണ്ടുകളായി പിണറായിയുടെ എതിര്‍ ചേരിയില്‍ ആയിരുന്ന മണി എങ്ങനെ പിണറായിയുടെ ഉറച്ച അനുയായി ആയി എന്നത് കേരളത്തിലെ എല്ലാവര്‍ക്കും അറിയാം. സര്‍ക്കാര്‍ ഭൂമി കയ്യേറിയത് സംരക്ഷിച്ചു കൊടുത്തപ്പോള്‍  മണി കളം മാറി. അതുപോലെ പലരെയും കൂടെ കൂട്ടി ആണ്, പാര്‍ട്ടി വരുതിയിലാക്കിയത്. പക്ഷെ പാര്‍ട്ടിയില്‍ 3 ലക്ഷം അംഗങ്ങളേ ഉള്ളൂ. പാര്‍ട്ടി എന്നു പറയുന്നത് ഇവര്‍ മാത്രമല്ല. സജീവ പ്രവര്‍ത്തകരും അനുഭാവികളും അവരുടെ കുടുംബാംഗങ്ങളുമായി ഇതിന്റെ അനേകമിരട്ടി സി പി എം കാരുണ്ട്. അവരും കൂടെ ഉള്‍പ്പെട്ടതാണു സി പി എം.അതില്‍ ഞാനും  പെടും. എന്നെയൊന്നും സി പി എം ആയി കാണണമെന്ന അപേക്ഷയൊനും ഞാന്‍ ഒരിടത്തും കൊടുത്തിട്ടില്ല.

അപ്പുക്കുട്ടനെയൊക്കെ സി പി എമ്മില്‍ നിന്നും പുറത്താക്കിയതാണ്. അപ്പോള്‍ പിന്നെ എങ്ങനെയാണവര്‍ സി പി എമ്മിനനുകൂലമയി സംസാരിക്കുക? സിപി എമ്മിനെ പുകഴ്ത്തിയാലേ കമ്യൂണിസ്റ്റാകൂ എന്നതൊക്കെ താങ്കളുടെ വിവരക്കേട്. ഒരു മൃഗത്തിന്റെ ചേഷ്ടയോടെ, ഒന്നാമനെ വെടിവച്ചു കൊന്നു, രണ്ടാമനെ കുത്തിക്കൊന്നു, മൂന്നാമനെ തല്ലിക്കൊന്നു, എന്നൊക്കെ പറയുന്നവരാണു താങ്കളുടെ അഭിപ്രായത്തില്‍ കമ്യൂണിസ്റ്റുകാരെങ്കില്‍ ആ കമ്യൂണിസ്റ്റുകാരെ സുബോധമുള്ളവര്‍ പുഴുത്ത പട്ടിയേപ്പോലെ വെറുക്കും. താങ്കളും വിജയനും നാക്കു പിഴവെന്നും, വ്യതിയാനമെന്നും ഒക്കെ പറഞ്ഞ്, മണിയെ സംരക്ഷിക്കാന്‍ നോക്കുന്നതില്‍ യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാര്‍ അത്ഭുതപ്പെടില്ല. മറിച്ചു പെരുമാറണമെങ്കില്‍ വിജയന്‍ രണ്ടാമത് ജനിക്കണം. പെണ്ണു കേസില്‍ അകപ്പെട്ട ശശിയെ സംരക്ഷിക്കാന്‍ വിജയന്‍ നടത്തിയ കളികളൊക്കെ എല്ലാവരും കണ്ടതാണ്. ഇപ്പോളും ഗോപിയെ സംരക്ഷിക്കുന്നതുമറിയാം. വിജയനും  താങ്കളും എന്തൊക്കെ പറഞ്ഞാലും, പോളിറ്റ് ബ്യൂറോ മണിക്കെതിരെ നടപടി എടുക്കുമെന്നു പ്രഖ്യാപിച്ചു കഴിഞ്ഞു. അതുകൊണ്ട് നാക്കു പിഴവ് തിരുത്തി മുന്നോട്ട് പോകാമെന്ന താങ്കളുടെ മോഹം തല്‍ക്കാലം നടക്കില്ല.

ചാനല്‍ കസേരയെ ഇപ്പോള്‍ താങ്കള്‍ക്കും വിജയനും ഭയമാണല്ലേ. ദേശാഭിമാനി മാത്രം സഖാക്കള്‍ വായിച്ച്, പാര്‍ട്ടി നേതാക്കള്‍ പറയുന്നത് മാത്രം വിശ്വസിച്ചിരുന്ന കാലമൊക്കെ പോയി നജീമേ. ഇപ്പോള്‍ ചനലുകളിലൂടെ കാര്യങ്ങളൊക്കെ സഖാക്കള്‍ തല്‍സമയമറിയുന്നു. ചാനലുകള്‍ ഇല്ലാതിരുന്നെങ്കില്‍ മണിക്ക് താന്‍ പറഞ്ഞ വീരകഥകള്‍ മാദ്ധ്യമ സൃഷ്ടി എന്നും പറഞ്ഞ് തള്ളിക്കളയാമായിരുന്നു. വി എസ് കത്തയച്ചു എന്നത് മാദ്ധ്യമസൃഷ്ടി ആണെന്ന് പ്രസ്ഥാനം പറഞ്ഞതുപോലെ. കാലം മാറിയതൊക്കെ അറിയാതെ ഇപ്പോളും സ്വന്തം ആസനത്തില്‍ മുളച്ച ആലിന്റെ തണലില്‍ ഇരിക്കുന്നവരല്ല ഇക്കാലത്ത് സി പി എം പോലത്തെ ഒരു പുരോഗമന പ്രസ്ഥാനത്തെ നയിക്കേണ്ടത്.

ചാനല്‍ കസേരയേക്കാളും വിലപിടിപ്പുള്ള ജില്ല സെക്രട്ടറി കസേര മണിക്ക് ഒഴിഞ്ഞു കൊടുക്കേണ്ടി വരും. പിന്നാലെ മറ്റ് പലര്‍ക്കും കസേര ഒഴിയേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തും. ഇപ്പോള്‍ തന്നെ ഒരാള്‍ കസേരയൊക്കെ ഉപേക്ഷിച്ച് ഒളിവില്‍ പോയിരിക്കുന്നു.
May 30, 2012 6:49 AM
 Delete

Blogger kaalidaasan said...
>>>>പിണറായി വിജയൻ പാർട്ടിവിട്ടാൽ അദ്ദേഹവും ഒരു പുണ്യാത്മാവാണെന്ന് ഇന്ന് അദ്ദേഹത്തെ എതിർക്കുന്നവർ തന്നെ (മാധ്യമങ്ങൾ അടക്കം) പറയും. ഒരു കാലത്ത് നായനാരെ നിഷ്കളങ്കനും വി.എസിനെ നിഷ്ഠൂരനും എന്ന നിലയ്ക്കായിരുന്നു പ്രചരണം.ഇപ്പോൾ പിണറായിയെ വില്ലനായും വി.എസിനെ ആദാർശ ധീരനായും ചിത്രീകരിച്ച് പാർട്ടിയെ തകർക്കാൻ വൃഥാ പരിശ്രമിക്കുകയാണ് ചിലർ അതിൽ ഒരാൺ കാളിദാസൻ!<<<<<

ശുദ്ധ അസംബന്ധം.

ആദര്‍ശധീരനും പുണ്യാത്മവുമായി ചിത്രീകരിക്കാന്‍ പാര്‍ട്ടി വിടേണ്ട അവശ്യമില്ല. അതിന്റെ തെളിവാണ്, പാര്‍ട്ടി അംഗമായ വി എസ്. അദ്ദേഹത്തെ പുണ്യാത്മാവും ആദര്‍ശധീരനും ആയി അനേകം പേര്‍ കരുതുന്നു എന്നു താങ്കള്‍ പറയുന്നത് അതിന്‌ അടിവരയിടുന്നു. പാര്‍ട്ടിക്ക് വേണ്ടത് ഇതുപോലുള്ള കുറച്ച് ആദര്‍ശധീരരെ ആണ്.

ചന്ദ്രശേഖരനും ആദര്‍ശപരിവേഷമുണ്ടെങ്കില്‍ അദ്ദേഹം അതര്‍ഹിക്കുന്നതുതന്നെയാണ്. വിജായനേപ്പൊലുള്ളവരുടെ പത്രാസും, ദുരൂഹതയും, ധാര്‍ഷ്ട്യവുമല്ല. കമ്യൂണിസ്റ്റിനു വേണ്ടത്. ചന്ദ്രശേഖരനേപ്പൊലുള്ളവരുടെ ലാളിത്യവും  കരുണയുമാണു വേണ്ടത്. ഇന്നോവ കാറില്‍ എ സിയി വിജയന്‍ സുഖിച്ചു നടക്കുമ്പോള്‍ ചന്ദ്രശേഖരന്‍ ഒരു സാധാരണ മോട്ടോര്‍ സൈക്കിളില്‍ നടന്നു. തന്റെ ജീവനു ഭീക്ഷണിയുണ്ടെന്നറിഞ്ഞതു മുതല്‍ മറ്റുള്ളവര്‍ക്ക് അപകടമുണ്ടാകരുത് എന്നു കരുതി ആരെയും കൂടെ കൂട്ടാതെ നടന്നു. വെടിയുണ്ടയും തോക്കുമായി നടക്കുന്നവര്‍ക്കൊന്നും ഇതിന്റെ മഹത്വം മനസിലാകില്ല.

വി എസ് ഇപ്പോഴും പാര്‍ട്ടി അംഗമാണ്. കേന്ദ്ര കമ്മിറ്റി അംഗമാണ്. പാര്‍ട്ടിക്കുള്ളില്‍ ഇരിക്കുമ്പോള്‍ തന്നെ ആദര്‍ശധീരനും പുണ്യാത്മവുമൊക്കെ ആകാം.അതിനു വേണ്ടത് കുറച്ച് ആദര്‍ശവും പുണ്യവുമൊക്കെയാണ്. അതുണ്ടാക്കിഎടുത്താല്‍ വിജയനെയും അങ്ങനെയേ ചിത്രീകരിക്കൂ.

പുട്ടിനു പീര വയ്ക്കുന്നതുപോലെ മാദ്ധ്യമ സിന്ഡിക്കേറ്റ് മാദ്ധ്യമ സിന്ഡിക്കേറ്റ് എന്നു പറഞ്ഞുകൊണ്ടിരുന്നാല്‍ ഒരു മാദ്ധ്യമവും വക വയ്ക്കില്ല. അവര്‍ പ്രവര്‍ത്തിക്കുന്നത് ഒരു സ്വതന്ത്ര ജനാധിപത്യ സമൂഹത്തിലാണെന്ന് വിജയന്‍ കൂടി മനസിലാക്കണം. മാദ്ധ്യമങ്ങളുടെ നേരെ കുരച്ചു ചാടിയാല്‍ ഒരു മാദ്ധ്യമവും പുണ്യാത്മാവെന്നു വിളിക്കില്ല. അങ്ങനെ ആണെങ്കില്‍ പോലും.

വി എസ് പോളിറ്റ് ബ്യൂറോക്ക് കത്തയച്ചു എന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍, അതും മാദ്ധ്യമ സൃഷ്ടി എന്നാണു പ്രസ്ഥാനം പ്രതികരിച്ചത്. വി എസ്, വിജയനെതിരെ കത്തയച്ചതിന്‌ മാദ്ധ്യമങ്ങളെ പുലഭ്യം പറഞ്ഞാല്‍ അവര്‍ വെറുതെ ഇരിക്കില്ല.

വി എസ് ആദര്‍ശധീരനായതുകൊണ്ടു തന്നെയാണദ്ദേഹത്തെ അങ്ങനെ ചിത്രീകരിക്കുന്നത്. ഇതിനു മുമ്പ് ഒരു രാഷ്ട്രീയ നേതാവും ഇടപെടാത്ത വിധം ജനകീയ പ്രശ്നങ്ങളിലും പൊതു വിഷയങ്ങളിലും അദ്ദേഹമിടപെട്ടു. കേരളത്തില്‍ ആദ്യമായി അഴിമതിക്ക് ഒരു രാഷ്ട്രീയക്കാരന്‍ ശിക്ഷിക്കപ്പെട്ടത് വി എസിന്റെ ഇടപെടല്‍ കൊണ്ടു മാത്രമാണ്. ഇതിനു മുമ്പ് ശിക്ഷിക്കപ്പെട്ടിട്ടില്ല എന്നതിന്റെ അര്‍ത്ഥം അഴിമതിയേ ഇല്ല എന്നതിന്റെ തെളിവല്ല. അതിനു വേണ്ടി ഒരു രാഷ്ട്രീയക്കാരനും മുന്നിട്ടിറങ്ങിയിരുന്നില്ല. അങ്ങനെയുള്ള ആളുകള്‍ക്ക് ആദര്‍ശ പരിവേഷം കിട്ടുക സ്വാഭാവികമാണ്. അതിന്റെ കാരണം മനുഷ്യ ജാതിയില്‍ ജനിച്ചവര്‍ക്ക് അതൊക്കെ മനസിലാകാന്‍ ആകുന്നു എന്നതും. സര്‍ക്കാര്‍ ഭൂമി കയ്യേറിയവരെ ഒഴിപ്പിക്കാന്‍ വി എസ് ശ്രമിച്ചപ്പോള്‍  വിജയന്‍ അതിനെ പാര വച്ച് അതു പരാജയപ്പെടുത്തി. ഇതുപോലെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ചാര്‍ത്തിക്കൊടുക്കുന്ന പട്ടമാണ്, വില്ലന്‍ പട്ടം. ജനകീയ പ്രശ്നത്തില്‍ ഇടപെട്ട് ജനകീയനായ വി എസിനെ തെരഞ്ഞെടുപ്പില്‍ മതസരിപ്പിക്കാതിരിക്കാന്‍ പണിയുന്നവരെ വില്ലന്‍ എന്നല്ലാതെ വേറെ എന്തു പേരാണു വിളിക്കേണ്ടത്? ഇപ്പോഴും പയറു പോലെ കേരളം മുഴുവന്‍ ഓടി നടക്കുന്ന വി എസിനെ ആരോഗ്യമില്ലെന്ന് പറഞ്ഞ് മത്സരംഗത്തു നിന്നൊഴിവാക്കാന്‍ ശ്രമിച്ച വ്യക്തിയെ മനുഷ്യരൂപമുള്ള എല്ലാവരും വില്ലനായി ചിത്രീകരിക്കും.


വിജയനും കൂടെയുള്ള കുറച്ച് പേരും ചെയ്യുന്ന കമ്യൂണിസ്റ്റു വിരുദ്ധ നടപടികളേക്കുറിച്ച് എഴുതിയാല്‍ ഒന്നും  പാര്‍ട്ടി തകരില്ല. വിജയനാണു പാര്‍ട്ടി എന്നു കരുതി ജീവിക്കുന്ന ജീവികള്‍ക്ക് അദ്ദേഹത്തിനെന്തെങ്കിലും പറ്റിയാല്‍ ഈ പാര്‍ട്ടി അറബിക്കടലില്‍ മുങ്ങിപ്പോകുമെന്നൊക്കെ തോന്നാം. വിജയനോ വി എസോ ഒന്നുമല്ല പാര്‍ട്ടി. അതിലെ ലക്ഷക്കണക്കിനു അംഗങ്ങളും അനുഭാവികളും അവരുടെകുടുംബങ്ങളുമാണ്.

പാര്‍ട്ടിയെ തകര്‍ക്കുനത് മണിയേയും, ഹംസയേയും, ചന്ദ്രശേഖരനെ വധിച്ചവരേയും പോലുള്ളവരാണ്. മണി പറഞ്ഞതുപോലുള്ള നേരുകളാണു പാര്‍ട്ടിയെ തകര്‍ക്കുക. മണി പറഞ്ഞത് നേരാണെന്നും അത് സ്വാഭാവികമാണെന്നുമൊക്കെ പറയുന്ന താങ്കളാണു പാര്‍ട്ടി തകര്‍ക്കാന്‍ ശ്രമിക്കുന്നത്. മണിയേപ്പോലുള്ള ജന്മങ്ങളെ സംരക്ഷിക്കുന്ന വിജയനും പാര്‍ട്ടി തകര്‍ക്കും. മണി പറഞ്ഞത് നേരല്ല എന്നും അത് തികച്ചും അസ്വാഭവികമാണെന്നും  മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നവരാണു പാര്‍ട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നത്.
May 31, 2012 2:41 PM
 Delete

Sunday 20 May 2012

സഖാവ് ടി.പി.യുടെ രക്തസാക്ഷിത്വം നല്‍കുന്ന പാഠം

ശ്രീ സുകുമാരന്‍ അഞ്ചരക്കണ്ടിയുടെ സഖാവ് ടി.പി.യുടെ രക്തസാക്ഷിത്വം നല്‍കുന്ന പാഠം എന്ന പോസ്റ്റിലെഴുതിയ അഭിപ്രായങ്ങള്‍ .


kaalidaasan said...
>>>>അപ്പോ ഇനി 'താലിബാനിസം' എന്നൊക്കെ പറഞ്ഞു വെറുതെ പുളുവടിക്കേണ്ടതില്ല അല്ലെ? കൊടും ക്രൂരതയെ കണ്ണൂരിസം എന്നോ അല്ലെങ്കില്‍ മാര്‍ക്സിസം എന്നോ ഒക്കെ വിളിച്ചൂടെ? അല്ലെങ്കില്‍ വേണ്ട നമ്മുടെ കാളിയെ പോലുള്ളവര്‍ക്ക് പണിയില്ലാതാകും. യുക്തിവാദികള്‍ ആകെ പിടിച്ചു നിക്കുന്നത് മത ഭീകരത എന്ന പണ്ടാരത്തിലാണ്. ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത മതഭക്തര്‍ കണ്‍ മുമ്പില്‍ കിടന്നു ഞെരങ്ങിയാലും ആരോ എങ്ങോ പൊട്ടിച്ച ബോംബിന്റെ പഴി കേട്ടോളണം! <<<<<

താലിബനിസം എന്നു പറയുന്നത് എന്തിനാണ്, ഇസ്ലാം എന്നങ്ങു തെളിച്ചു പറയാന്‍ ആകില്ലേ? താലിബന്‍ നടപ്പാക്കിയത് ഇസ്ലാം ആണ്. നൂറു ശതമാനം നിര്‍മ്മലമായ ഇസ്ലാം.
കൊടും ക്രൂരതയെ കൊടും ക്രൂരതയെന്നു പറഞ്ഞാല്‍ മതി. അത് കണ്ണൂരായാലും കറാച്ചിയിലായാലും, കാബൂളിലായാലും ക്രുരത മാത്രം. ഉറുമ്പിനെ പോലും നോവിക്കാത്ത മത സ്ഥാപകന്‍ ചെയ്തു കൂട്ടിയത് ചരിത്രത്തിന്റെ ഭാഗം. അദ്ദേഹത്തിന്റെ അനുയായികള്‍ ചെയ്യുന്നത് സമകാലീന ചരിത്രവും.

സുകുമാരന്‍ എഴുതിയതിലെ ഒരു വാചകമിതാണ്. എക്കാലത്തെക്കും പറ്റിയ ദര്‍ശനങ്ങളിലും എനിക്ക് വിശ്വാസമില്ല. എക്കാലത്തെക്കും പറ്റിയ ദര്‍ശനമായ ഇസ്ലാം വിശ്വാസിക്ക് അതിനോട് പ്രതികരിക്കാന്‍ തോന്നില്ലല്ലോ. അപ്പോള്‍ പിന്നെ നിഴലിനോട് യുദ്ധം ചെയ്യാം.
kaalidaasan said...
>>>>കമ്മ്യൂണിസ്റ്റുകളില്‍ നല്ല കമ്മ്യൂണിസ്റ്റുകളുമുണ്ട്. അവര്‍ ജനാധിപത്യവും
മാനവികതയും അംഗീകരിക്കുന്നവരും എപ്പോഴും ജനങ്ങളുടെ കൂടെ വെള്ളത്തിലെ മീനെന്ന പോലെ കഴിയാന്‍ ആഗ്രഹിക്കുന്നവരായിരിക്കും. ആദര്‍ശങ്ങളില്‍ അവര്‍ വെള്ളം
ചേര്‍ക്കുകയോ വിട്ടുവീഴ്ച ചെയ്യുകയോ ഇല്ല. തന്റെ ജീവനേക്കാളുപരി മറ്റുള്ളവരെ അവര്‍
സ്നേഹിക്കും. തന്റെ ജീവന് ആപത്ത് ഉണ്ട് എന്ന് അറിയാവുന്ന ചന്ദ്രശേഖരന്‍ ബൈക്ക്
ഓടിച്ചു പോകുമ്പോള്‍ ആരെയും കൂടെ കൂട്ടാത്തത് താന്‍ കാരണം മറ്റൊരാള്‍ക്ക് ആപത്ത്
വരരുത് എന്ന് കരുതിയിട്ടാണത്രെ. അതാണ് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് ഗുണം. അദ്ദേഹം
അരുംകൊല ചെയ്യപ്പെട്ടതും ഈ ഗുണം ഒന്ന് കൊണ്ട് മാത്രവും.<<<<<


ഹാവൂ സമാധാനമായി. സുകുമാരനു ബോധോദയമുണ്ടായി. അഭിവന ബുദ്ധന്, പ്രണാമം.

യഥാര്‍ത്ഥ കമ്യൂണിസ്റ്റായതുകൊണ്ട് ചന്ദ്രശേഖരന്‍ കൊല ചെയ്യപ്പെട്ടു.

നല്ല കമ്യൂണിസ്റ്റുകാരുണ്ട് എന്ന് ചന്ദ്രശേഖരന്‍ ജീവിച്ചിരുന്ന കാലത്തൊന്നും സുകുമാരന്‍ സമ്മതിച്ചിരുന്നില്ല. ഇപ്പോള്‍ അദ്ദേഹം മരിച്ചു കഴിഞ്ഞപ്പോള്‍ പെട്ടെന്ന് ബോധോദയം ഉണ്ടായി. കിം ഫലം!
kaalidaasan said...
>>>>>ഇവിടെ പച്ച മനുഷ്യനെ വെട്ടി നുറുക്കി അച്ചാറിട്ടാലും ഒരു കുഴപ്പവുമില്ല! അപ്പോഴും നമ്മുടെ ഭരണ കര്‍ത്താക്കള്‍ പുതിയ ഭീകര വിരുദ്ധ കേന്ദ്രം ഉണ്ടാക്കി കൂടുതല്‍ നിരപരാധികളെ വേട്ടയാടാനുള്ള ഒരുക്കം തകൃതിയായി നടത്തും! അതിനു ഓശാന പാടാന്‍ കുറെ കപട ദേശ സ്നേഹികളും! നല്ല പോസ്റ്റ്‌!<<<<<

ഒരു കുഴപ്പവുമില്ലത്തതുകൊണ്ടാണോ പോലീസും, സി ബി ഐയും ഒക്കെ അന്വേഷിക്കുന്നത്. കുഴപ്പമുണ്ടായിട്ടു തന്നെയാണ്.

സുകുമാരനു സ്ഥലജല വിഭ്രാന്തിയാണ്. ഇതു വരെ കമ്യൂണിസം എന്താണെന്നു മനസിലായിട്ടില്ല. കമ്യൂണിസ്റ്റുകാര്‍ കൊല്ലുന്നതിന്റെ കണക്ക് മാത്രമേ ആ മനസില്‍ വരൂ. അദ്ദേഹം വാനോളം പുകഴ്ത്തുന്ന പാര്‍ട്ടിയുടെ നേതാവ്, ഇന്ധിരാ ഗാന്ധി ഇന്‍ഡ്യയില്‍ ചെയ്ത അതിക്രമങ്ങളൊന്നും അദ്ദേഹം ഓര്‍ക്കുകയേ ഇല്ല. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്, മനുഷ്യാവാകാശങ്ങളൊക്കെ റദ്ദ് ചെയ്ത്, പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കി, എല്ലാ രാഷ്ട്രീയ നേതാക്കളെയും ജയിലിലടച്ച്, കോണ്‍ഗ്രസു നേതാക്കളേപ്പോലും ജയിലില്‍ അടച്ച്, പത്ര മാദ്ധ്യമങ്ങളെ സെന്‍സര്‍ ചെയ്ത് നടത്തിയ കിരാത വാഴ്ച്ച അദ്ദേഹത്തിന്റെ കണ്ണില്‍ വരില്ല. ഇന്ധിരയുടെ മകന്‍ നടത്തിയ ബുള്‍ ഡോസര്‍ വിപ്ളവവും നാസ് ബന്ധി മാമാങ്കവും കാണുകയേ ഇല്ല. ബി ജെ പി എന്ന പാര്‍ട്ടി ഗുജറാത്തിലും  ഒറീസയിലും നടത്തിയ നരമേധവും അദ്ദേഹത്തിന്റെ മനസില്‍ ഒരിക്കലും വരില്ല. ബാബ്രി മസ്ജിദ് തകര്‍ത്തു കളഞ്ഞതൊന്നും വിദൂര സ്വപ്നത്തില്‍ പോലും കയറി വരില്ല. ഒന്നാം മാറാടും, രണ്ടാം മാറാടുമൊനും കാണാന്‍ ആ കോങ്കണ്ണിനു കഴിവില്ല. അത് കണ്ണൂരിലെ ചില കൊലപാതകങ്ങളിലും ബംഗാളിലും മാത്രമേ പതിക്കൂ. കമ്യൂണിസ്റ്റ് അതിക്രമങ്ങള്‍ എന്ന പേരില്‍ മഹാകാവ്യങ്ങളെഴുതുന്ന അദ്ദേഹം ഇവയേക്കുറിച്ച് ഒരു ഖണ്ഡകാവ്യം പോലും എഴുതില്ല. ഇനിയും കോണ്‍ഗ്രസ് അടിയന്താരവസ്ഥ പ്രഖ്യാപിച്ച് ഇദ്ദേഹത്തിന്റെ മേല്‍  നാസ് ബന്ധി നടത്തിയാലും പ്രശ്നമില്ല. ഗുജറാത്തും, ഒറീസയും ഇന്‍ഡ്യ മുഴുവന്‍ അവര്‍ത്തിച്ചാലും പ്രശ്നമില്ല. ഈ രണ്ടു പാര്‍ട്ടികളും മതി എന്നതാണദ്ദേഹത്തിന്റെ നിലപാടും.

ഭീകരര്‍ക്ക് ഓശാന പാടുന്നവര്‍ക്ക് ഭീകര വിരുദ്ധ കേന്ദ്രം എന്നൊക്കെ കേള്‍ക്കുന്നതേ അലര്‍ജിയാണെന്ന് എല്ലാവര്‍ക്കും അറിയാം. പിണറായി വിജയന്റെ കണ്ണൂര്‍ ലോബി ചെയ്തുകൂട്ടുന്ന അതിക്രമങ്ങള്‍  വച്ച് അതാണു കമ്യൂണിസം എന്ന് സുകുമാരന്‍ തീരുമാനിക്കുന്നു. പാര്‍ട്ടി വിടുന്നവരെ കുലം കുത്തി എന്നു വിളിച്ച് തല്ലിക്കൊല്ലുന്ന പിണറായി നയത്തെ സുകുമാരനൊഴികെ ആരും കമ്യൂണിസം എന്നു വിളിക്കില്ല. ഇതിനു സമാനമായ നയം ഇസ്ലാമിലേ ഉള്ളു. ഇസ്ലാം ഉപേക്ഷിക്കുന്നവരെ അവിടെ തല വെട്ടുകയാണു പതിവ്. മുസ്ലിം പ്രവാചകനെ നിന്ദിക്കുന്നവരുടെ കയ്യും കാലും എതിര്‍ ദിശയി,ല്‍ വെട്ടി അള്ളായെ മഹത്വപ്പെടുത്തും. ജോസഫ് സാറിനെ ചെയ്തപോലെ. സമകാലീന സമൂഹത്തില്‍ പിണറായി വിജയന്‍ നയിക്കുന്ന കണ്ണൂര്‍ ലോബിയും, ഇസ്ലാമും ഒരേ തൂവല്‍ പച്ചികളാണ്.
kaalidaasan said...
>>>>>എന്റെ പരിമിതമായ അറിവ് വച്ച് പറഞ്ഞാല്‍ ലോകത്തെവിടെയും കമ്യൂണിസ്റ്റു എന്ന ലേബലില്‍ അധികാരം കയ്യാളിയിട്ടുള്ള ആളുകള്‍ കാലാന്തരേ ഇന്നിപ്പോള്‍ കാളിദാസന്‍ ആക്ഷേപിക്കുന്ന പിണറായി മോഡല്‍ ആണ് നടപ്പാക്കിയിരുന്നത് എന്നതിന് എത്രയോ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാനാവും......<<<<<


അനന്ത്,

ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് എന്തിനു പോകണം? കേരളത്തില്‍ കമ്യൂണിസ്റ്റുലേബലില്‍ അധികാരം കയ്യാളിയവരാണ്, ഇ എം എസും, നായനാരും, വി എസും. എന്ത് പിണറായി മോഡലാണവര്‍ നടപ്പാക്കിയതെന്ന് വിശദീകരിക്കാമോ?

കണ്ണൂരു മാത്രമല്ല, കേരളത്തില്‍ സി പി എമ്മുള്ളത്. കേരളത്തിന്റെ എല്ലായിടത്തും ഉണ്ട്. ഇപ്പോള്‍ താങ്കളീ ആരോപിക്കുന്ന അതിക്രമങ്ങള്‍ കണ്ണൂരിനു പുറത്ത് എവിടെയാണു സി പി എം നടപ്പാക്കിയിട്ടുള്ളത്? കണ്ണൂരും പരിസരത്തും സി പി എം മാത്രമല്ല, കോണ്‍ഗ്രസും, ലീഗും, ആര്‍ എസ് എസും ഒക്കെ അതിക്രമങ്ങള്‍ ചെയ്യുന്നുണ്ട്. ഒന്നാം മാറാടും, രണ്ടാം മാറാടും ലീഗൂള്‍പ്പടെയുള്ള മുസ്ലിങ്ങളും, ആര്‍ എസ് എസും തമിലുണ്ടായ ആക്രമണങ്ങളായിരുന്നു. സി പി എമ്മിനെ മാത്രം പ്രതിക്കൂട്ടില്‍ നിറുത്തുമ്പോള്‍ താങ്കളൊക്കെ ഇ യഥാര്‍ത്ഥ്യങ്ങളെ തമസ്കരിക്കുകയാണ്.

അക്രമങ്ങളെ പ്രോത്സഹിപ്പിക്കല്‍ കേരളത്തിലെ സി പി എമ്മിന്റെ നയമല്ല. ഇന്‍ഡ്യയിലെ സി പി എമ്മിന്റെ നയമല്ല. മാവോയിസ്റ്റുകളും നക്സലുകളും കമ്യൂണിസ്റ്റുകാരാണ്. പക്ഷെ അവര്‍ പിന്തുടരുന്ന സായുധ സമരം സി പി എമ്മിന്റെ നയമല്ല. കണ്ണൂരും പരിസരത്തുമുള്ള കുറച്ച് സി പി എം കാര്‍ അത് ചെയ്യുന്നുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദി സി പി എമ്മല്ല. സി പി എം സെക്രട്ടറി എന്ന നിലയില്‍ പിണറായി വിജയന്, സി പി എം കാര്‍ ചെയ്യുന്ന അതിക്രമങ്ങളെ തടയാനയില്ല. എന്നു മാത്രമല്ല, അതിനാക്കം കൂട്ടുന്ന പ്രസ്താവനകള്‍ അദ്ദേഹം ​നടത്തുകയും ചെയ്യുന്നു. അതുകൊണ്ടാണ്, മരിച്ചു പോയികഴിഞ്ഞിട്ടും, ചന്ദ്രശേഖരനെ കുലം കുത്തി എന്നാക്ഷേപിച്ച്, ആ കൊലപാതകത്തില്‍ തെറ്റില്ല എന്ന് ശത്രുക്കള്‍ക്ക് വ്യാഖ്യാനിക്കാവുന്ന പ്രതീതി ഉണ്ടാക്കിയതും. ഇപ്പോള്‍ കഴുകന്‍മാരേപ്പോലെ കൊണ്‍ഗ്രസും ലീഗും ചന്ദ്രശേഖരന്റെ ശവത്തിനു വിലപറയാന്‍ അവസരമുണ്ടാക്കിയതിന്റെ ഉത്തരവാദി പിണറായി വിജയന്‍ തന്നെയാണ്. വടകരയില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയാക്കാം, ഒഞ്ചിയത്തും ഏറാമലയിലും സഖ്യം ഉണ്ടാക്കാം എന്നൊക്കെ കോണ്‍ഗ്രസ് പറഞ്ഞപ്പോള്‍ അതൊക്കെ നിരസിച്ചയാളായിരുന്നു ചന്ദ്രശേഖരന്‍. കോണ്‍ഗ്രസുകാരന്‍ മരിച്ചതുപോലെയാണീ കഴുകന്‍ മാര്‍ ഇപ്പോള്‍ അര്‍ത്തലച്ചു വരുന്നത്. അത് കേരളം മുഴുവന്‍ ആഘോഷമാക്കി മാറ്റുന്നു. ഇപ്പോള്‍ ചെന്നിത്തലയന്‍ വടകരയില്‍ ഉപവസിക്കാന്‍ പോകുന്നത്രെ. യു ഡി എഫിന്റെ സഖ്യകക്ഷിയായ ലീഗുകാരന്‍  കൊല്ലപ്പെട്ടപ്പോള്‍  ഉപവസിക്കാന്‍ തോന്നാത്ത ഇദ്ദേഹത്തിനു കമ്യൂണിസ്റ്റുകാരന്‍ കൊല്ലപ്പെട്ടപ്പോള്‍ ഉപവസിക്കാന്‍ തോന്നുന്നു. കലി കാലം.

കമ്യൂണിസ്റ്റു എന്ന ലേബല്‍ ഇല്ലാതെ അധികാരം കയ്യാളിയിട്ടുള്ള ആളുകള്‍ ലോകത്തെവിടെയും ഇതിനേക്കാള്‍ ക്രൂരമായ മോഡല്‍ നടപ്പാക്കിയിരുന്നതിന് ഉദാഹരണങ്ങള്‍ എനിക്കും ചൂണ്ടിക്കാണിക്കാനാകും. ഇന്ദിരാ ഗാന്ധിയും നരേന്ദ്ര മോഡിയും തന്നെ ഇന്‍ഡ്യയിലെ ഉദാഹരണങ്ങള്‍. ഇന്‍ഡ്യക്ക് പുറത്ത്, ഹിറ്റ്ലര്‍, മുസോലിനി, സദ്ദാം ഹുസ്സൈന്‍,ഗദ്ദാഫി, മുബാറക്ക്, ആസാദ്, ഫ്രാങ്കോ, ബോത്ത. ഇവരൊക്കെ മനുഷ്യര്‍ തന്നെയാണ്. കമ്യൂണിസ്റ്റു പാര്‍ട്ടികളിലും ഇവരേപ്പോലുള്ളവര്‍ ഉണ്ടാകും. ഇന്ദിരാഗാന്ധിയെ ചൂണ്ടിക്കാട്ടി, കോണ്‍ഗ്രസുകരൊക്കെ അങ്ങനെയാണെന്നു പറയുന്നതുപോലെയേ, പിണറായിയെ ചൂണ്ടിക്കാട്ടി കമ്യൂണിസ്റ്റുകാര്‍ എല്ലാം അതാണെന്നു പറയുന്നതിലും ഉള്ളു.
kaalidaasan said...
>>>>>പിന്നെ എന്താണ് യഥാര്‍ത്ഥ കമ്യൂണിസം എന്നറിയണമെങ്കില്‍ Communism According to Kaalidaasan എന്ന കൃതി പുറത്തു വരുന്നത് വരെ കാത്തിരുന്നേ പറ്റൂ .<<<<<

അനന്ത്,

യഥാര്‍ത്ഥ കമ്യൂണിസം എന്താണെന്നറിയണമെങ്കില്‍ വേറൊരു കൃതിയും പുറത്തു വരുന്നത് വരെ കാത്തിരിക്കേണ്ടതില്ല. പുറത്തു വന്ന Communist Manifesto എന്ന കൃതി വായിച്ചാല്‍ മാത്രം മതി.

https://www.anu.edu.au/polsci/marx/classics/manifesto.html
kaalidaasan said...
>>>എനിക്ക് സ്ഥലജലവിഭ്രാന്തിയാണ് എന്നാണ് കാളിദാസന്റെ കണ്ടുപിടുത്തം. ഇതു വരെ കമ്യൂണിസം എന്താണെന്നു എനിക്ക് മനസിലായിട്ടില്ല എന്നും കാളിദാസന്‍ നിരീക്ഷിക്കുന്നുണ്ട്. <<<<


ശരിയാണ്, ഞാന്‍ അതെഴുതി. ഈ ലേഖനത്തിന്റെ തലക്കെട്ട് ഇങ്ങനെ.

സഖാവ് ടി.പി.യുടെ രക്തസാക്ഷിത്വം നല്‍കുന്ന പാഠം.

അതിന്റെ അര്‍ത്ഥം സഖാവ്, എന്നു വിളിക്കാന്‍ മാത്രം ഈ കമ്യൂണിസ്റ്റിനെ താങ്കള്‍ ഇഷ്ടപ്പെടുനു എന്നല്ലേ? ചന്ദ്രശേഖരന്റെ കുറെ ഗുണങ്ങളെ വിശദീകരിച്ച് താങ്കള്‍ സ്ഥാപിക്കാന്‍ ശ്രമിച്ചത് അദ്ദേഹം നല്ല കമ്യൂണിസ്റ്റാണെന്നായിരുന്നു. ഈയഥാര്‍ത്ഥ കമ്യൂണിസ്റ്റിനെ, വ്യാജ കമ്യൂണിസ്റ്റുകാര്‍ കൊലപ്പെടുത്തി എന്നും താങ്കള്‍ സ്ഥാപിച്ചു. വ്യാജ കമ്യൂണിസ്റ്റിനെയും വ്യാജ കമ്യൂണിസത്തെയും താങ്കള്‍ വെറുക്കുന്നു എന്നത് എനിക്ക് മനസിലാക്കാന്‍ പ്രയാസമില്ല. പക്ഷെ യഥാര്‍ത്ഥ കമ്യൂണിസ്റ്റിന്റെ ഗുണഗണങ്ങള്‍ വിവരിച്ച് അവരെയും താങ്കള്‍ വെറുക്കുന്നു എന്നു പറയുമ്പോള്‍ താങ്കള്‍ക്ക് സ്ഥലജല വിഭ്രാന്തിയാണ്. ആരും അങ്ങനെയേ മന്സിലാക്കൂ. താങ്കള്‍ എഴുതി,

ചന്ദ്രശേഖരനേപ്പോലുള്ള യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാര്‍  ജനാധിപത്യവും മാനവികതയും അംഗീകരിക്കുന്നു. ആദര്‍ശങ്ങളില്‍ അവര്‍ വെള്ളം ചേര്‍ക്കുകയോ വിട്ടുവീഴ്ച ചെയ്യുകയോ ഇല്ല. തന്റെ ജീവനേക്കാളുപരി മറ്റുള്ളവരെ അവര്‍
സ്നേഹിക്കുന്നു. 


ഇതാണു യഥാര്‍ത്ഥ കമ്യൂണിസ്റ്റിന്റെ ലക്ഷണങ്ങളെങ്കില്‍ ഇവരെ സുബോധമുള്ള മനുഷ്യരാരും വെറുക്കില്ല.

ഇതൊക്കെ എഴുതിയിട്ട് കമ്യൂണിസ്റ്റുകാരെല്ലാം കൊള്ളരുതാത്തവരാണെന്ന് എഴുതുന്നു. അതിനെ സ്ഥലജലവിഭ്രാന്തി എന്നല്ലാതെ മറ്റെന്താണു വിശേഷിപ്പിക്കേണ്ടത്?
kaalidaasan said...
>>>>>ഇപ്പോള്‍ വധിക്കപ്പെട്ട ചന്ദ്രശേഖരന്റെ പാര്‍ട്ടിയുണ്ടല്ലൊ ആര്‍.എം.പി. ആ പാര്‍ട്ടി അതിന്റെ ജനകീയപ്രവര്‍ത്തനങ്ങളുടെ മേന്മ നിമിത്തം പടര്‍ന്ന് പന്തലിച്ച് ഇന്ത്യയില്‍ വിപ്ലവം നടത്തി അധികാരം കരസ്ഥമാക്കിയാല്‍ അപ്പോഴുള്ള ആ പാര്‍ട്ടിയുടെ നേതാവും ഏറ്റവും വലിയ ഫാസിസ്റ്റും നരഭോജിയും ആയിരിക്കും. <<<<<


ശുദ്ധ അസംബന്ധം. സി പി എമ്മോ, സി പി ഐയോ, ആര്‍ എം പിയോ വിപ്ളവം നടത്തിയല്ല ഇന്‍ഡ്യയില്‍ അധികാരത്തില്‍ വരുന്നത്. ഇന്‍ഡ്യന്‍ ഭരണഘടന അനുശാസിക്കും വിധം തെരഞ്ഞെടുപ്പിലൂടെ മാത്രമേ അധികാരത്തില്‍ വരൂ. 1957 മുതല്‍ കേരളത്തില്‍ പല പ്രാവശ്യം അധികാരത്തില്‍ വന്നിട്ടുണ്ട്. ബംഗാളില്‍ വന്നിട്ടുണ്ട്. ത്രിപുരയില്‍ വന്നിട്ടുണ്ട്. ഇതുപോലെ മാത്രമേ ഇന്‍ഡ്യയില്‍ പടര്‍ന്നു പിടിച്ചാലും അധികാരത്തില്‍ വരൂ. ജനങ്ങള്‍ തെരഞ്ഞെടുത്താല്‍ മാത്രം. കേരളത്തില്‍ അധികാരത്തില്‍ വന്ന ഇ എം സോ, നായനാരോ, വി എസോ നരഭോജിയോ ഫാസിസ്റ്റോ ആയിരുന്നില്ല. ബംഗാളിലും ത്രിപുരയിലും അധികാരത്തില്‍ വന്നവരും അല്ലായിരുനു., അവരൊക്കെ ഭരിച്ചത് ഇന്‍ഡ്യന്‍ ഭരണഘടന അനുശാസിക്കുന്ന വിധത്തില്‍ തന്നെയായിരുന്നു. ഇന്‍ഡ്യയില്‍ ഇന്നു വരെ ഉണ്ടായ ഏക ഫാസിസ്റ്റ് ഇന്ദിരാ ഗാന്ധിയാണ്. താങ്കളുടെ പാര്‍ട്ടിയുടെ നേതാവ്. ഇന്‍ഡ്യന്ഭരണഘടന്യെ ചവറ്റുകുട്ടയിലെറിഞ്ഞു ഈ ലേഡി ഹിറ്റ്ലര്‍. അവര്‍ ഫാസിസ്റ്റ് രീതിയിലൂടെ ഇ എം എസ് മന്ത്രിസഭയെ പിരിച്ചു വിട്ടിട്ടും, കമ്യൂണിസ്റ്റുകാര്‍ ഒരു വിപ്ളവും നടത്താന്‍ പോയില്ല. വ്യവസ്ഥാപിത മാര്‍ഗ്ഗമായ തെരഞ്ഞെടുപ്പിലൂടെ തന്നെയാണവര്‍ അധികാരത്തില്‍ എത്തിയത്. ജനങ്ങള്‍ വോട്ടു ചെയ്തിട്ടു തന്നെയാണത് നടക്കുന്നത്. കഴിഞ്ഞ തവണ ഭരണത്തുടര്‍ച്ച ഉണ്ടാകുമായിരുനു. പാര്‍ട്ടി നേതാക്കളുടെ പിടിപ്പുകേടു കൊണ്ട് അത് നടന്നില്ല. അതുകൊണ്ട് വിജയം പോലെ മധുരമായ ഒരു പരാജയമുണ്ടായി.

കമ്യൂണിസ്റ്റുകാരായ ഇ എം എസ്, അച്യുതമേനോന്‍, പി കെ വി, നായനാര്‍, വി എസ് എന്നിവര്‍ കേരളത്തില്‍ അധികാരം കയ്യാളിയിട്ടുണ്ട്. ഇവരില്‍ ആരൊക്കെയാണു നരഭോജികള്‍ എന്ന് താങ്കള്‍ പറയണം. താങ്കളുടെ വീട്ടുകാരെ ഇവര്‍ ആരെങ്കിലും ഭക്ഷിച്ചിട്ടുണ്ടോ? പക്ഷെ നരഭോജനത്തിനു കൂറ്റുനിന്നു എന്ന് കോടതി പരാമര്‍ശമുണ്ടായപ്പോള്‍ കരുണാകരന്, അധികാരം വിട്ടൊഴിയേണ്ടി വന്നു.

ജനകീയപ്രവര്‍ത്തനങ്ങളുടെ മേന്മ നിമിത്തം പടര്‍ന്ന് പന്തലിച്ച് ഇന്ത്യയില്‍ അധികാരത്തില്‍ വരാന്‍  വിപ്ലവം നടത്തേണ്ട ആവശ്യമില്ല. തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ മാത്രം മതി. ജനങ്ങള്‍ തെരഞ്ഞെടുത്തോളും. കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ അധികാരത്തില്‍ വരണമെങ്കില്‍ ജനകീയ പ്രവര്‍ത്തനങ്ങളുടെ മേന്മ വേണം. കോണ്‍ഗ്രസിന്, അധികാരത്തില്‍ വരണമെങ്കില്‍ ജാതി മത ശക്തികളുടെ പ്രീണനം മതി.
kaalidaasan said...
>>>>>പിന്നെ മാര്‍ക്സിസം എന്നൊരു കിത്താബ് ഉണ്ട്. അതിന് ദോഷം ഒന്നും ഇല്ല. പക്ഷെ ആരാണോ അതിന്റെ വക്താക്കള്‍ അവരൊക്കെ ക്രമേണ കണ്ണൂര്‍ ലോബിയോ ചെഷസ്കിയോ പോള്‍പോട്ടോ ആകും. അത്കൊണ്ട് കമ്മ്യൂണിസം എന്ന് കേട്ടാല്‍ എനിക്ക് അലര്‍ജിയാണ്. <<<<<

ആരെഴുതിയ കിതാബാണീ മാര്‍ക്സിസം കിത്താബ് ? താങ്കള്‍ക്കതെവിടെ നിന്നാണു കിട്ടിയത്?

മാര്‍ക്സിസത്തിന്റെ വക്താക്കളായി കേരളത്തിലെ ജനങ്ങളില്‍ 40% ഉണ്ട്. അതിനു കണ്ണൂര്‍ ലോബിയുമായി യാതൊരു ബന്ധവുമില്ല. കണ്ണൂര്‍ ലോബി ചെയ്തുകൂട്ടുന്ന ചെറ്റത്തരങ്ങള്‍ക്ക് ഇവരൊന്നും ഉത്തരവാദികളുമല്ല. ചന്ദ്രശേഖരനേപ്പോലുള്ള യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാരെ താങ്കളും കാണുന്നുണ്ടല്ലോ. അവരും കണ്ണൂരിനു പരിസരത്താണു ജീവിക്കുന്നത്. താങ്കള്‍ക്കവരെ ഒന്നും കാണാനുള്ള കാഴ്ച്ചശേഷിയില്ല . എല്ലാം കാണുന്നത് കണ്ണൂര്‍ ലോബിയുടെ കണ്ണിലൂടെ മാത്രം. പരസഹായം കൂടാതെ കണ്ണു തുറന്നു നോക്കിയാല്‍ അനേകായിരം ചന്ദ്രശേഖരന്‍മാരെ കേരളത്തില്‍ കാണാം. പക്ഷെ കാണാനുള്ള കാഴ്ച്ച ശേഷിയും നോക്കാനുള്ള സന്മനസും കൂടി വേണം.
kaalidaasan said...
>>>>>കമ്മ്യൂണിസത്തെ മനുഷ്യത്വപരമായി നടപ്പാക്കിയ ഒരു നേതാവും ലോകത്തില്ല. എന്താ കമ്മ്യൂണിസ്റ്റുകാ‍രുടെ ഒരു നിഗൂഢത. ഒരു കമ്മ്യൂണിസ്റ്റ് ഭരണാധികാരി മരിച്ചാല്‍ രണ്ട് ദിവസം കഴിഞ്ഞിട്ടാണ് സ്വന്തം പൌരന്മാരെ അറിയിക്കുക. ഇങ്ങനെയൊക്കെ കമ്മ്യൂണിസം നടപ്പാക്കിയിട്ട് ഇക്കണ്ട കാലം കൊണ്ട് കമ്മ്യൂണിസ്റ്റുകാര്‍ എന്താണ് നേടിയത് കാളിദാസാ? <<<<<

താങ്കളുടെ കണ്‍മുന്നില്‍ കമ്യൂണിസവും കമ്യൂണിസ്റ്റുകാരും ഉള്ളപ്പോള്‍ എന്തിനാണു ലോകത്തിന്റെ പല ഭഗത്തേക്കും പോകുന്നത് സുകുമാര? ഇവിടെ ഏത് കമ്യൂണിസ്റ്റു നേതവു മരിച്ചപ്പോളാണ്, നിഗൂഡമായി വച്ചിട്ടുള്ളത്?

സോവിയറ്റ് യൂണിയനില്‍ കമ്യൂണിസം മനുഷ്യത്വപരമാല്ല എന്നു പറഞ്ഞ് അധികാരത്തില്‍ വന്ന ക്യാപിറ്റലിസ്റ്റായ പുട്ടിന്റെ മനുഷ്യത്വം ലോകം മുഴുവന്‍ ഇപ്പോളറിയാം. അതൊന്നും പക്ഷെ താങ്കളുടെ കണ്ണില്‍ പെടില്ലല്ലോ. കമ്യൂണിസത്തെ നഖശിഖാന്തം എതിര്‍ത്ത ഹിറ്റ്ലര്‍ ലോകത്തിനു സമാനിച്ച ക്രൂരതകള്‍ താങ്കളെ ഞാന്‍ പറഞ്ഞ് മനസിലാക്കിക്കണോ?

താങ്കള്‍ സ്വപ്നത്തില്‍ കാണുന്ന തരത്തില്‍ ഒരു കമ്യൂണിസവും ഇന്‍ഡ്യയിലോ കേരളത്തിലോ നടപ്പക്കിയിട്ടില്ല്. കേരളത്തില്‍ കമ്യൂണിസ്റ്റുകര്‍ നടപ്പക്കിയ കാര്യങ്ങളൊക്കെ അറിയണമെങ്കില്‍ മഞ്ഞകണ്ണട എടുത്തു മാറ്റി നോക്കണം. ഒറ്റ ഉദാഹരണം നല്‍കാം. അഞ്ച് വര്‍ഷം കമ്യൂണിസ്റ്റുകാര്‍ ഭരിച്ചപ്പോളൊ അറ്റ ദിവസം പോലും പാവര്‍ കട്ട് ഉണ്ടായിരുനില്ല. കോണ്‍ഗ്രസ് ഭരിക്കാന്‍ തുടങ്ങിയ അന്നു മുതല്‍ പവര്‍ കട്ടാണ്. ഇതുപോലെ പലതുമാണ്, കമ്യൂണിസ്റ്റുകാര്‍ നേടിയത്. വേണമെങ്കില്‍ കൂടുതല്‍ പറയാം.
kaalidaasan said...
>>>>>സഖാവ് ടി.പി.യുടെ കൊലപാതകത്തില്‍ എനിക്കുണ്ടായ ആഘാതത്തില്‍ നിന്നും ഞാന്‍ ഇപ്പോഴും മുക്തനായിട്ടില്ല. ഞാന്‍ അടിസ്ഥാനപരമായി കമ്മ്യൂണിസ്റ്റ് വിരോധിയല്ല. ഒരുപാട് കമ്മ്യൂണിസ്റ്റ് കൃതികള്‍ ഞാന്‍ വായിക്കുകയും കമ്മ്യൂണിസത്തെ കുറിച്ച് സ്വപ്നങ്ങള്‍ കാണുകയും ചെയ്തിട്ടുണ്ട്. <<<<<


താങ്കളെന്തിനാണിതുപോലെ ഒരു മുഖം മൂടി ധരിക്കുന്നത്? ആരെ വിഡ്ഡിയാക്കാനാണ്?. താങ്കള്‍ അടിസ്ഥാനപരമായി കമ്യൂണിസ്റ്റുവിരോധിയാണ്. ഇപ്പോള്‍ ചന്ദ്രശേഖരന്‍ കൊലപ്പെട്ടപ്പോള്‍ മാത്രമാണു താങ്കള്‍ കമ്യൂണിസ്റ്റുകാരില്‍ നല്ലവരുണ്ടെന്ന് പറഞ്ഞതായി ഞാന്‍ വായിച്ചിട്ടുള്ളത്. നാലു വര്‍ഷങ്ങളായി എനിക്ക് താങ്കളെ അറിയാം. ലാവലിന്‍ കേസിനേപ്പറ്റി അങ്കിളിന്റെ ബ്ളോഗില്‍ ചര്‍ച്ച നടത്തിയ അന്നുമുതലേ അറിയാം.കമ്യൂണിസ്റ്റുവിരോധിയല്ല എന്ന് എന്നെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കണമെന്നില്ല.

സഖാവ് ടി.പി.യുടെ കൊലപാതകത്തില്‍ താങ്കള്‍ക്ക് ആഘാതമുണ്ടായെങ്കില്‍ അദ്ദേഹത്തിനു സ്മരണാഞ്ജലി ആണെഴുതേണ്ടത്. അതാണോ താങ്കളിവിടെ ചെയ്തത്? കമ്യൂണിസ്റ്റുകാരെയും യുക്തിവാദികളെയും ചീത്തപറയാനല്ലേ ഈ പോസ്റ്റ് പോലും ഉപയോഗിച്ചിരിക്കുന്നത്.

കമ്യൂണിസ്റ്റുവിരോധിയോ കമ്യൂണിസ്റ്റു സഹയാത്രികനോ ആകുന്നതൊക്കെ താങ്കളുടെ വ്യക്തിപരമായ ഇഷ്ടം. ഞാന്‍ ഒരു സോഷ്യലിസ്റ്റാണ്. കമ്യൂണിസ്റ്റനുഭാവിയും. ഇന്‍ഡ്യയില്‍ സോഷ്യലിസം നടപ്പാക്കുന്നതില്‍ കമ്യൂണിസ്റ്റുകാര്‍ മുന്‍പന്തിയില്‍ ഉള്ളതുകോണ്ട് ഞാന്‍ അവരെ പിന്തുണക്കുന്നു. പക്ഷെ പിണറായി വിജയന്റെ കാര്‍മ്മികത്വത്തില്‍ നടപ്പിലാക്കപ്പെടുന്ന പലതിനോടും എനിക്ക് യോജിപില്ല. അതു ഞാന്‍ പരസ്യമായി തന്നെ പറയുന്നുമുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും അടിസ്ഥാന നയം സോഷ്യലിസമാണ്. കോണ്‍ഗ്രസായാലും കമ്യൂണിസ്റ്റായാലും  കേരളത്തിന്റെ പൊതു മനസ്, ഇടതുപക്ഷമാണ്. ഇടതുപക്ഷത്തിന്റെ പ്രസക്തിയേപ്പറ്റി താങ്കള്‍ അടുത്ത കാലത്തെഴുതിയതൊക്കെ ഓര്‍മ്മയുള്ളവര്‍ താങ്കളുടെ ഈ കപട നാട്യം തിരിച്ചറിയുന്നുണ്ട് എന്നെങ്കിലും മനസിലാക്കുക. കേരളത്തിന്റെ പൊതു മനസ്, ഇടതുപക്ഷമായതുകൊണ്ടാണ്, കമ്യൂണിസ്റ്റുകാര്‍ നടപിലാക്കിയ ഇടതുപക്ഷ നയങ്ങള്‍ അവര്‍ തിരുത്താന്‍ ശ്രമിക്കാതിരിക്കുന്നതും.

സഖാവ് ടി.പി.യുടെ കൊലപാതകത്തില്‍ ഉണ്ടായ ആഘാതത്തില്‍ നിന്നും താങ്കള്‍ മാത്രമല്ല മുക്തനാകാത്തത്. പിണാറിയിയേപ്പോലുള്ള കണ്ണൂരുള്ള കുറച്ച് നരാധമന്‍മാരൊഴികെ കേരളത്തിലെ 99% ആളുകളും മോചിതരായിട്ടില്ല. എന്നുകരുതി താങ്കള്‍ പ്രചരിപ്പിക്കുന്ന അര്‍ത്ഥ സത്യങ്ങളെയും അസത്യങ്ങളെയും കണ്ടില്ല എന്ന് എനിക്ക് നടിക്കാനാകുന്നില്ല. അതുകൊണ്ട് പ്രതികരിച്ചു.
kaalidaasan said...
>>>>>പക്ഷെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനാധിപത്യകേന്ദ്രീകരണം എന്ന സംഘടന തത്വം ഫാസിസ്റ്റുകളെ മാത്രമേ ഉല്പാദിപ്പിക്കൂ എന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. ഞാന്‍ അടിസ്ഥാനപരമായി കമ്മ്യൂണിസ്റ്റ് വിരോധിയല്ല. ഒരുപാട് കമ്മ്യൂണിസ്റ്റ് കൃതികള്‍ ഞാന്‍ വായിക്കുകയും കമ്മ്യൂണിസത്തെ കുറിച്ച് സ്വപ്നങ്ങള്‍ കാണുകയും ചെയ്തിട്ടുണ്ട്. <<<<<


കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനാധിപത്യകേന്ദ്രീകരണം എന്ന സംഘടന തത്വം പാര്‍ട്ടിക്കുള്ളിലെ വിഷയമാണ്. പാര്‍ട്ടി ഭരിക്കുന്നതിലേ അതു വരുന്നുള്ളൂ. അത് രാജ്യഭരണപരമായ വിഷയമല്ല. ഇന്‍ഡ്യയിലെ പാര്‍ട്ടി ഇന്‍ഡ്യന്‍ ഭരണഘടനയുടെ അടിസ്ഥാനത്തിലേ രാജ്യം ഭരിക്കൂ.പാര്‍ട്ടിയുടെ ഒരു മുഖ്യമന്ത്രിക്കും സ്വന്തം ഇഷ്ടപ്രകാരം ഒരു കാര്യവും നടപ്പാക്കാനാകില്ല. പാര്‍ട്ടി സെക്രട്ടറി പറഞ്ഞാലും പറ്റില്ല. അത് പാര്‍ട്ടിയുടെ വേദികളില്‍ ചര്‍ച്ച ചെയ്ത് കൂട്ടായ തീരുമാനമാണെങ്കിലേ നടപ്പാക്കാന്‍ ആകൂ. എല്ലാ കമ്യൂണിസ്റ്റ് കൃതികളിലും  ഇതേ ഉണ്ടാകൂ. താങ്കള്‍ വായിച്ചിട്ടുളത് കമ്യൂണിസ്റ്റ് കൃതികളല്ല. കമ്യൂണിസ്റ്റുവിമര്‍ശന കൃതികളായിരിക്കും.

ചന്ദ്രശേഖരന്‍ കുലം കുത്തി ആണെന്ന് പിണറായി പറഞ്ഞത്, പാര്‍ട്ടിയുടെ നിലപാടല്ല. പാര്‍ട്ടിയുടെ ഒരു വേദികളിലും എടുത്ത തീരുമാനവും അല്ല. പാര്‍ട്ടി വിട്ടുപോയവരെ തിരികെ കൊണ്ടു വരണം എന്നതാണു പാര്‍ട്ടി നിലപാട്. അതുകൊണ്ടാണ്, പിണറായിയുടെ നിലപാടിനെ പരസ്യമായി തന്നെ വി എസ് വിമര്‍ശിച്ചത്. വി എസിനെ എതിര്‍ക്കാന്‍ പിണറായിയുടെ അറിയപ്പെടുന്ന രണ്ട് ചാവേറുകളല്ലാതെ മറ്റാരും വരാത്തതും അതുകൊണ്ടാണ്. ചന്ദ്രശേഖരനും പാര്‍ട്ടി വിട്ടുപോയവരും കുലം കുത്തികളാണന്ന പിണറായി വിജയന്റെ വ്യക്തിപരമായ അഭിപ്രയം ഒരിക്കലും പാര്‍ട്ടി നിലപാടല്ല.

കേന്ദ്രീകൃതജനാധിപത്യം താങ്കള്‍ മനസിലാക്കിയത് തെറ്റായിട്ടാണ്. കോണ്‍ഗ്രസില്‍ സോണിയ ഗാന്ധിയുടെ തീരുമാനത്തിനു വിട്ടു, ലീഗില്‍ പാണക്കാട്ട് തങ്ങളുടെ തീരുമാനത്തിനു വിട്ടു എന്നൊക്കെ പറയുമ്പോലെ കമ്യൂണിസ്റ്റുപാര്‍ട്ടികളില്‍ സെക്രട്ടറിയുടെ തീരുമാനത്തിനു പ്രസക്തിയില്ല. ഭൂരിപക്ഷ അഭിപ്രായത്തിനാണവിടെ പ്രസക്തി. വളരെ ചുരുക്കം ചില അവസരങ്ങളിലേ സെക്രട്ടറിയുടെ അഭിപ്രായം അടിച്ചേല്‍പ്പിക്കപ്പെടാറുള്ളു. അതും പാര്‍ട്ടി വേദികളില്‍ ചര്‍ച്ച ചെയ്ത ശേഷവും. സൊണിയ ഗാന്ധിയുടെ വാക്ക് അവസാനവാക്കാകുന്ന കോണ്‍ഗ്രസിലേയും തങ്ങളുടെ വാക്ക് അവസാന വാക്കാകുന്ന ലീഗിലുമുള്ളതിനേക്കാള്‍, ജനാധിപത്യം കമ്യൂണിസ്റ്റുപാര്‍ട്ടികളിലുണ്ട്. അതു കാണണമെങ്കില്‍ അന്ധമായ വിരോധം അഴിച്ചു വച്ചിട്ട് നോക്കണം.
kaalidaasan said...
>>>>>എന്നാല്‍ കാളിദാസന്റെ കമ്മ്യൂണിസ്റ്റ് ആചാര്യന്മാര്‍ ഇവിടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചിട്ട്, എങ്ങനെയാണ് ഇത് വെച്ച് പ്രവര്‍ത്തിക്കേണ്ടത് എന്ന് മനസ്സിലാക്കാന്‍ സ്റ്റാലിന്റെ അടുത്തേക്കാണ് പ്രതിനിധി സംഘമായി പോയത്. <<<<<

ഇന്‍ഡ്യന്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരായ നെഹ്രുവും, ഇന്ദിരയും, രാജീവുമൊക്കെ പലതും മനസിലാക്കാനും സഹായം  മേടിക്കാനുമൊക്കെയായി എല്ലാ സോവിയറ്റ് കമ്യൂണിസ്റ്റുകളുടെയും തിണ്ണനിരങ്ങിയിട്ടുണ്ട്. അതില്‍ നാണക്കേട് തോന്നുന്നില്ലെങ്കില്‍, പിന്നെ ഇന്‍ഡ്യയിലെ കമ്യൂണിസ്റ്റുകര്‍ പലതും പഠിക്കാന്‍ പോയതിലും നാണക്കേട് തോന്നേണ്ടതില്ല.

താങ്കള്‍ പല ഇടങ്ങളിലും സ്റ്റാലിന്‍ കൊന്നവരുടെയും, നാടു കടത്തിയവരുടെയും കണക്കുകള്‍ എഴുതാറുണ്ടല്ലോ. ഇ എം എസ് കേരളത്തിലതുപോലെ കൊന്നവരുടെയും നാടുകടത്തിയവരുടെയും കണക്ക് കൂടി പറയൂ സുകുമാരാ. എങ്കിലല്ലേ അദ്ദേഹമൊക്കെ എന്തെങ്കിലും സ്റ്റാലിനില്‍ നിനും  പഠിച്ചു എന്നു കരുതാന്‍ ആകൂ
kaalidaasan said...
>>>>>ഇ എം എസും, നായനാരും, വി എസും ഒക്കെ ഈ കിളുന്ത് കേരളത്തില്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചിട്ടാണ് ഭരിച്ചത്. അവരുടെ മേലെ ഇന്ത്യന്‍ പട്ടാളം എന്നൊരു സംഗതിയുണ്ടായിരുന്നു. <<<<<

കിളുന്ത് കേരളത്തില്‍ മാത്രമല്ല. ഇമ്മിണി ബലിയ ബംഗാളിലും തെരഞ്ഞെടുപ്പില്‍ ജയിച്ചിട്ടു തന്നെയാണു ഭരിച്ചത്. നീണ്ട 30 വര്‍ഷം തുടര്‍ച്ചയായി അവരെ അവിടത്ത ജനങ്ങള്‍ തെരഞ്ഞെടുത്തു. ഇന്‍ഡ്യ മുഴുവന്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചാലും ഇതുപോലെയേ ഭരിക്കൂ. എന്തൊക്കെ ആയാലും താങ്കളുടെ നേതാവ് ഇന്ദിര അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഭരിച്ചതുപോലെ ക്രൂരമായി ഒന്നും ഭരിക്കില്ല. മോദിയേപ്പൊലെ മുസ്ലിം ഹത്യ നടത്തിയും ഭരിക്കില്ല.

അപ്പോള്‍ ഇന്‍ഡ്യന്‍ പട്ടാളത്തിന്റെ പണി സംസ്ഥാനം ​ഭരിക്കുന്നവരെ നിലക്ക് നിറുത്തലാണോ. ഞാനിപ്പോഴാണിത് അറിയുന്നത്. ഞാനൊക്കെ കരുതിയിരിക്കുന്നത് അവര്‍ക്ക് മറ്റ് ചില ജോലികളാണുള്ളതെന്നായിരുന്നു. എന്റെ അറിവില്ലായ്മ തിരുത്തിയതിനു നന്ദി. അടുത്തകാലത്ത് വിരമിച്ച ഒരു പട്ടാള ജെനെറല്‍ പറഞ്ഞത്, അരുണാചല്‍ പ്രദേശില്‍ ഇന്‍ഡ്യ ചില വിട്ടുവീഴ്ചകളൊക്കെ ചെയ്യണമെന്നാണ്.
kaalidaasan said...
>>>>കുലീനരായ ആളുകള്‍ പൊതുവെ സ്ഥാനമാനങ്ങള്‍ക്ക് പിറകെ പോകില്ല. എന്നാല്‍ സ്ഥാനമോഹികള്‍ എപ്പോഴും സ്ഥാനലബ്ധിക്കായി തന്ത്രങ്ങള്‍ പയറ്റും. സ്റ്റാലിന്‍ മുതല്‍ പിണറായി വരെ അങ്ങ്നെ എത്തിപ്പെട്ടവരാണ്. അവരൊക്കെ ഫാസിസ്റ്റുകള്‍ ആയില്ലെങ്കിലേ അത്ഭുതമുള്ളൂ. <<<<

സ്വതന്ത്ര ഇന്‍ഡ്യയില്‍ സ്ഥാനമാനങ്ങളുടെ പിറകെ പോകാത്ത ഏക വ്യക്തി മഹാത്മ ഗന്ധി ആയിരുന്നു. അദ്ദേഹത്തെ വധിച്ചത് കമ്യൂണിസ്റ്റുകാരല്ല. തീവ്ര ഹിന്ദുക്കളായിരുന്നു.

സ്വതന്ത്ര ഇന്‍ഡ്യയുടെ ചരിത്രത്തിലെ ഏക ഫാസിസ്റ്റ് ഇന്ദിരാ ഗാന്ധി ആയിരുന്നു. പല കുതന്ത്രങ്ങളും പയറ്റിയാണവര്‍ പ്രധാന മത്രി ആയതും. പ്രധനമന്ത്രി ആകേണ്ടിയിരുന്ന മൊറാര്‍ജി ദേശായിയെ പിന്നില്‍ നിന്നും കുത്തി മലര്‍ത്തി അവര്‍ പ്രധാനമന്ത്രിയായി. ഇന്ദിര ഫാസിസ്റ്റ് ആയത് എന്തുകൊണ്ടാണെന്ന് തങ്കളുടെ അപാരജ്ഞനം ​ഉപയോഗിച്ചൊന്നു വിശദീകരിക്കാമോ?

കേരളത്തില്‍ കരുണാകരനും മുരളിയും സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി നടത്തിയ നാറിയ കളികളൊക്കെ ഓര്‍മ്മ നശിക്കാത്ത മലയാളികള്‍ക്കറിയാം. ഇപ്പോള്‍ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി കടിപിടികൂടുന്ന പിള്ളയും മകനും ഏറ്റവും പുതിയ ഉദാഹരണമാണ്. അഞ്ചാമത്തെ മന്ത്രി സ്ഥാനത്തിനു വേണ്ടി ഉണ്ടാക്കിയ പുകിലുകളൊക്കെ മറക്കാന്‍ സമയമായിട്ടില്ല. ഇവരൊക്കെ ഫാസിറ്റുകളായതുകൊണ്ടാണോ സുകുമരാ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി പട വെട്ടിയത്?
kaalidaasan said...
>>>>>കാളിദാസന്‍ ആളെ പറ്റിക്കാന്‍ നോക്കുകയാണ്. നടക്കൂല്ല കാളിദാസാ, ജീവനില്‍ ഭയമുള്ള ഒരു ജനതയെയും കമ്മ്യൂണിസ്റ്റ് മാരീചക്കോലങ്ങള്‍ക്ക് ഇനി പറ്റിക്കാന്‍ കഴിയില്ല.<<<<<<

ആളെ പറ്റിക്കാന്‍ നോക്കുന്നത് താങ്കളല്ലേ സുകുമാര. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍  ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് കേരളത്തിനനുകൂലമാകും എന്നു പറഞ്ഞ് താങ്കളുടെ വായനക്കാരെ പറ്റിച്ചത് താങ്കളല്ലായിരുന്നോ? ഇപ്പോള്‍ റിപ്പോര്‍ട്ട് പുറത്തു വന്നു കഴിഞ്ഞു. അത് കേരളത്തിനനുകൂലമാണെന്നും പറഞ്ഞ് ഉമ്മന്‍ ചാണ്ടി മലയാളികളെ മുഴുവന്‍ പറ്റിച്ചു. എങ്ങനെ ആണത് കേരളത്തിനനുകൂലമാണെന്ന് താങ്കളൊന്ന് വിശദീകരിക്കാമോ?
kaalidaasan said...
>>>>>നിരപരാധിയായ ഒരു മനുഷ്യന്‍ പക കൊണ്ടു അന്ധമായ ചില അസുരജന്മങ്ങള്‍ അഴിച്ചു വിട്ട ദുര്‍ഭൂതങ്ങളാല്‍ ഏറ്റവം ഹീനമായ രീതിയില്‍ കൊലചെയ്യപ്പെട്ട അവസരം കേരളത്തിലെ സമൂഹത്തിനു ഒരു ആത്മപരിശോധന നടത്തുവാനും ഇത്തരം കൊലപാതകങ്ങള്‍ ഇനി ഒരിക്കലും ഉണ്ടാവില്ലെന്ന് ഉറപ്പു വരുത്താനുമുള്ള ഒരു നിമിത്തമായി മാറിയെങ്കില്‍ ആ മനുഷ്യന്റെ ആത്മാര്‍പ്പണം കേവലം താല്‍കാലിക രാഷ്ട്രീയ നേട്ടങ്ങള്‍ കൊയ്യുവാനുള്ള ചില ആളുകളുടെ ആഘോഷം എന്നതിലുപരി കേരള രാഷ്ട്രീയ ത്തിലെ ഒരു വഴിത്തിരിവ് എന്ന രീതിയില്‍ അര്‍ത്ഥപൂര്‍ണമാകുമായിരുന്നു.......അതിനു തക്ക ആര്‍ജ്ജവം ഇപ്പോള്‍ ഭരിക്കുന്ന ആളുകള്‍ക്ക് ഉണ്ടോ എന്നത് കാത്തിരുന്നു കാണാം<<<<<<

അനന്ത്,

താങ്കളീ പറഞ്ഞതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു. യു ഡി എഫിനിത് സി പി എമ്മിനെ അടിക്കാന്‍ കിട്ടിയ ഒരു വടി മാത്രം. അതിലപ്പുറം അത്മാര്‍ത്ഥത അവര്‍ക്കില്ല. മുല്ലപ്പെരിയാര്‍ റിപ്പോര്‍ട്ട് കേരളത്തിനനുകൂലമാകും എന്നു പറഞ്ഞാണ്, സമരം ഉമ്മന്‍ ചാണ്ടി നിറുത്തിച്ചത്. കേരളത്തിന്റെ ആശങ്കകളൊന്നും കണക്കിലെടുക്കാതെ ആണിപ്പോള്‍ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ആ റിപ്പോര്‍ട്ട് കേരളത്തിനെതിരാണെന്ന് ഏത് കണ്ണുപൊട്ടനും മനസിലാക്കാന്‍ ആകും. എന്നിട്ടും ഉമ്മ്മന്‍ ചണ്ടി പറയുന്നത് അത് കേരളത്തിനനുകൂലമാണെന്നാണ്. ഈ കൊലപാതകവുമിതുപോലെ ആകും. യഥര്‍ത്ഥ പ്രതികളെ അറസ്സ്റ്റ് ചെയ്യാനോ ശിക്ഷിക്കാനോ ഇവര്‍ ശ്രമിക്കില്ല.താല്‍കാലിക രാഷ്ട്രീയ നേട്ടങ്ങള്‍ കൊയ്യുവാനുള്ള ആഘോഷം എന്നതിലപ്പുറം യു ഡി എഫിനിതില്‍ യാതൊരു ആത്മര്‍ത്ഥതയും ഇല്ല. അത് വരും ദിവസങ്ങളില്‍ കാണാം. സി പിഎമ്മിനിതില്‍ കയ്യുണ്ടെങ്കില്‍ അത് സി പി എമ്മില്‍ ചില ഉരുള്‍പൊട്ടലുകളൊക്കെ ഉണ്ടാക്കും. സി പി എം രാഷ്ട്രീയം  കലങ്ങിത്തെളിയാന്‍ അതാവശ്യമാണ്.

ഉണരേണ്ടത് ജനങ്ങളാണ്. കേരളത്തിലെ ജനസമൂഹം  ആത്മപരിശോധന നടത്തണം. ഇത്തരം കൊലപാതകങ്ങള്‍ ഇനി ഒരിക്കലും ഉണ്ടാവില്ലെന്ന് ഉറപ്പു വരുത്തണം. ജനങ്ങള്‍ അഞ്ചാം കിട ആകുമ്പോള്‍ നേതൃത്വം എട്ടാം കിടയോ പത്താം കിടയോ ആകും.ജനങ്ങള്‍ ഒന്നാം കിട ആയാല്‍ കുറഞ്ഞ പക്ഷം രണ്ടാം കിട നേതാക്കളെ എങ്കിലും കിട്ടും.
kaalidaasan said...
>>>>>കോളിളക്കം സൃഷ്ടിച്ച മറ്റൊരു രാഷ്ട്രീയ കൊലപാതകത്തിന്റെ കഥ ഓര്‍ത്തുപോവുകയാണ്‌......അഴീക്കോടന്‍ രാഘവന്‍ കൊല്ലപ്പെട്ട അവസരം കരുണാകരനുമായി ഒത്തുകളിച്ച് പാര്‍ട്ടിയിലെ എതിര്‍ ചേരി ക്കാരനായിരുന്ന ആര്യനെ ഒതുക്കുവാനായി ഉപയോഗിച്ചത് ഒരു മാന്യ ദേഹം തന്നെ ആയിരുന്നു ( പാര്‍ട്ടിയുടെ നയപരിപാടികള്‍ യോഗക്ഷേമസഭയില്‍ നമ്പൂതിരിപ്പാട്‌ മുന്‍‌കൂര്‍ അറിയിക്കുന്നു എന്ന് പാര്‍ട്ടിക്ക് റിപ്പോര്‍ട്ട്‌ ചെയ്തത് ആര്യനായിരുന്നുവല്ലോ )...<<<<<<

അനന്ത്,

ഇതുപോലെ പലതും നമുക്ക് ദുര്‍വ്യാഖ്യാനിക്കകയോ വളച്ചൊടിക്കുകയോ ഒക്കെ ആകാം. ഇതുതന്നെയാണിപ്പോള്‍ വി എസിന്റെ നേരെ ഉയരുന ആരോപണവും. കണ്ണൂര്‍ ലോബിയെ ഒതുക്കാന്‍ വി എസ് ഉമ്മനും  തിരുവഞ്ചൂരുമായി ഒത്തു കളിക്കുന്നു എന്ന്. കേരള കൌമൂദിയില്‍ ഇതേപ്പറ്റി ഒരു കാര്‍ട്ടൂണും വന്നിരുന്നു. കഥകള്‍ പറയാനും പടാനും പാണന്‍മാര്‍ എന്നുമുണ്ട്. ഇപ്പോഴും അതിനപവദമില്ല.

ഇതേ ദുര്‍വ്യാഖ്യാനം വേണമെങ്കില്‍ കോണ്‍ഗ്രസിന്റെ കാര്യത്തിലും പറയാം. നെഹ്രു ഗാന്ധി കുടുംബത്തിനു പുറത്തുള്ള കഴിവുള്ള ആരെങ്കിലും ഉയര്‍ന്നു വരുമ്പോള്‍, എന്തു കൊണ്ട് അവരൊക്കെ ചില അപകടങ്ങളില്‍ കൊല്ലപ്പെടുന്നു. രാജേഷ് പൈലറ്റ്, മാധവ റാവു സിന്ധ്യ, രാജശെഖര്‍ റെഡ്ഡി തുടങ്ങിയവരൊക്കെ അപകടങ്ങളില്‍ മരിക്കുകയാണുണ്ടായത്. അതും പ്രശസ്തിയുടെ ഉന്നതിയില്‍ നില്‍ക്കുമ്പോളും. ഇവരൊക്കെ ഇന്‍ഡ്യന്‍ പ്രധാനമന്ത്രി ആകാന്‍ മന്‍ മോഹന്‍ സിംഗിനേക്കാളും  യോഗ്യതയുള്ളവരുമായിരുന്നു. പക്ഷെ ഇതൊന്നും ഒരിക്കലും പൊതു രംഗങ്ങളില്‍ ചര്‍ച്ച ആവാറില്ല.
kaalidaasan said...
>>>>>ഇപ്പോള്‍ പ്രധിഷേധതിന്റെ സ്വരം ഉയര്‍ത്തുന്ന പല പാര്‍ട്ടി വിശ്വാസികള്‍ക്കും ചന്ദ്രശേഖരനെ കൊന്നതിലാണ് അമര്‍ഷം ( അതായത് മറ്റു പലരെയും കൊന്നതും കൊല്ലിച്ചതുമൊക്കെ ന്യായം ! )ചാണക്യ തന്ത്രങ്ങളില്‍ കൂടെ എം വീ രാഘവനെ പുകച്ചു പുറത്തു ചാടിച്ച്ചതിനു ശേഷം അദ്ദേഹത്തിനെതിരെ നടത്തിയ വധ ശ്രമങ്ങള്‍ ഒന്നും പാര്‍ട്ടിയോ നേതൃത്വമോ അറിഞ്ഞു നടത്തിയതല്ല<<<<<<

അനന്ത്,

അനന്ത്,

ഈ അടുത്തകാലത്തായിരുന്നു ഷുക്കൂര്‍ വധം ഉണ്ടായത്. അതിനു മുന്നെ അഞ്ച് യൂത്ത് ലീഗുകാര്‍ ബോംബുണ്ടാക്കുമ്പോള്‍ പൊട്ടി മരിച്ചിരുന്നു. അന്നൊന്നും താങ്കളുടെ അമര്‍ഷം ബ്ളോഗുകളിലൊന്നും കണ്ടിരുന്നില്ലല്ലോ. സുകുമാരന്റെ അമര്‍ഷവും കണ്ടില്ല. സി പി എം കാര്‍ പ്രതിസ്ഥാനത്ത് എന്ന് ആരോപണം ഉണ്ടാകുമ്പോള്‍ സുകുമാരനു വര്‍ദ്ധിത വീര്യമാണ്. അത് പക്ഷെ കമ്യൂണിസ്റ്റുകാരോടുള്ള വെറുപ്പൊന്നും കൊണ്ടല്ല. അത് അദ്ദേഹത്തിന്റെ ജന്മ വാസന ആയതുകൊണ്ടാണ്.

ആരെ കൊല്ലുന്നതിലും കൊല്ലിക്കുന്നതിലും ഒരു ന്യായവുമില്ല. കണ്ണൂരു ഭാഗത്ത് കുടിപ്പകയുടെ പേരില്‍ കൊല്ലുന്നതുപോലും രാഷ്ട്രീയത്തില്‍ വരവു വയ്ക്കുന്നു. അതാണവിടത്തെ ശൈലി. അവിടെ ഏറ്റവും കൂടുതല്‍ കൊലചെയ്യപ്പെട്ടിട്ടുള്ളത് പാര്‍ട്ടി വിശ്വസികള്‍ തന്നെയാണ്. കമ്യൂണിസ്റ്റയതുകൊണ്ടുതന്നെയാണിപ്പോള്‍ ചന്ദ്രശേഖരനും കൊല ചെയ്യപ്പെട്ടത്. അദ്ദേഹം കോണ്‍ഗ്രസില്‍ പോയിരുന്നെങ്കില്‍ ഒരു പക്ഷെ കൊല ചെയ്യപ്പെടില്ലായിരുന്നു. എം വി രാഘവനു നേരെയും ആക്രമണമുണ്ടായി. അതിന്റെ കാരണവും അദ്ദേഹവും കമ്യൂണിസ്റ്റായി നിലനില്‍ക്കുന്നു എന്നതാണ്. അദ്ദേഹം കോണ്‍ഗ്രസില്‍ പോയിരുന്നെങ്കില്‍ ആരും അക്രമിക്കില്ലായിരുന്നു. അബ്ദുള്ളക്കുട്ടിയെ ആരും ഇതു വരെ ആക്രമിച്ചില്ല ആക്രമിക്കുന്നെങ്കില്‍ അത് കോണ്‍ഗ്രസുകാരായിരിക്കും. സുധാകരന്റെ ക്വട്ടേഷന്‍ സംഘം അബ്ദുള്ളക്കുട്ടിയെ ലക്ഷ്യമിട്ടായിരുന്നു പണ്ട് വന്നതെന്നത് പിന്നാമ്പുറ രഹസ്യം. അന്ന് ഗുണ്ടകള്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ സുധാകരന്‍ പോലീസ് സ്റ്റേഷനു മുന്നില്‍ സത്യഗ്രഹമിരുന്ന് അവരെ വിടുവിച്ചു. പക്ഷെ അതേക്കുറിച്ചൊന്നും സുകുമാരനോ താങ്കള്‍ക്കോ വേവലാതി ഇല്ല. കോടിയേരിയുടെ പോലീസ് ഗുണ്ടകളെ അന്ന് വിട്ടയച്ചു. അതുകൊണ്ട് എന്തിനായിരുന്നു ഗുണ്ടകള്‍ കാണ്ണൂരു വന്നതെന്നു പോലും ഇപ്പോഴും ആര്‍ക്കും അറിയില്ല. ഗുണ്ടകളാണെന്നു മാത്രം അറിയാം.സുധാകരനറിയാം. പക്ഷെ മറ്റുള്ളവര്‍ക്ക് അറിയില്ല. ഇ പി ജയരാജനെ സുധാകരന്റെ ഗുണ്ടകള്‍ ഹൈദ്രബാദില്‍ വരെ ചെന്നാക്രമിച്ചു. ജയകൃഷ്ണന്‍ മാസ്റ്റര്‍ കൊല്ലപ്പെട്ടപ്പോള്‍ പലരും കണ്ണീരൊഴുക്കി. പക്ഷെ പി ജയരാജന്റെ കൈ വെട്ടിയപ്പോള്‍ ആരും കണ്ണീരൊഴുക്കിയില്ല. ഇതുപോലുള്ള ഇരട്ടത്താപ്പാണു മാറേണ്ടത്. കൊണ്ടും കൊടുത്തും പക വീട്ടിയും പക മനസിലൊളിപ്പിച്ചും ഒരു നാടിന്, അധികം മുന്നോട്ടു പോകാന്‍ ആവില്ല. സാധാരണ ജനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. ഇപ്പോള്‍ കൊലപാതകം പാര്‍ട്ടികളുടെ അണികള്‍ നേരിട്ടു നടത്താറില്ല എല്ലാം ഔട്ട് സോര്‍സ് ചെയ്യുന്നു. ഒരേ ഗുണ്ടകളെ എതിരാളികള്‍ പോലുമുപയോഗിക്കുന്നു. കണ്ണൂരിനും പരിസരത്തിനും കയ്യും കാലുമില്ലാത്തവരുടെയും, വിധകളുടെയും,അനാഥരുടെയും നാടാകണോ അതോ ഈ വക ആഭാസത്തരങ്ങളില്ലാത്ത കേരളത്തിലെ മറ്റ് നാടുകളേപ്പൊലുള്ള നാടാകണോ എന്നതൊക്കെ അവിടത്തെ നാട്ടുകാര്‍ തന്നെ ചിന്തിക്കണം.

എം വി രാഘവനെ ഏത് തന്ത്രത്തിലൂടെ പുറത്തു ചാടിച്ചു എന്നതിലും പ്രസക്തം, അദ്ദേഹം പുറത്തുപോയതിനു ശേഷം അദ്ദേഹത്തിന്റെ പിന്നാലെ പോയതാണ്. സി പി എമ്മില്‍ മാത്രമല്ല, മറ്റെല്ലാ പാര്‍ട്ടികളില്‍ നിന്നും ആളുകളെ പുറത്തു ചാടിക്കുന്നുണ്ട്. ആറു വര്‍ഷം പുറത്തുനിന്നിട്ടാണിപ്പോള്‍ മുരളീധരന്‍ അകത്തു വന്നത്. മുരളിയേപ്പറ്റി രാജ് മോഹന്‍ ഉണ്ണിത്താനൊക്കെ പറഞ്ഞതു കേട്ടാല്‍ ആര്‍ക്കും ഓക്കാനം വരും. ഒരു പക്ഷെ ഇപ്പോള്‍ വി എസിനെയും പാര്‍ട്ടി പുറത്താക്കിയേക്കും. പര്‍ട്ടി അച്ചടക്കം ലംഘിച്ചാല്‍ ആരെയും പുറത്താക്കും. അതില്‍ വലിയ അത്ഭുതമൊന്നുമില്ല. ഗണേഷ്കുമാറിനെ മന്ത്രിസ്ഥാനത്തു നിന്നും മാറ്റണമെന്ന് ഇപ്പോള്‍ പിള്ള പറയുന്നതുമച്ചടക്കം ലമ്ഘിച്ചിട്ടാണ്. ഉമാ ഭരതിയെ ബി ജെ പി പുറത്തക്കിയതും അച്ചടക്കം ലംഘിച്ചിട്ടാണ്. ഇവയിലൊക്കെ തന്ത്രവും കുതന്ത്രവും ഒക്കെയുണ്ട്.
kaalidaasan said...
>>>>സമൂഹം എന്ത് ചെയ്യാനാണ് ......എനിക്കെന്തു ചെയ്യാന്‍ കഴിയും .<<<<<

അനന്ത്,

ഇവിടെ ഞാന്‍ സുല്ലിട്ടു.

ഇപ്പോള്‍ ചന്ദ്രശേഖരനെ സഖാവ് എന്നു വിളിച്ച് ആദരം വാരിക്കോരി ചൊരിയുന്ന ഈ സുകുമാരനൊക്കെ ചന്ദ്രശേഖരന്‍ പാര്‍ലമെന്റിലേക്ക് മത്സരിച്ചപ്പോളുമിവിടെ ജീവിച്ചിരുന്നു. അന്നും ഇദ്ദേഹം ബ്ളോഗെഴുതുന്നുണ്ടായിരുന്നു. ഈ മഹത്തായ വ്യക്തിയെ ജയിപ്പിക്കണമെന്നൊന്നും  ഇദ്ദേഹം എഴുതി കണ്ടിരുന്നില്ല. അന്ന് മുല്ലപ്പള്ളിയുള്‍പ്പടെയുള്ള കോണ്‍ഗ്രസിനു വോട്ടു ചെയ്യണം എന്നാണദ്ദേഹം ആവശ്യപ്പെട്ടതും. കണ്ണൂര്‍ എം പി സുധാകരന്‍ എന്ന ഗുണ്ടായും അതില്‍ ഉള്‍പ്പെടും. നെയ്യാറ്റിന്‍കരയില്‍ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി കാലു മാറി വന്ന സെല്‍വരാജിനെ ജയിപ്പിക്കണമെന്നാണദ്ദേഹം ആവശ്യപ്പെട്ടത്. ഇപ്പോള്‍ ഒഴുക്കുന്നത് മുതലക്കണ്ണീരാണ്.
kaalidaasan said...
>>>>ഇപ്പോള്‍ കമ്മ്യൂണിസ്റ്റുകാരാല്‍ വധിക്കപ്പെട്ട ചന്ദ്രശേഖരനും , വധിക്കപ്പെടാതെ ജീവനോടെ ഇരുന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടി ഇന്ത്യ മൊത്തം പടര്‍ന്നു പന്തലിച്ചിരുന്നുവെങ്കില്‍ അദ്ദേഹവും മറ്റൊരു സ്റ്റാലിന്‍ ആകുമായിരുന്നു കാളിദാസാ.<<<<<

ഇതാണു ഞാന്‍ പറഞ്ഞത് താങ്കള്‍ക്ക് സ്ഥലജല വിഭ്രാന്തിയാണെന്ന്.

ഇക്കാര്യം താങ്കള്‍ക്കുറപ്പുണ്ടെങ്കില്‍ ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന ഒരു സ്റ്റാലിന്‍ മരിച്ചുപോയതില്‍ സന്തോഷിക്കയല്ലേ വേണ്ടത്? താങ്കളിവിടെ ഒഴുക്കിയത് മുതലക്കണ്ണീരാണെന്ന് ഈ പ്രസ്താവന അടിവരയിടുന്നു.
kaalidaasan said...
>>>>ഇനി ഇപ്പറയുന്ന കാളിദാസന്‍ തന്നെ വലിയൊരു കമ്മ്യൂണിസ്റ്റ് നേതാവായാല്‍ ആയിരം മടങ്ങ് സ്റ്റാലിനായിരിക്കും. കമ്മ്യൂണിസം നരഭോജികളെയാണ് ഉല്പാദിപ്പിക്കുക. അതില്‍ ഈ കാളിദാസനൊക്കെ വെറും ഉപകരണങ്ങള്‍. <<<<<


അതൊക്കെ താങ്കളുടെ തോന്നലുകളാണു സുകുമാരാ. ലോകത്ത് കമ്യൂണിസ്റ്റുകാര്‍ മാത്രമേ കൊലപാതകങ്ങള്‍ നടത്തിയിട്ടുള്ളൂ എങ്കിലേ താങ്കളുടെ ഈ വികല ചിന്തക്ക് അടിസ്ഥാനമുള്ളു.

നരഭോജി എന്ന വാക്കിനു അര്‍ത്ഥമുണ്ടാക്കിയ ഏക വ്യക്തി ഇദി അമിന്‍ ആയിരുന്നു. തികഞ്ഞ മുസ്ലിം മതവിശ്വാസിയായിരുന്നു ഈ നരഭോജി. മനുഷ്യമാംസമാണ്, ഏറ്റവും രുചിയുള്ളതെന്നു പറഞ്ഞിട്ടുണ്ട് ഈ നരഭോജി.

ചരിത്രം വായിച്ചു പഠിച്ചാല്‍  സ്റ്റാലിനേക്കാള്‍ വലിയ കൊലപാതകികളെ താങ്കള്‍ക്ക് കണ്ടെത്താനാകും. ഹിറ്റ്ലര്, മുസോലിനി, സദ്ദാം ഹുസ്സൈന്, ഗദ്ദാഫി, സുകര്‍ണോ തുടങ്ങി അനേകമുണ്ടാകും ചരിത്രത്തില്‍.മാര്‍ക്സിസം എന്ന കിതാബില്‍ നിന്നും കമ്യൂണിസം പഠിച്ചതുപോലെ പഠിച്ചാല്‍ പോരാ.

ചന്ദ്രശേഖരന്‍ യഥാര്‍ത്ഥ കമ്യൂണിസ്റ്റാണെന്നും അദ്ദേഹത്തെ കൊന്നവര്‍ വ്യാജകമ്യൂണിസ്റ്റുകാരണെന്നും ഇവിടെ എഴുതിയത് താങ്കളാണ്. താങ്കള്‍ക്ക് ആണത്തമുണ്ടെങ്കില്‍ വ്യാജ കമ്യൂണിസ്റ്റുകാരെ വിമര്‍ശിക്കു സുകുമാര. ഒരു വക നപുംസകത്തേപ്പോലെ പുകഴ്ത്തിപാടിയ യഥാര്‍ത്ഥ കമ്യൂണിസ്റ്റുകരെ വിമര്‍ശിക്കാതെ. താങ്കള്‍ക്ക് ആര്‍ജ്ജവമുണ്ടെങ്കില്‍ ആദ്യ പ്രസ്താവന പിന്‍വലിക്ക് സുകുമാരാ.

കണ്ണൂരുള്ള കുറച്ചു പേര്‍ ചെയ്യുന്ന കുറച്ച് അതിക്രമങ്ങളെ വച്ച് കേരളത്തിലെ എല്ലാ കമ്യൂണിസ്റ്റുകരെയും അളക്കുന്ന താങ്കളുടെ അജണ്ട കമ്യൂണിസ്റ്റുവിരോധം മാത്രമാണ്. കണ്ണൂരും പരിസരത്തും കമ്യൂണിസ്റ്റുകാര്‍ മാത്രമല്ല കൊല്ലുന്നത്. കോണ്‍ഗ്രസുകാരുണ്ട്, ലീഗുകാരുണ്ട്, എന്‍ ഡി എഫ് ഉണ്ട്, ആര്‍ എസ് എസ് ഉണ്ട്. അതൊന്നും കാണാതെ കമ്യൂണിസ്റ്റുകാര്‍ മാത്രം കൊല്ലുന്നത് കാണുന്നത് കാഴ്ച്ചയുടെ കുഴപ്പമാണ്.

കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ കേരളത്തില്‍ നടത്തിയ നയപരിപടികളുടെ അടിസ്ഥാനത്തില്‍ വിമര്‍ശനം നടത്തിയാല്‍ അതിനുണ്ട് ഒരന്തസ്. ഇത് ചന്ദ്രശേഖരന്‍ എന്ന യഥാര്‍ത്ഥ കമ്യൂണിസ്റ്റിനെ കൊന്ന ക്വട്ടേഷന്‍ സംഘത്തേപ്പോലെയാണു താങ്കളുടെ കമ്യൂണിസ്റ്റുകളോടുള്ള പക. അദ്ദേഹത്തെ കൊന്ന വ്യാജ കമ്യൂണിസ്റ്റുകളെയും താങ്കളെയും ഒരേ നുകത്തില്‍ കെട്ടാം.
kaalidaasan said...
>>>>ഈ സത്യം ലോകജനതയ്ക്ക് മനസ്സിലായി. മനസ്സിലാക്കാന്‍ ബാക്കിയുള്ള ഭൂമിമലയാളക്കാര്‍ക്ക് കെ.ടി.ജയകൃഷ്ണനോ ഷുക്കൂറോ അത്പോലെ അനേകം പേര്‍ പൈശാചികമായി കൊല്ലപ്പെട്ടപ്പോഴും മനസ്സിലായില്ല. ചന്ദ്രശേഖരന്റെ ആത്മാവ് (പ്രേതം എന്ന വാക്ക് ഉപയോഗിക്കുന്നതിലെ അനൌചിത്യം കൊണ്ടാണ് ആത്മാവ് എന്ന് പറയുന്നത്) തന്റെ പാര്‍ട്ടിയെയും കൊണ്ടേ പോകൂ കാളിദാസാ. എന്തിനും ഒരു നിമിത്തം വേണമല്ലൊ. <<<<<


പലരും പൈശചികമായി കൊല്ലപ്പെട്ടപ്പോഴൊന്നും വ്യാജ കമ്യൂണിസ്റ്റുകാരണത് ചെയ്തതെന്ന് ഭൂമി മലയളത്തിലെ ആര്‍ക്കും മനസിലായിരുന്നില്ല. ചന്ദ്രശേഖരന്റെ കൊലപാതകം വ്യാജ കമ്യൂണിസ്റ്റുകാരെ ഭൂമി മലയാളത്തിനു കാണിച്ചു കൊടുത്തു. ഭൂമി മലയാളം അത് മനസിലാക്കും.

ചന്ദ്രശേഖരന്റെ ആത്മാവ് ഒരു യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാരനെയും എവിടേക്കും കൊണ്ടു പോകില്ല. വ്യാജ കമ്യൂണിസ്റ്റുകാരെ ഒരു പക്ഷെ കൊണ്ടു പോയെന്നിരിക്കും. ചന്ദ്രശേഖരനെ കൊന്ന വ്യാജ കമ്യൂണിസ്റ്റുകാരെ കമ്യൂണിസ്റ്റു പ്രസ്ഥാനത്തിനു വേണ്ട. ആരു കൊണ്ടു പോയാലും വിരോധമില്ല.
kaalidaasan said...
>>>>ബംഗാളില്‍ അത് നന്ദിഗ്രാം ആയിരുന്നെങ്കില്‍ കേരളത്തില്‍ ടി.പി.വധം ആണ്.<<<<<

താങ്കളൊരു വ്യാജ ക്യാപിറ്റലിസ്റ്റ് ആണല്ലോ സുകുമാരാ. നന്ദിഗ്രാമില്‍ ബഹുരാഷ്ട്രകുത്തകക്ക് വ്യവസായം സ്ഥാപിക്കാന്‍ ഭൂമി ഏറ്റെടുത്തുകൊടുത്തത്, ചന്ദ്രശേഖരനെ വധിച്ചതുപോലെ എതിര്‍ക്കേണ്ടതാണെന്ന താങ്കളുടെനിലപാട് സഹതാപമുണ്ടാക്കുന്നു.
kaalidaasan said...
>>>>ഇപ്പറയുന്ന കാളിദാസന്‍ തന്നെ വലിയൊരു കമ്മ്യൂണിസ്റ്റ് നേതാവായാല്‍ ആയിരം മടങ്ങ് സ്റ്റാലിനായിരിക്കും എന്നും ഞാന്‍ പറഞ്ഞിട്ടുണ്ട് കാളിദാസാ. അതിന്റെ അര്‍ത്ഥം കാളിദാസനും മരിച്ചുപോകണം എന്നോ അങ്ങനെ മരിച്ചാല്‍ ഞാന്‍ സന്തോഷിക്കും എന്നോ അല്ല. കമ്മ്യൂണിസം എന്ന നരഭോജികളെ നിര്‍മ്മിക്കുന്ന പ്രത്യയശാസ്ത്രം നിരാകരിക്കണം എന്നാണ് ഞാന്‍ പറയുന്നത് എന്ന് സ്ഥലജല വിഭ്രാന്തി മൂലം കാളിദാസന് മനസ്സിലാകുന്നില്ല. <<<<

താങ്കളാരാ ജ്യോത്സ്യനോ? ഞാന്‍ കമ്യൂണിസ്റ്റ് നേതാവായാല്‍ സ്റ്റാലിനാകുമെന്നൊക്കെ പറയണമെങ്കില്‍ ജ്യോതിഷത്തില്‍ പി എച് ഡി എടുത്തിട്ടുണ്ടാകണം.

ചന്ദ്രശേഖരന്‍ ഭാവിയില്‍ ഒരു സ്റ്റാലിനാകുമായിരുന്നു എന്നു താങ്കള്‍ക്കുറപ്പുണ്ടെങ്കില്‍, അദ്ദേഹം മരിച്ചു പോയതില്‍ സന്തോഷിക്കയല്ലേ വേണ്ടത്, എന്നാണു ഞാന്‍ ചോദിച്ചത്. ഇത് രണ്ടു മൂന്നാവര്‍ത്തി വായിക്കുക. അപ്പോള്‍ അര്‍ത്ഥം മനസിലാകും.


കമ്യൂണിസം മലയാളികള്‍ നിരകരിക്കണം എന്നു താങ്കള്‍ പറഞ്ഞതുകൊണ്ടായില്ലല്ലോ. ജനങ്ങള്‍ക്ക് കൂടി തോന്നണ്ടേ. കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് ഇതു തന്നെയല്ലേ താങ്കള്‍ പറഞ്ഞു കൊണ്ടിരുന്നത്. എന്നിട്ടെന്തുണ്ടായി? താങ്കള്‍ വിടു പണി ചെയ്ത കോണ്‍ഗ്രസിന്, 38 സീറ്റു കൊടുത്ത മലയാളി, സി പി എമ്മിനു 45 സീറ്റും, സി പി ഐക്ക് 13 സീറ്റും കൊടുത്തു. ഇതില്‍ ഭൂരിഭാഗം സീറ്റുകളിലും  കോണ്‍ഗ്രസായിരുന്നു എതിരാളികള്‍. അതുകൊണ്ട് താങ്കളുടെ നിരാകരണമന്ത്രം  വോട്ടര്‍ മാര്‍ ചവറ്റുകുട്ടയില്‍  എറിഞ്ഞു എന്നെങ്കിലും മനസിലാക്കുക.
kaalidaasan said...
>>>>ശരിയായ രീതിയില്‍ അന്വേഷണവും കേസും നടത്തി ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ ഉന്നത നേതാക്കളെയും നിയമത്തിനു മുന്നില്‍ കൊണ്ടു വന്നു ശിക്ഷ വാങ്ങിക്കൊടുക്കുവാനുള്ള ഇച്ഛാശക്തി ഭരണത്തില്‍ ഇരിക്കുന്നവര്‍ കാണിക്കുമോ..... പക്ഷെ അതൊരു വ്യാമോഹം മാത്രമാണെന്നും ഞാന്‍ തിരിച്ചറിയുന്നു <<<<

അനന്ത്,

ഉമ്മന്‍ ചാണ്ടിയില്‍ നിന്നും അത് പ്രതീക്ഷിക്കേണ്ട. ഈ കേസില്‍ സി പി എമ്മിലെ ഉന്നത നേതാക്കളെ പിടികൂടുമെന്ന് എനിക്ക് വിശ്വാസമില്ല. സി പി എം ആണു കൊല നടത്തിയതെന്ന് കയ്യടി കിട്ടാന്‍ വേണ്ടി വെറുതെ വിളിച്ചു കൂവുന്നതല്ലാതെ അത്ര വലിയ അത്മാര്‍ത്ഥതയൊന്നും പ്രതീക്ഷിക്കേണ്ടതുമില്ല. പോലീസിനെ അവരുടെ വഴിക്ക് വിട്ടാല്‍ പലതും നടക്കും.

ഡി ജി പി ഇതിനെ കൊലപാതകം എന്നു മാത്രം പറയുമ്പോള്‍ ഉമ്മന്‍ ചാണ്ടി രാഷ്ട്രീയ കൊലപാതകം എന്നു ശഠിക്കുന്നു. അതിനു പിന്നില്‍ ഒരജണ്ടയുണ്ട്. സി പി എമ്മിനെ താറടിക്കുക എന്ന ഒറ്റ അജണ്ട. അവിടെ ഇതിന്റെ ആത്മാര്‍ത്ഥത തകര്‍നു വീഴുന്നു. ചെന്നിത്തല രാഷ്ട്രീയ കൊലപതകം എന്നു പറയുന്നത് മനസിലാക്കാം.പക്ഷെ മുഖ്യ മന്ത്രി രാഷ്ട്രീയ കൊലപാതകം എന്നു പറഞ്ഞ്, അത് പോലീസിനേക്കൊണ്ട് ഏറ്റു പറയിക്കാന്‍ ശ്രമിക്കുന്നത് ഒരു ഭരണാധികാരിക്ക് ചേര്‍ന്നതല്ല. സി പി എം ആണു കൊലപാതകം നടത്തിയതെന്ന് സംസ്ഥാന മുഖ്യമന്ത്രി പാടി നടക്കുന്നതും ശരിയല്ല. രാഷ്ട്രീയ കൊലപാതകം ആയതുകൊണ്ട്, ഇടപെടുന്നു എന്നു പറയുന്നതും സഭ്യതയല്ല. അപ്പോള്‍ മറ്റ് കൊലപാതകങ്ങളെ പല തരത്തില്‍ തരം തിരിക്കേണ്ട ഗതികേട് വരും. ഒരു ഭരണാധികാരിയില്‍ നിന്നും ഇതല്ല ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. . മുഖ്യമന്ത്രി ഭരണാധികാരി എന്നതില്‍ നിന്നും വെറും തറ രാഷ്ട്രീയക്കാരനായി ഇവിടെ തരം താഴുന്നു. നെയ്യറ്റിന്‍കര ഉപതെരഞ്ഞെടുപ്പുള്ളതുകൊണ്ടു മാത്രമാണിതിനു ഇത്ര പ്രാധാന്യം അദ്ദേഹം കൊടുക്കുന്നതും. അല്ലെങ്കില്‍ സുകുമാരനേപ്പോലെ ഒരു കമ്യൂണിസ്റ്റ് മരിച്ചുപോയാല്‍ അത്രയും നല്ലത് ,എന്ന് മനസിലെങ്കിലും പറയും. രാഷ്ട്രീയമല്ലാത്ത കൊലപാതകങ്ങളെ ഇത്ര വീറോടും വാശിയോടും കൂടി അന്വേഷിക്കാന്‍ അദ്ദേഹം മെനക്കെടുന്നുമില്ല. ഉണ്ണിത്താന്‍ വധ ശ്രമകേസ് അദ്ദേഹത്തിന്റെ പോലീസാണ്, അട്ടിമറിച്ചതെന്നോര്‍ക്കുക.
kaalidaasan said...
>>>>എഴുത്തുകാരും സാംസ്കാരിക നായകന്മാരുമൊക്കെ ഒന്നുകില്‍ ഈ മാഫിയാ സംഘത്തിന്റെ ഔദാര്യം കൊണ്ടു കിട്ടുന്ന അപ്പക്കഷണങ്ങള്‍ വാങ്ങിയിട്ട് അവരുടെ സ്തുതി പാടുന്നു അല്ലെങ്കില്‍ അവരെ ഭയന്ന് മൌനത്തിന്റെ വാല്മീകത്തില്‍ ഒളിക്കുന്നു ....സീ ആര്‍ നീലകന്ടനും സഖറിയാക്കും ഒക്കെ ഉണ്ടായ അനുഭവങ്ങള്‍ ഓര്‍മ്മയുണ്ടല്ലോ ...<<<<

അനന്ത്,

ഒരു സുകുമാര്‍ അഴീക്കോട് എന്തിനും പ്രതികരിച്ചിരുന്നതല്ലാതെ, മറ്റ് എഴുത്തുകരൊന്നും സാധരണ ഇതുപോലുള്ള വിഷയങ്ങളില്‍ പ്രതികാരിക്കാറില്ല. അത് മലയാളം എഴുത്തുകാരുടെ പൊതു സ്വഭാവമാണ്. സമൂഹം എന്ത് ചെയ്യാനാണ് ......എനിക്കെന്തു ചെയ്യാന്‍ കഴിയും ,എന്ന് താങ്കള്‍ വിലപിച്ചില്ലേ. എഴുത്തുകാരും സമൂഹത്തിന്റെ ഭാഗമാണ്. താങ്കള്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ലെങ്കില്‍ എഴുത്തുകാര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല. അത് ഇന്നലെ സുഗതകുമാരി പറയുകയും ചെയ്തു.

സഖറിയക്കൊക്കെ കണ്ണൂരു മാത്രമേ ഇതുപോലെ അക്രമത്തെ നേരിടേണ്ടി വന്നിട്ടുള്ളു. എന്നു കൂടി ഓര്‍ക്കുക.
kaalidaasan said...
>>>>അതുകൊണ്ടൊക്കെ തന്നെയാണ് അച്ചുതാനന്ദന്‍ ഇത്രയും കാലം തനിക്കു വേണ്ടി പാര്‍ട്ടിക്കുള്ളില്‍ നിലപാടുകള്‍ എടുത്തതിന്റെ പേരില്‍ പുറത്തു പോവുകയോ ഒതുക്കപ്പെടുകയോ ചെയ്തവര്‍ക്ക് വേണ്ടി ഒന്നും ചെയ്യാതിരുന്നിട്ടു ഇന്നിപ്പോള്‍ പാര്‍ട്ടി അച്ചടക്കം ലംഘിച്ചു പരസ്യ പ്രസ്താവന നടത്തുന്നത് എത്രത്തോളം ആത്മാര്‍ത്ഥ മായിട്ടാണ് എന്ന് സംശയം തോന്നുന്നത് .....അദ്ദേഹത്തിനെതിരെ എടുത്തിരുന്ന സ്വജനപക്ഷപാത കേസുകള്‍ ഇനി മരവിപ്പിച്ചു നിറുത്തുമോ ആവോ !.<<<<

അനന്ത്,

അച്ചുതാനന്ദന്‍ എന്തു ചെയ്യണമായിരുന്നു എന്നാണു താങ്കള്‍ പറയുന്നത്? പാര്‍ട്ടിയില്‍ നിന്നും പുറത്തു വന്ന് പുതിയ പാര്‍ട്ടി ഉണ്ടാക്കണമെന്നോ? എങ്കില്‍ സുകുമാരനേപ്പോലുള്ളവരുടെ മനോഭാവം മാറുമോ?

അദ്ദേഹം അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായതുകൊണ്ട് ഇത്രനാളും എല്ലാം സഹിച്ച് പാര്‍ട്ടിക്കുള്ളില്‍ നിന്നു. പക്ഷെ ഇത് സഹിക്കാവുന്നതിലും അപ്പുറമായതുകൊണ്ട്, പരസ്യമായി പ്രതികരിച്ചു. ഇത്രയും കാലം പാര്‍ട്ടിക്കുള്ളിലേ പ്രതികരിച്ചിരുന്നുള്ളു. പക്ഷെ ആ പ്രതിഷേധം ഭൂരിപക്ഷ പിന്തുണകൊണ്ട്, നിശബ്ദമാക്കപ്പെടുകയാണുണ്ടായത്.

ഇപ്പോഴത്തെ നില അനുസരിച്ച് ഒന്നുകില്‍ വി എസിന്റെ നിലപാടിനു പാര്‍ട്ടിയില്‍ മേല്‍ക്കൈ ഉണ്ടാകും. അല്ലെങ്കില്‍ അദ്ദേഹത്തെ പാര്‍ട്ടി പുറത്താക്കും. രണ്ടായാലും അദ്ദേഹത്തിനെതിരെ എടുത്തിരിക്കുന്ന "സ്വജനപക്ഷപാത" കേസുകള്‍ പൂര്‍വാധികം ശക്തമായി മുന്നോട്ടുകൊണ്ടുപോകും. യു ഡി എഫിനും ഉമ്മനും, സി പി എമ്മിലെ കണ്ണൂര്‍ ലോബിയെ അല്ല പേടി. വി എസിനെയാണ്. അത് വരും നാളുകളില്‍ കാണാം.

പണ്ട് കരുണാകരന്‍ ഒരു വിമുക്തഭടനു സര്‍ക്കാര്‍ ഭൂമി അനുവദിച്ചു. അത് ലഭിക്കാത്തതുകൊണ്ട്, വീണ്ടും അനുവദിക്കാന്‍ അദ്ദേഹം അപേക്ഷിച്ചു. സര്‍ക്കാര്‍ അത് അതനുവദിക്കുകയും ചെയ്തു. അതില്‍ എന്തു സ്വജനപക്ഷപാതമാണുണ്ടായതെന്നു താങ്കളൊന്നു വിശദീകരിക്കാമോ? അര്‍ഹതപ്പെട്ട ഒരു വ്യക്തിക്ക് ആര്‍ഹതപ്പെട്ട ആനുകൂല്യം നല്‍കുന്നതിനെ എങ്ങനെയാണു താങ്കള്‍ സ്വജനപക്ഷപാതം എന്നു വിളിക്കുന്നത്? അച്യുതാനന്ദന്റെ ബന്ധുക്കള്‍ക്കൊന്നും അര്‍ഹതപ്പെട്ട ഒന്നും  നേടിയെടുക്കാന്‍ ആകില്ല എന്നാണോ താങ്കളുടെയും നിലപാട്?
kaalidaasan said...
>>>>>.64 ഇല്‍ നേതൃത്വത്തിന്റെ വലതു പക്ഷ വ്യതിയാനങ്ങളോടു എതിര്‍പ്പ് പ്രകടിപ്പിച്ചു പുറത്തു വന്നു കെട്ടിപ്പടുത്ത പ്രസ്ഥാനം കേരളത്തില്‍ ഇന്നൊരു മാഫിയാ സംഘത്തിന്റെ കൈപ്പിടിയില്‍ ഒതുങ്ങുകയും സ്വന്തമായി അടിത്തറയില്ലാത്ത കേന്ദ്രനേതൃത്വം അവരുടെ ഏറാന്‍ മൂളികളും ആവുകയും ചെയ്ത നിലക്ക് പുറത്തു വന്നു മറ്റൊരു പ്രസ്ഥാനം കെട്ടിപ്പടുക്കുവാനുള്ള ബാല്യം അദ്ദേഹത്തിനില്ലാത്തത് കൊണ്ടു അദ്ദേഹം എന്ത് ചെയ്താലും മേല്പറഞ്ഞ options ഇല്‍ തന്നെ എത്തിച്ചേരും !<<<<<

അനന്ത്,

അപ്പോള്‍ വി എസിന്, ഒന്നും ചെയ്യാനില്ല എന്നാണു താങ്കളിപ്പോള്‍ പറയുന്നത്. പിന്നെ വി എസ് ഒന്നും ചെയ്തില്ല എന്നു പറയുന്നത് യുക്തിസഹമാണോ?

കേരളത്തിലെ സി പി എം ഒരു മാഫിയ സംഘത്തിന്റെ പിടിയിലായി. കുതന്ത്രത്തിലൂടെയും, ഭീഷണിയിലൂടെയും,പ്രലോഭനങ്ങളിലൂടെയും, ചട്ടലംഘനങ്ങളിലൂടെയും പര്‍ട്ടി അംഗങ്ങളെയും ഭാരവാഹികളെയും പിണറായി വിജയന്‍ വരുതിയിലാക്കിയാണത് നേടി എടുത്തത്. ഇപ്പോള്‍ അതൊക്കെ തകര്‍ന്നു വീഴാന്‍ തുടങ്ങുന്നു.

സി പി എമ്മില്‍ പാര്‍ട്ടിക്കുള്ളിലേ ഈ മാഫിയ സംഘം ഉള്ളു. പക്ഷെ യു ഡി എഫിലോ? ലീഗിലും, കോണ്‍ഗ്രസിലും, ബി ജെ പിയിലും ഒക്കെ ഭരണ രംഗത്തല്ലേ.
kaalidaasan said...
>>>>>ഇതില്‍ തെറ്റായ കാര്യങ്ങള്‍ ഇവയാണ്...
1 ശ്രീ അച്ചുതാനന്ദന്‍ മുഖ്യമന്ത്രി സ്ഥാനത്തു ഇല്ലായിരുന്നു എങ്കില്‍ കാലഹരണപ്പെട്ട ഈ ഇടപാട് ഒരുകാലത്തും പുനരുജ്ജീവിപ്പിക്കപെടുമായിരുന്നില്ല
<<<<<


അനന്ത്,

കാലഹരണപ്പെട്ടു എന്ന് താങ്കള്‍ ഏത് വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണു പറയുന്നത്? ഒരു എക്സ് സൈനികന്, സര്‍ക്കാര്‍ നല്‍കിയ അനുകൂല്യം എപ്പോള്‍ വേണമെങ്കിലും ആവശ്യപ്പെടാന്‍ പാടില്ലേ? ഇത്ര വര്‍ഷത്തിനുള്ളിലേ ആനുകൂല്യം ലഭ്യമാകൂ എന്ന ഏതെങ്കിലും നിയമ വ്യവസ്ഥയുണ്ടോ?

താങ്കള്‍ കേരളത്തില്‍ തന്നെയാണോ ജീവിക്കുന്നത്? അര്‍ഹതപ്പെട്ടത് ലഭിക്കാന്‍ കടക്കേണ്ട കടമ്പകളും, കുടുക്കേണ്ട കിമ്പളങ്ങളൊമൊക്കെ താങ്കള്‍ക്കുമറിവില്ലേ? അച്യുതാനന്ദന്‍ മുഖ്യ മന്ത്രി ആയതുകൊണ്ടു തന്നെയായിരിക്കും  അദ്ദേഹം ഇപ്പോള്‍ അതിനു ശ്രമിച്ചത്. ഈ വക കടമ്പകളൊക്കെ കടന്നു വരുന്നതിനേക്കാളും എളുപ്പം അതായിരിക്കും എന്നദ്ദേഹം കരുതി. എത്രയോ ആളുകള്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പല പരാതികളും കൊടുക്കുന്നു. തീര്‍പ്പാക്കപ്പെടുന്നു. നായനാര്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ഫോണില്‍ കൂടി ആളുകള്‍ പരസ്യമായി പരാതി കൊടുക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് തീരുമാനം എടുക്കുന്നുമുണ്ടായിരുന്നു. ഇപ്പോള്‍ ഉമ്മന്‍ ചണ്ടി ജനസമ്പര്‍ക്ക യാത്ര നടത്തി പല വിഷയങ്ങളിലും പെട്ടെന്ന് തീരുമാനമുണ്ടാക്കിക്കുന്നു. അതു മാത്രമേ ഇവിടെയും നടന്നിട്ടുള്ളൂ. അപേക്ഷ ലഭിച്ചപ്പോള്‍  ഭൂമി അനുവദിക്കാന്‍ ഉത്തരവിടുകയൊന്നുമല്ല വി എസ് ചെയ്തത്. കാസര്‍കോട് കളക്റ്റര്‍ക്കാ അപേക്ഷ അയച്ചുകൊടുക്കുകയാണു ചെയ്തത്. ബാക്കി കാര്യങ്ങളൊക്കെ കളകറ്റരും റെവന്യൂ വകുപ്പും  ചെയ്തു. ഭൂമി അനുവദിച്ചുകൊണ്ടുള്ള ഉത്തരവിനേപ്പറ്റി ആക്ഷേപമുണ്ടായപ്പോള്‍, ഉത്തരവു നടപ്പക്കുന്നത് തടഞ്ഞ്, നിയമ വകുപ്പിന്റെ തീരുമാനത്തിനു വിടുകയും ചെയ്തു. സോമനു ഭൂമി അനുവദിച്ചിട്ടില്ല. അദ്ദേഹം കൈപ്പറ്റിയുമില്ല.

കാലഹരണപ്പെട്ടു എന്ന് ഏത് വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണു താങ്കളീ പറയുന്നത്? കരുണാകരന്‍ അനുവദിച്ച ഭൂമി ഏറ്റെടുക്കാന്‍ കെട്ടിവയ്ക്കാനുള്ള പണം അദ്ദേഹത്തില്ലായിരുനു എന്നത് ശരിയായിരിക്കാം. പക്ഷെ ആ ഭൂമി സര്‍ക്കാര്‍ ഭൂമി അല്ല മറ്റൊരളുടെ ആയിരുന്നു എന്നത് സത്യമല്ലേ? അതിന്‍ യ്റ്റെ രേഖകളുമയിട്ടല്ലേ അദ്ദേഹം പുതിയ അപേക്ഷ നല്‍കിയത്?
kaalidaasan said...
>>>2 ഒറിജിനല്‍ നിയമപ്രകാരം പരമാവധി ഒരു ഏക്കര്‍ അര്‍ഹതയുള്ള സ്ഥാനത്തു 2 .33 ഏക്കര്‍ ആണ് അനുവദിച്ചത്
3 ലോക്ക് ഇന്‍ പീരീഡ്‌ ഒഴിവാക്കിയത്<<<<<


അനന്ത്,

ഏതാണീ ഒറിജിനല്‍ നിയമം?

വിമുക്തഭടന്മാര്‍ക്ക് സര്‍ക്കാര്‍ ഭൂമി കൊടുക്കാന്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

http://www.dgrindia.com/directorate/kbs13_14.html

13. Reservation of 10 percent of surplus land for ex-Servicemen in each village (under rule II (A) of the Kerala Land Assignment Rule). Under rule 6 of the arable forest land assignment rule 1970, 1/12 of the available assignment land in each district shall be reserved for assignment to ex-Servicemen.

ഇതില്‍ എവിടെയാണ്, പരമാവധി ഒരേക്കര്‍ എന്നു നിഷ്കര്‍ഷിച്ചിരിക്കുന്നത്?

ഇനി Kerala Land Assignment Rule ഇല്‍ പറഞ്ഞിരിക്കുന്നത് ഇങ്ങനെയും.

http://keralalawsect.org/acts/Acts1960/Act30_1960/index.html

3. Assignment of Government land.- (1) [1] Government land may be assigned by the Government or by any prescribed authority either absolutely or subject to such restrictions, limitations and conditions as may be prescribed.

കുടിയാന്‍മാര്‍ക്ക് സര്‍ക്കാര് ഭൂമി ഏറ്റെടുത്ത് നല്‍കിയപ്പോള്‍ ചില നിബന്ധനകള്‍ വച്ചു എന്നു കരുതി, അത് എല്ലായിടത്തും ബാധകമാക്കേണ്ട ആവശ്യമില്ല. ബാധകമാക്കാതെയും ഭൂമി നല്‍കാം എന്നു തന്നെയല്ലേ നിയമത്തില്‍ പറഞ്ഞിരിക്കുന്നത്?

Arable forest land assignment rule 1970പ്രകാരം വന ഭൂമി പതിച്ചു നല്‍കിയാല്‍ മാത്രമേ 12 വര്‍ഷത്തേക്ക് വില്‍ക്കാന്‍ പടില്ല എന്ന നിബന്ധന വയ്ക്കേണ്ടതുള്ളു.

http://clr.kerala.gov.in/pdf/actsrules/THE_ARABLE_FOREST_LAND_ASSIGNMENT_RULES_1970.pdf

സോമനു പതിച്ചു നല്‍കാന്‍ തീരുമാനിച്ചത് വന ഭൂമിയല്ല. സര്‍ക്കാരിന്റെ കയ്യിലുള്ള അധിക റെവന്യൂ ഭൂമിയാണ്.

കരുണാകരന്‍ ഭൂമി നല്‍കിയപ്പോള്‍ ലോക്ക് ഇന്‍ പേരിയഡ് വച്ചിരുന്നിരിക്കാം. അഥവ ഈ ലോക്ക് ഇന്‍ പീരിയഡ് വച്ചിരുന്നു എങ്കില്‍ തന്നെ വൈകി ലഭിച്ച ഭൂമിയുടെ കാര്യത്തില്‍ അതിനു നിര്‍ബന്ധിക്കാമോ? കേസില്‍ അകപ്പെട്ട് ജയില്‍ വാസമനുഭവിക്കുന്നവര്‍ വിധി വരുമ്പോള്‍ ജയില്‍ വാസം ശിക്ഷാകാലാവധി ആയി കണക്കാക്കി കോടതി അവരെ മോചിപ്പിക്കയാണു ചെയ്യാറുള്ളതും. അതുകൊണ്ട് മുന്‍ കാല പ്രാബല്യം നല്‍കുന്നത് അത്ര വലിയ അപരാധമാണെന്നും തോന്നുന്നില്ല.

ഈ കേസില്‍ അടുത്തകാലത്ത് സുപ്രീം കോടതി ഒരു ഉത്തരവിട്ടിരുന്നു. കുറ്റപത്രം സമര്‍പ്പിക്കാം പക്ഷെ അറസ്റ്റോ, തടവോ, വിചാരണയോ ഇപ്പോള്‍ വേണ്ട എന്നാണു കോടതി പറഞ്ഞത്. കേരള ഹൈക്കോടതി ജഡ്ജിയായിരുന്ന ചെലമേശ്വറിന്റെ ബഞ്ചിലാണീ കേസ് വന്നതും, ആദ്ദേഹം പറഞ്ഞത്, കേരള മുഖ്യമന്ത്രിമാര്‍ അഴിമതിക്കാരല്ല എന്നായിരുന്നു. ഇനി കോടതി തീരുമാനിക്കട്ടെ.നിയമം അവര്‍ക്കല്ലേ കൂടുതല്‍ അറിയുക. വി എസ് തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കട്ടെ.
kaalidaasan said...
>>>എസ എസ എല്‍ സീ യും പ്രീ ഡിഗ്രി യുമൊക്കെ കഷ്ടിച്ച് പാസായി ബീ എസ സീ രണ്ടാം വട്ടം എഴുതിയെടുത് മാനെജുമെന്ടു സീറ്റില്‍ എം സീ എ കടന്നു കൂടിയ വ്യക്തി പഠനം പൂര്‍ത്തിയായ ഉടന്‍ industries വകുപ്പില്‍ ഡയറക്ടര്‍ സ്ഥാനതുള്ളവര്‍ അതുവരെ നിയോഗിക്കപ്പെട്ടിരുന്ന കയര്‍ഫെഡ് M D സ്ഥാനത്തു അവരോധിക്കപ്പെടുകയും പിന്നീട് അധ്യാപന പരിചയം ഒന്നുമില്ലാതെ ihrd യില്‍ ഉയര്‍ന്ന തസ്തികകളില്‍ തിരുകികയറ്റി കേവലം പത്തോ പന്ത്രണ്ടോ വര്‍ഷത്തിനുള്ളില്‍ vice chancellor ക്ക് തുല്യമായ പദവിയില്‍ എത്തിപ്പെടുകയും ചെയ്യണമെങ്കില്‍ ആ അതുല്യ പ്രതിഭ ശ്രീ അച്ചുതാനന്ദന്റെ മകനായി പ്പോയത് കൊണ്ടു മാത്രം അദ്ദേഹത്തില്‍ സ്വജനപക്ഷപാതം കാണുന്ന ദോഷൈക ദൃക്കുകളെ എന്ത് പറയാന്‍ അല്ലേ ...!!!<<<<<

അനന്ത്,

അരുണ്‍ കുമാര്‍ എസ് എസ് എല്‍ സി യും, പ്രി ഡിഗ്രിയും ബി എസ് സി യും, എം സി യെയും പാസായി IHRD യിലെ IT വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിച്ചപ്പോള്‍  വി എസ് ആയിരുന്നു മുഖ്യമന്ത്രി എന്നു വിശ്വസിക്കുന്ന താങ്കളോട് ഇതിനു വിശദീകരണം  നല്‍കുന്നതില്‍ അര്‍ത്ഥമില്ല.

സര്‍ക്കാര്‍ സര്‍വീസില്‍ കയറുന്ന എല്ലാവരും എല്ലാ പരീക്ഷയിലും റാങ്കും ഡിസ്റ്റിന്‍ഷനും അല്ലേ വാങ്ങുന്നത്. സര്‍ക്കാര്‍ സര്‍വീസില്‍ ക്ളാര്‍ക്കായി കയറുന്നവര്‍  വകുപ്പ് സെക്രട്ടറി വരെ ആകാറുണ്ട്. പത്തോ പന്ത്രണ്ടോ വര്‍ഷം സര്‍വീസില്‍ ഇരിക്കുന്നവര്‍ വകുപ്പു തലവന്‍മാരും ആകാറുണ്ട്.

പഠനം പൂര്‍ത്തിയായപ്പോള്‍ , അരുണ്‍ കുമാറിനെ ആരും നേരിട്ട് ഡയറക്റ്റര്‍ ആയി നിയമിച്ചിട്ടൊന്നുമില്ല. അങ്ങനെ ആണെന്നുള്ളത് താങ്കളുടെ അബദ്ധ ധാരണയാണ്.

മാനേജ് മെന്റ് സീറ്റില്‍ പ്രവേശനം നേടിയതായാലും  കേരള സര്‍വകലാശാല നടത്തിയ പരീക്ഷയാണദ്ദേഹം പാസായത്. എം സി എ പാസായ അരുണ്‍ കുമാറിന്, IHRD യിലെ IT വിഭാഗത്തില്‍ ജോലി ലഭിച്ചു. ഈ ജോലി ലഭിക്കാന്‍ വേറെ എന്തു യോഗ്യത വേണമായിരുന്നു എന്നാണു താങ്കളുടെ പക്ഷം? അതൊക്കെ നടന്നത് വി എസ് മുഖ്യമന്ത്രി ആകുന്നതിനും രണ്ടു പതിറ്റാണ്ടുകള്‍ക്ക് മുമ്പായിരുന്നു. IT വിഭാഗത്തില്‍ ജോലി ചെയ്യുമ്പോളായിരുനു 1997 ല്‍ അദ്ദേഹത്തെ ആ വിഭാഗത്തിന്റെ തലവനാക്കിയത്. IHRD യിലെ IT വകുപ്പ് ഭരിച്ചു പരിചയമുള്ളതുകൊണ്ട് അദ്ദേഹം കയര്‍ ഫെഡ് എം ഡി ആയി നിയമിക്കപ്പെട്ടു. ആ സ്ഥാനത്തുനിന്നും വീണ്ടും IHRD യില്‍ തിരികെ എത്തി. അവിടെ വീണ്ടും IT വിഭാഗത്തിന്റെ തലവനായി. ഇക്കാലത്ത് മുഖ്യമന്ത്രി ആന്റണിയും  ഉമ്മന്‍ ചാണ്ടിയുമായിരുന്നു. എന്തെങ്കിലും വഴിവട്ടതു നടന്നിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട് അക്കാലത്തൊന്നും ഒരു നടപടിയും എടുത്തില്ല? പിന്നീട് അരുണ്‍ കുമാര്‍ അഡീഷനല്‍ ഡയറക്റ്ററുമായി. ഡയറക്റ്റര്‍ സ്ഥാനത്ത് അരെയും നിയമിക്കാത്തതുകൊണ്ട്, ഒരു അഡീഷനല്‍ ഡയറക്റ്ററായ അരുണ്‍ കുമാര്‍ ഡയറക്റ്ററുടെ ചുമതല താല്‍കാലികമായി വഹിച്ചു.

IHRD യിലെ ഒരു തസ്തികയില്‍ എത്തണമെങ്കില്‍ അധ്യാപന പരിചയം ഒന്നുമാവശ്യമില്ല. അരുണ്‍ കുമാര്‍ IHRD യില്‍ അഡീഷനല്‍ ഡയറക്റ്റര്‍ പദവിയിലേ എത്തിയുള്ളു. അതിന്, അദ്ധ്യാപന പരിചയം വേണമെന്ന നിബന്ധനയും ഇല്ല. അദ്ദേഹത്തെ ഡയറക്റ്റര്‍ ആക്കാനുള്ള ശുപാര്‍ശ വന്നപ്പോള്‍, വി എസ് ഫയലില്‍ എഴുതിയത് അടുത്ത സര്‍ക്കാര്‍ തീരുമാനിക്കട്ടേ, എന്നായിരുന്നു. ഇതില്‍ എവിടെയാണു സ്വജന പക്ഷപാതം താങ്കള്‍ കണ്ടത്? നടക്കാത്ത ഒരു നിയമനത്തേക്കുറിച്ച് പരാതി പറയുന്നത് പാപ്പരത്തമല്ലേ അനന്ത്?
kaalidaasan said...
>>>>>എന്തും എങ്ങനെയും എവിടേക്കും വലിച്ചിഴച്ചുകൊണ്ടുപോകാം എന്നതാണ് കാളിദാസന്റെ കമന്റിങ്ങ് രീതി. <<<<

ഇവിടെ താങ്കളും അനന്തുമെഴുതിയ അരോപണങ്ങളേക്കുറിച്ച് ഞാന്‍ എന്റെ അഭിപ്രായങ്ങള്‍ എഴുതി. അതെങ്ങനെ എന്തും എങ്ങനെയും എവിടേക്കും  വലിച്ചിഴച്ചുകൊണ്ടു പോകലാകും. യാതൊരു അടിസ്ഥാനവുമില്ലാതെ കുറെ കാര്യങ്ങള്‍  നിങ്ങള്‍ രണ്ടാളും എഴുതി. ഞാന്‍ എഴുതിയത് തെറ്റാണെങ്കില്‍ ശരിയായിട്ടുള്ള കാര്യങ്ങള്‍  നിങ്ങള്‍ക്കെഴുതിക്കൂടെ?

കമ്യൂണിസത്തേക്കുറിച്ചും, വിമുക്ത ഭടനു ഭൂമി നല്‍കിയതിനേക്കുറിച്ചും, അരുണ്‍ കുമാറിനേക്കുറിച്ചും ഇവിടെ കണ്ട അഭിപ്രായങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കുന്നതല്ല എന്നെനിക്കുറപ്പുള്ളതുകൊണ്ടാണു ഞാന്‍ അതൊക്കെ ഖണ്ഡിച്ചത്. ഞാന്‍ എഴുതിയത് തെറ്റാണെങ്കില്‍ എന്നെ തിരുത്തുക. അവഗണിച്ചാലും എനിക്ക് യാതൊരു വിരോധവുമില്ല.
kaalidaasan said...
>>>>>ഈ വിഷയത്തില്‍ എന്റെ കാഴ്ചപ്പാടുകള്‍ എന്താണെന്നും താങ്കളുടെ കാഴ്ചപ്പാടുകള്‍ എന്താണെന്നും വ്യകതമാക്കപ്പെട്ട നിലക്ക് കൂടുതല്‍ വാദപ്രതിവാദങ്ങള്‍ക്ക് പ്രസക്തി ഉണ്ടെന്നു ഞാന്‍ കരുതുന്നില്ല .....ഈ ബ്ലോഗ്‌ വായിക്കുന്ന ആളുകള്‍ക്ക് അവരുടെ അഭിപ്രായ രൂപീകരണത്തില്‍ സഹായകമാവും ഇത്തരം വ്യത്യസ്ത കാഴ്ചപ്പാടുകള്‍ എന്ന് ഞാന്‍ കരുതുന്നു ! <<<<

അനന്ത്,

ഒരു ചര്‍ച്ചയാകുമ്പോള്‍ വ്യത്യസ്ഥ കാഴ്ച്ചപ്പാടുകള്‍ ഉണ്ടാകുക സ്വഭാവികമല്ലെ. അതല്ലെ ഒരു ചര്‍ച്ച കൊണ്ട് ഉദ്ദേശിക്കുന്നത്. യോജിക്കാന്‍ പറ്റുന്ന കാര്യങ്ങളോട് യോജിക്കാം, വിയോജിക്കേണ്ടതിനോട് വിയോജിക്കാം.


ഭൂമി ഇടപാടില്‍ പ്രസക്തമായ നിയമ വ്യവസ്ഥകളൊക്കെ ഞാന്‍ ഉദ്ധരിച്ചത് സുകുമാരനിഷ്ടപ്പെട്ടില്ലെന്നു തോന്നുന്നു. അദ്ദേഹം അസഹിഷ്ണുവാകുന്നു. അരുണ്‍ കുമാര്‍ ഐ റ്റി വകുപ്പില്‍ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ അഞ്ചാമത്തെ മന്ത്രിസഭയാണു ഭരിക്കുന്നത്. നാലു മന്ത്രിസഭകളുടെ കാലത്തും ഇല്ലാതിരുന്ന ആരോപണം ഇപ്പോള്‍  ഉണ്ടായതെന്തുകൊണ്ടാണെന്നു കൂടി ചിന്തിക്കേണ്ടേ? അതിനൊരു കാരണമേ ഉള്ളൂ. വി എസിന്റെ ജനപ്രീതി. കഴിഞ്ഞതെരഞ്ഞെടുപ്പിനു മുന്നെ കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്, വി എസ് മത്സരിച്ചില്ലെങ്കില്‍ യു ഡി അനായാസ വിജയം നേടുമെന്നായിരുന്നു. പക്ഷെ വി എസ് മത്സരിച്ചാല്‍ ഫലം പ്രവചനാതീതമെന്നും. അതു തന്നെയല്ലേ സംഭവിച്ചതും.അത് അറിഞ്ഞ കോണ്‍ഗ്രസും യു ഡി എഫും വി എസിനെതിരെ ആരോപണങ്ങള്‍ ചികഞ്ഞെടുക്കാന്‍ ഒരു സബ് കമ്മിറ്റിയെ വരെ വച്ചു. അവര്‍ ചികഞ്ഞെടുത്തു കണ്ടുപിടിച്ചതാണിതൊക്കെ. തെരഞ്ഞെടുപ്പുകാലത്ത് നടത്തിയ എല്ലാ അഭിപ്രായസര്‍വ്വേകളിലും യുഡി എഫിനു വോട്ടു ചെയ്യുമെന്നു പറഞ്ഞവര്‍ പോലും മുഖ്യമന്ത്രിയായിട്ട് വി എസ് മതി എന്നാണഭിപ്രായപ്പെട്ടത്. അതിന്റെ അര്‍ത്ഥം മനസിലാക്കാന്‍ ശേഷിയുണ്ടെങ്കില്‍ ഇപ്പോള്‍ വി എസ് നിഗ്രഹത്തിനു കുറച്ചുപേര്‍ ഇറങ്ങിയിരിക്കുന്നതിന്റെ ഗുട്ടന്‍സും പിടികിട്ടും.

പിറവം തെരഞ്ഞെടുപ്പിനു തൊട്ടു മുന്നെ അരുണ്‍ കുമാര്‍ വിഷയത്തില്‍ വി എസിനെ പ്രതിക്കൂട്ടില്‍ നിറുത്തുന്ന ഒരു റിപ്പോര്‍ട്ടുമായി യു ഡി എഫ് വന്നിരുന്നു. എന്നിട്ട് എന്ത് ചെയ്തു ഇത്രനാളും. ഒന്നും ചെയ്തില്ല. ഇന്ന് അരുണ്‍ കുമാറിനെതിരെ വിജിലന്‍സ് അന്വേഷ്ണം പ്രഖ്യാപിച്ചു. അടുത്ത ആഴ്ച നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പാണ്. തെരഞ്ഞെടുപ്പു കഴിയുമ്പോള്‍ ഈ നാടകം ആറിത്തണുക്കും. കാത്തിരുന്നു കണ്ടോളൂ.

താങ്കള്‍ ആദ്യമേ ചോദിച്ചില്ലേ, വ്യക്തികള്‍ക്ക് എന്തു ചെയ്യാന്‍ പറ്റുമെന്ന്. നെയ്യാറ്റിന്‍കരയിലുള്ള വ്യക്തികള്‍ക്ക് ചെയ്യാന്‍ പറ്റും. രണ്ടുമുന്നണികളിലും പെടാത്ത രാജഗോപാല്‍ മത്സരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പാര്‍ട്ടി വര്‍ഗ്ഗിയ പാര്‍ട്ടിയായിരിക്കാം. പക്ഷെ കേരള നിയമസഭയില്‍ ഇപ്പോള്‍ ഇരിക്കുന്ന പലരേയും കാള്‍ അവിടെ ഇരിക്കാന്‍ യോഗ്യതയുള്ള വ്യക്തിയാണദ്ദേഹം. നരേന്ദ്ര മോദിയൊക്കെ ഗുജറാത്തില്‍ നടത്തിയ നരഹത്യ ചൂണ്ടിക്കാട്ടിയാണ്, കോണ്‍ഗ്രസും സി പി എമ്മും ബി ജെപിക്കെതിരെ ശബ്ദിക്കുന്നത്. ചന്ദ്രശേഖരനെ സി പി എമ്മിലെ ചിലര്‍ക്ക് വക വരുത്താമെങ്കില്‍(വാര്‍ത്തകള്‍ പ്രകാരം), എന്തിനു ബി ജെപിക്ക് ഭ്രുഷ്ട് കല്‍പ്പിക്കണം? കൊലപാതകത്തില്‍ പങ്കെടുത്തത് 8 പേരായിരുന്നു എന്നു പറയുന്ന പോലീസ് ഇതു വരെ അവരില്‍ ഒരാളെപ്പോലും അറസ്റ്റ് ചെയ്തിട്ടില്ല. ഈ തെരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിച്ചത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. നെയ്യറ്റിന്‍ കരയിലെ വോട്ടര്‍മാര്‍ക്ക് സി പി എമ്മിനെയും  കോണ്‍ഗ്രസിനെയും ശിക്ഷിക്കാന്‍ ആകും. പക്ഷെ വേണമെന്നു വിചാരിക്കണം.
kaalidaasan said...
>>>>>അദ്ദേഹം ഇത് വരെ ആയിട്ടും സ്വന്തം ഐഡന്റിറ്റി വെളുപ്പെടുത്തിയിട്ടില്ല. അദ്ദേഹത്തെ പരിചയപ്പെടണമെന്ന് ഞാന്‍ മുന്‍ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹവുമായി തുടര്‍ന്ന് സംവദിക്കണമെന്നോ (ഒരു നിഴലിനോടെന്ന പോലെയാണ് ഇത് വരെ സംവദിച്ചത്)അദേഹത്തെ പരിചയപ്പെടണമെന്നോ ഇനി താല്പര്യമില്ല. <<<<

സുകുമാരന്‍,

ഞാന്‍ സംവദിക്കുന്നത് ആശയങ്ങളോടാണ്. ഐഡെന്റിറ്റി ഉള്ളവരോടും ഇല്ലാത്തവരോടും ഞാന്‍ സംവദിക്കും. വ്യക്തിപരമായി പരിചയപ്പെടണമെന്ന് എനിക്ക് തോന്നുന്നില്ല. അതുകൊണ്ടാണ്, താങ്കളുടെ ആവശ്യം ഞാന്‍ നിരസിച്ചതും.

എന്നോട് സംവദിക്കണമോ വേണ്ടയോ എന്നതൊക്കെ താങ്കളുടെ ഇഷ്ടം. ഇത് താങ്കളുടെ ബ്ളോഗാണ്. ഇവിടെ ആര്‍ക്കും അഭിപ്രായം എഴുതാം എന്ന രീതിയില്‍ തുറന്നു വച്ചിരുന്നതുകൊണ്ട് ഞാന്‍ അഭിപ്രായം എഴുതി. താങ്കളെന്നോട് സംവദിച്ചില്ല എന്നു കരുതി എനിക്ക് താങ്കളോട് വ്യക്തിപരമായി യാതൊരു വെറുപ്പോ വിദ്വേഷമോ ഇല്ല.